പശ്ചിമബംഗാളിൽ വീണ്ടും നിപ ഭീതി: അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു

നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രണ്ട് നഴ്സുമാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഒരു ഡോക്ടർ, മറ്റൊരു നഴ്സ്, ഒരു ആരോഗ്യപ്രവർത്തക എന്നിവർക്കും കൂടി രോഗബാധ റിപ്പോർട്ട് ചെയ്തു.

പശ്ചിമബംഗാളിലും നിപ വൈറസ് ആശങ്ക വിതയ്ക്കുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ച് ആരോഗ്യപ്രവർത്തകർക്കാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്. രോഗപ്രതിരോധ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നവർക്ക് തന്നെ രോഗം ബാധിച്ചത് ആരോഗ്യവകുപ്പിനെ അതീവ ജാഗ്രതയിലാക്കിയിരിക്കുകയാണ്.

നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രണ്ട് നഴ്സുമാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഒരു ഡോക്ടർ, മറ്റൊരു നഴ്സ്, ഒരു ആരോഗ്യപ്രവർത്തക എന്നിവർക്കും കൂടി രോഗബാധ റിപ്പോർട്ട് ചെയ്തു. നിലവിൽ രോഗം സ്ഥിരീകരിച്ച അഞ്ചുപേരും ബെലെഘട്ടയിലെ ഇൻഫെക്ഷ്യസ് ഡിസീസ് ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. ഇവരിൽ ഒരു നഴ്സിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും എന്നാൽ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗികളുമായി സമ്പർക്കം പുലർത്തിയ നൂറോളം പേരെ നിലവിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

1998-ൽ മലേഷ്യയിലാണ് നിപ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞതെങ്കിലും ഇന്ത്യയിൽ ഇതിന്റെ സാന്നിധ്യം ആദ്യം റിപ്പോർട്ട് ചെയ്യുന്നത് പശ്ചിമബംഗാളിലാണ്. 2001-ൽ സിലിഗുരിയിലുണ്ടായ നിപ ബാധയിൽ 66 പേർക്ക് രോഗം ബാധിക്കുകയും 45 പേർ മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2007-ൽ നാദിയയിലും രോഗബാധയുണ്ടായി. ഇതിനുശേഷം കേരളത്തിൽ 2018, 2021, 2023, 2024 വർഷങ്ങളിൽ നിപ സ്ഥിരീകരിച്ചിരുന്നു. 2018-ൽ കേരളത്തിൽ 21 പേരാണ് നിപ ബാധിച്ച് മരിച്ചത്.

എങ്ങനെ പകരുന്നു? ലക്ഷണങ്ങൾ എന്തെല്ലാം?

വവ്വാലുകളും പന്നികളുമാണ് ഈ വൈറസിന്റെ പ്രധാന വാഹകർ. വൈറസ് ബാധയുള്ള വവ്വാലുകളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവ കലർന്ന പാനീയങ്ങളിലൂടെയോ അവ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി സമ്പർക്കം പുലർത്തുന്നതിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പടരും.

ശരീരത്തിൽ വൈറസ് പ്രവേശിച്ച് 4 മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

  • കടുത്ത പനി, തലവേദന, ശരീരവേദന, ശ്വാസതടസ്സം.
  • രോഗം മൂർച്ഛിക്കുമ്പോൾ ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി.
  • അപസ്മാരം, ബോധക്ഷയം എന്നിവയും സംഭവിക്കാം.

കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയാണിത്. രക്തം, മൂത്രം, തൊണ്ടയിലെ സ്രവം, സുഷുമ്നാസ്രവം എന്നിവ പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകൾ കടുത്ത നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കാനും വ്യക്തിശുചിത്വം പാലിക്കാനും അധികൃതർ കർശന നിർദ്ദേശം നൽകുന്നു. രോഗബാധിതരുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്താനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...