9 October 2024

ഐപിഎല്ലില്‍ നിര്‍ണായക തീരുമാനവുമായി ബിസിസിഐ

നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 15 കോടിയും പ്രതിഫലം നല്‍കണം. ആറ് താരങ്ങളെയും നിലനിര്‍ത്തുകയാണെങ്കില്‍ ആ ടീമിന് ആര്‍ടിഎം ഉപയോഗിക്കാനാവില്ല.

ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും നിലനിര്‍ത്താവുന്നത് പരമാവധി അഞ്ച് താരങ്ങളെയാണ്. ഒരു താരത്തെ റൈറ്റ് ടു മാച്ച്(ആര്‍ടിഎം) വഴിയും സ്വന്തമാക്കാം. അതായത് ആറ് താരങ്ങളെ ഒരു ടീമിന് നിലനിര്‍ത്താം. ഇതില്‍ വിദേശ താരങ്ങളെന്നോ ഇന്ത്യന്‍ താരങ്ങളെന്നോ വ്യത്യാസമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുമ്പ് നാല് താരങ്ങളെ നിലനിത്താന്‍ അനുവദിച്ചപ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും ഒരു വിദേശ താരവുമെന്ന നിബന്ധന ഉണ്ടായിരുന്നു എന്നാല്‍ പുതിയ നിര്‍ദേശം അനുസരിച്ച് അഞ്ച് വിദേശ താരങ്ങളെ വേണമെങ്കിലും ടീമുകള്‍ക്ക് നിലനിര്‍ത്താം.

ഇപ്പോള്‍ ഐപിഎല്‍ താരങ്ങളെ സംബന്ധിച്ച് മറ്റൊരു സുപ്രധാന വാര്‍ത്തകൂടി പുറത്തുവന്നിരിക്കുകയാണ്. അടുത്ത സീസണില്‍ ഒരു താരത്തിന് പരിക്കേറ്റാല്‍ ലീഗിലെ 12-ാം മത്സരം വരെ പകരക്കാരെ കണ്ടെത്താന്‍ സമയം നല്‍കും. നേരത്തെ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് താരങ്ങളെ കണ്ടെത്തണമായിരുന്നു. ഈ നിയമത്തനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്

റൈറ്റ് ടു മാച്ച് വഴി നിലനിര്‍ത്തുന്ന താരത്തെ ലേലത്തില്‍ ഏതെങ്കിലും ടീം വിളിക്കുന്ന വിലക്ക് നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അവസരമുണ്ട്. ടീമില്‍ നിലനിര്‍ത്തുന്ന അഞ്ച് താരങ്ങളില്‍ ആദ്യത്തെ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയായിരിക്കും പ്രതിഫലം. നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 15 കോടിയും പ്രതിഫലം നല്‍കണം. ആറ് താരങ്ങളെയും നിലനിര്‍ത്തുകയാണെങ്കില്‍ ആ ടീമിന് ആര്‍ടിഎം ഉപയോഗിക്കാനാവില്ല.

ആറ് താരങ്ങളെ നിലനിര്‍ത്തിയാല്‍ പരമാവധി 5 പേര്‍ മാത്രമെ ക്യാപ്ഡ് താരങ്ങള്‍ ആകാവു. അതിലും ഇന്ത്യന്‍ താരങ്ങളെന്നോ വിദേശ താരങ്ങളെന്നോ വ്യത്യാസമില്ല. നിലിനിര്‍ത്തുന്ന താരങ്ങളില്‍ പരമാവധി രണ്ട് അണ്‍ ക്യാപ്ഡ് താരങ്ങള്‍മാത്രമെ പാടുള്ളു. അണ്‍ക്യാപ്ഡ് താരത്തിന്റെ പരമാവധി താരമൂല്യം നാലു കോടിയായിരിക്കും.

