സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ ബിജെപി നേതൃത്വം തന്റെ മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിൽ. കേന്ദ്ര ആഭ്യന്തര മന്ത്രികൂടിയായ അമിത് ഷായുടെ പേര് സുരേഷ് ഗോപിയുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടതിലും അതൃപ്തിയുണ്ടെന്നാണ് സൂചന.
സുപ്രധാനമായ കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം കേന്ദ്രം നൽകിയേക്കില്ല. എന്നാൽ ഇത്തരത്തിൽ കടുത്ത നിലപാട് തുടർന്നാൽ മന്ത്രി പദവി ഒഴിവാക്കുന്നതും സുരേഷ് ഗോപി ആലോചിക്കും.കേന്ദ്ര സർക്കാർ ചട്ടങ്ങളാണ് സിനിമ ചെയ്യുന്നതിൽ സുരേഷ് ഗോപിക്ക് മുന്നിൽ തടസമായി നിൽക്കുന്നത്.
യഥാർത്ഥത്തിൽ ഏതൊരു ക്യാബിനറ്റ് മന്ത്രിക്കും എംഎൽഎക്കും സിനിമയിലോ ടിവി സീരിയലിലോ അഭിനയിക്കാം, എന്നാൽ അവർക്ക് അതിന് പ്രതിഫലമായി പണം നൽകാനോ പണം വാങ്ങാനോ കഴിയില്ല. പാർലമെൻ്റുമായി ബന്ധപ്പെട്ട ഒരു വ്യക്തിക്കും പാർലമെൻ്റിൻ്റെ പ്രതിമാസ വരുമാനമല്ലാതെ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് നമ്മുടെ ഭരണഘടനയിൽ ഒരു നിയമം ഉണ്ട്, അതായത് ശമ്പളമല്ലാതെ പണം എടുക്കാൻ കഴിയില്ല.
അന്താരാഷ്‌ട്ര തലത്തിൽ നോക്കിയാൽ സെലൻസ്‌കി, ഷ്വാർട്‌സെനെഗർ, ഗ്ലെൻഡ ജാക്‌സൺ തുടങ്ങിയ രാഷ്ട്രീയക്കാരെ നിങ്ങൾ പരിശോധിച്ചാൽ – അവർ അഭിനയത്തിൽ നിന്ന് വിരമിച്ചതായി നിങ്ങൾക്ക് കാണാൻ സാധിക്കും.























