കോവിഡ് -19 മഹാമാരി കാരണം 2020ൽ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ കിഴക്കൻ ലഡാക്ക് അതിർത്തി തർക്കം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ തുടർന്നു. വ്യാഴാഴ്‌ച മുതൽ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാമെന്ന് ബീജിംഗിലെ ഇന്ത്യൻ എംബസി അറിയിച്ചു.
വിസക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളും ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ എന്നിവിടങ്ങളിലെ അതത് ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട രേഖകളും ഒരു വിജ്ഞാപനത്തിൽ വിശദീകരിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ബീജിംഗിൽ വിപുലമായ ചർച്ചകൾ നടത്തി ഏകദേശം ഒന്നര ആഴ്‌ചക്ക് ശേഷമാണ് ടൂറിസ്റ്റ് വിസ പുനരാരംഭിക്കാൻ ഇന്ത്യൻ എംബസി തീരുമാനിച്ചത്. ഷാങ്ഹായ് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ജൂലൈ 14-15 തീയതികളിൽ ജയശങ്കർ ചൈന സന്ദർശിച്ചത്.
വ്യാഴാഴ്‌ച മുതൽ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാമെന്ന് ബീജിംഗിലെ ഇന്ത്യൻ എംബസി അറിയിച്ചു.
വിസക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളും ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ എന്നിവിടങ്ങളിലെ അതത് ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട രേഖകളും ഒരു വിജ്ഞാപനത്തിൽ വിശദീകരിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ബീജിംഗിൽ വിപുലമായ ചർച്ചകൾ നടത്തി ഏകദേശം ഒന്നര ആഴ്‌ചക്ക് ശേഷമാണ് ടൂറിസ്റ്റ് വിസ പുനരാരംഭിക്കാൻ ഇന്ത്യൻ എംബസി തീരുമാനിച്ചത്.
ഷാങ്ഹായ് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ജൂലൈ 14-15 തീയതികളിൽ ജയശങ്കർ ചൈന സന്ദർശിച്ചത്.
ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായി വിദേശകാര്യ മന്ത്രി ചർച്ചകൾ നടത്തുകയും ഉഭയകക്ഷി ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നത് പരസ്‌പരം പ്രയോജനകരമായ ഫലങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്‌തു.
2020 ജൂണിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മാരകമായ ഏറ്റുമുട്ടലുകളെ തുടർന്ന് ഗുരുതരമായി വിള്ളൽ വീണ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും ചൈനയും നിരവധി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതിനെ തുടർന്നാണ് ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
ഇരുപക്ഷവും “ദൂരവീക്ഷണമുള്ള സമീപനം” സ്വീകരിക്കണമെന്ന് ഉഭയകക്ഷി ബന്ധത്തിന് ആവശ്യമാണെന്ന് വാങുമായുള്ള കൂടിക്കാഴ്‌ചയിലെ തൻ്റ പ്രാരംഭ പ്രസംഗത്തിൽ ജയശങ്കർ പറഞ്ഞു. കഴിഞ്ഞ മാസം, ഏകദേശം അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇരുപക്ഷവും കൈലാഷ് മാനസരോവർ യാത്ര പുനരാരംഭിച്ചു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



