ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്നവര്‍ ശ്രദ്ധിക്കുക; നിയന്ത്രണങ്ങൾ അറിയാം

ഈ പ്രദേശങ്ങളില്‍ അമിത ജനക്കൂട്ടം ഒഴിവാക്കുന്നതിനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമായി തമിഴ്‌നാട് ഹൈക്കോടതിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ശക്തമായ വേനലില്‍ നിന്ന് ആശ്വാസം തേടി തണുപ്പുള്ള പ്രദേശങ്ങളിലേക്ക് യാത്ര പോകുന്നത് മലയാളികളുടെ പതിവാണ്. അതിൽ ഊട്ടിയും കൊടൈക്കനാലുമാണ് ഇഷ്‌ട കേന്ദ്രം. ഊട്ടിയുടെയും കൊടൈക്കനാലിന്‍റേയും ഭൂപ്രകൃതിയും തണുത്ത കാലാവസ്ഥയുമാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

പക്ഷെ ഇത്തവണ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. ഈ പ്രദേശങ്ങളില്‍ അമിത ജനക്കൂട്ടം ഒഴിവാക്കുന്നതിനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമായി തമിഴ്‌നാട് ഹൈക്കോടതിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മുതൽ ജൂൺ വരെയാണ് നിയന്ത്രണങ്ങള്‍.

അനുവദനീയമായ വാഹനങ്ങളുടെ എണ്ണം: മാർച്ച് മുതൽ ജൂൺ വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ നീലഗിരിയിൽ 6,000 ടൂറിസ്റ്റ് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. വാരാന്ത്യങ്ങളിൽ 8,000 വാഹനങ്ങള്‍ അനുവദിക്കും. കൊടൈക്കനാലിൽ പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 4,000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങളും മാത്രമേ അനുവദിക്കുകയുള്ളൂ.

പൊതുഗതാഗതത്തിനും തദ്ദേശീയര്‍ക്കും ബാധകമല്ല: അതേസമയം ബസുകൾ, ട്രെയിനുകൾ തുടങ്ങിയ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് വാഹന നിയന്ത്രണങ്ങൾ ബാധകമാകില്ല. തദ്ദേശവാസികളെയും ഇത് ബാധിക്കില്ല. അവശ്യ വസ്‌തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങൾക്ക് മുൻഗണന: ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ-വാഹനങ്ങൾ) ഹൈക്കോടതി മുൻഗണന നൽകുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഇ-പാസുകൾ നൽകുമ്പോൾ ഇ-വാഹനങ്ങൾ ഉപയോഗിക്കുന്ന വിനോദ സഞ്ചാരികൾക്ക് മുൻഗണന നൽകും. ഇലകട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കാന്‍ അധികാരികളെ ചുമതലപ്പെടുത്തിയതായി കോടതി അറിയിച്ചു.

മിനി ഇ-ബസുകൾ: കുന്നുകളുടെ അടിവാരത്ത് നിന്നും മുകളിലേക്ക് മിനി മിനി ഇ-ബസുകൾ അവതരിപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഗതാഗത കുരുക്ക് കുറയ്ക്കാനും ഇത് സഹായകമാകും.

പ്ലാസ്റ്റിക് മാനേജ്മെന്‍റ്: വാഹന നിയന്ത്രണങ്ങൾക്ക് പുറമേ നീലഗിരിയിലും കൊടൈക്കനാലിലും പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിയന്ത്രിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് മതിയായ കുടിവെള്ള സ്റ്റേഷനുകളും താത്കാലിക ടോയ്‌ലറ്റുകളും ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഏപ്രിൽ 1 മുതൽ ജൂൺ വരെ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ സതീഷ് കുമാറും ഭരത് ചക്രവർത്തിയും ഉൾപ്പെട്ട പ്രത്യേക ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഏപ്രിൽ 25 നകം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടു. വാഹന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ ഡിജിപിയോടും നിര്‍ദേശിച്ചിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...