Share

More Stories

ഇന്ത്യയിൽ ആർഎസ്എസിനെ പൊളിക്കാൻ അത്പോലെ പ്രവർത്തിക്കുന്ന മറ്റ് രാഷ്ട്രീയ സംഘങ്ങൾക്ക് മാത്രമേ കഴിയൂ

0
| സയിദ് അബി ആർഎസ് എസ് എന്നും ആശയപരമായി ദൃഢതയും ലക്ഷ്യവുമുള്ള സംഘടനയാണ്. പ്രത്യക്ഷമായി അധികാരത്തിലേക്കോ ഭരണത്തിലേക്കോ അതിന്റെ നേതൃനിര പ്രവേശിക്കുന്നില്ല.അതിൽ പ്രവർത്തിച്ചവരെയും പ്രാദേശിക നേതൃത്വം വഹിച്ചവരെയും ജനാധിപത്യഭരണഇടങ്ങളിൽ കാണാം. എന്നാൽ ആശയപരമായി ഒരു...

ജിദ്ദ ടവർ 2028ൽ പൂർത്തിയാക്കും; ഒരു കിലോമീറ്ററിലധികം ഉയരമുള്ള അംബരചുംബി

0
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ജിദ്ദ ടവറിന്‍റെ നിർമാണം, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിദ്ദയിൽ പുനരാരംഭിച്ചു. കിങ്‌ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനി ആണ് നിർമാണ...

ലോകമെമ്പാടുമുള്ള നദികളുടെ ഒഴുക്ക് താഴുന്നു; ഗംഗയും ഗുരുതര ആശങ്ക ഉയർത്തുന്നു, റിപ്പോർട്ട്‌ ഇതാണ്

0
ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) പുറത്തുവിട്ട റിപ്പോർട്ട് ആഗോള ജലസ്രോതസ്സുകളുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഗുരുതരമായ ആശങ്ക ഉയർത്തുന്നു. 2023ൽ ലോകമെമ്പാടുമുള്ള നദികളുടെ ഒഴുക്ക് അഭൂതപൂർവമായതു പോലെ താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 33...

എഐയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ഭയപ്പെടണം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

0
ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സിൻ്റെ അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകന്‍ ജോഫ്രി ഇ ഹിൻ്റെൺ. എഐയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയപ്പെടേണ്ടതുണ്ടെന്ന് ജോഫ്രി ഇ ഹിൻ്റെൺ പറഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിൻ്റെണ്‍...

നിരവധി മലയാളികള്‍, ഇസ്രയേല്‍ അതിര്‍ത്തി മേഖലയിൽ; സുരക്ഷിതരെന്ന് റിപ്പോർട്ടുകൾ

0
ടെൽ അവീവ്: സംഘർഷം ശക്തമാകുന്നതിനിടെ ആശങ്കയിൽ മലയാളികൾ. ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷം ശക്തമായ അതിർത്തി മേഖലകളിൽ നൂറിലധികം മലയാളികളാണുള്ളത്. ഖിര്യാത് ഷെമോനയിലടക്കം നിരവധി മലയാളികൾ കെയർ ​ഗിവർമാരായി പ്രവർത്തിക്കുന്നുണ്ട്. സംഘർഷം നിലനിൽക്കുന്നെങ്കിലും തങ്ങൾ...

ഫിലിപ് നോയെല്‍ ബേക്കർ; ഒളിമ്പിക് മെഡലും നോബേല്‍ പുരസ്‌കാരവും ലഭിച്ച ഒരേയൊരാള്‍

0
ലോകത്തില്‍ ഏറ്റവും അധികം വിലമതിക്കപ്പെടുന്ന പുരസ്‌കാരങ്ങളിൽ ഒന്നാണ് നോബേല്‍ പുരസ്‌കാരം. ശാസ്ത്രം, സമാധാനം ഉൾപ്പെടെയുള്ള ഓരോ മേഖലയിലും തനതായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഒളിമ്പിക് മെഡല്‍ എന്നാല്‍ കായികരംഗത്തെ ഏറ്റവും വിശേഷപ്പെട്ട...

Featured

More News