13 February 2025

ഒമാനിൽ തുടര്‍ച്ചയായി 15 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്ക് പൗരത്വം; അറബി ഭാഷ അറിയണം

പൗരത്വം നേടുന്നതിന് അപേക്ഷകര്‍ക്ക് സാമ്പത്തിക ശേഷിയും മികച്ച ആരോഗ്യവും ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്

മസ്‌കറ്റ്: പൗരത്വ നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഒമാന്‍. കഴിഞ്ഞയാഴ്‌ച പുറത്തിറക്കിയ ഒമാനി ദേശീയത നിയമത്തെ കുറിച്ചുള്ള രാജകീയ ഉത്തരവ് പ്രകാരമാണ് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. ഈ ഉത്തരവ് പ്രകാരം പൗരത്വം നേടാനാഗ്രഹിക്കുന്ന വിദേശികള്‍ കുറഞ്ഞത് 15 വര്‍ഷമെങ്കിലും തുടര്‍ച്ചയായി രാജ്യത്ത് താമസിച്ചിരിക്കണം.

കൂടാതെ അപേക്ഷകര്‍ക്ക് അറബി ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണമെന്നും നല്ല പെരുമാറ്റത്തിൻ്റെ സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഒപ്പം പൗരത്വം നേടുന്നതിന് അപേക്ഷകര്‍ക്ക് സാമ്പത്തിക ശേഷിയും മികച്ച ആരോഗ്യവും ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അപേക്ഷകര്‍ മുന്‍ പൗരത്വം ഉപേക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

2014-ലെ ഒമാനി പൗരത്വ നിയമവും രാജ്യത്തിൻ്റെ അടിസ്ഥാന നിയമവും പുനപരിശോധിച്ച ശേഷമാണ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ അപേക്ഷകള്‍ പരിശോധിക്കുക. വിശദീകരണം നല്‍കാതെ ഏതൊരു അപേക്ഷയും നിരസിക്കാനുള്ള അധികാരവും മന്ത്രാലയത്തിനുണ്ട്. ദേശീയതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതി വിധികള്‍ക്ക് വിധേയമാകില്ലെന്നും നിയമ ഭേദഗതിയില്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്തിൻ്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ പൗരത്വം റദ്ദാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമായി വിദേശ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെയും പൗരത്വം റദ്ദാക്കും. പൗരത്വം പുനസ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിയമ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൗരത്വം നേടാന്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ തെറ്റായ വിവരങ്ങളോ രേഖകളോ ഉള്‍പ്പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും 5000 റിയാല്‍ മുതല്‍ 10000 റിയാല്‍ വരെ പിഴയും ഉള്‍പ്പെടെ കഠിനശിക്ഷകള്‍ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Share

More Stories

ജോലി ചെയ്‌തില്ലെങ്കിലും റേഷൻ, ‘ഈ സൗജന്യങ്ങളിലൂടെ പരാദ ജീവികളെ അല്ലേ സൃഷ്‌ടിക്കുന്നത്’: സുപ്രീം കോടതി

0
ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് ഉൾപ്പെടെ നൽകുന്ന സൗജന്യങ്ങൾക്ക് എതിരെ വിമർശനവുമായി സുപ്രീംകോടതി. സൗജന്യങ്ങളിലൂടെ പരാദ ജീവികളെയല്ലേ സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി...

റിഷഭ് പന്തിനെ കാർ അപകടം; രക്ഷിച്ചയാളും കാമുകിയും വിഷം കഴിച്ച് ഗുരുതര അവസ്ഥയിൽ, കാമുകി മരിച്ചു

0
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ കാര്‍ അപടകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയയാള്‍ കാമുകിയുമൊത്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ രജത് കുമാര്‍ (25) ആണ് കാമുകി മനു...

രജത് പട്ടീദാർ ആർസിബിയുടെ പുതിയ ക്യാപ്റ്റൻ; കോഹ്‌ലി ക്യാപ്റ്റൻ ആകാത്തതിൻ്റെ കാരണം?

0
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ഐപിഎൽ 2025-നുള്ള പുതിയ ക്യാപ്റ്റൻ്റെ പേര് പ്രഖ്യാപിച്ചു. എല്ലാ ഊഹാപോഹങ്ങൾക്ക് ഇടയിലും, ടീമിൻ്റെ കമാൻഡർ വിരാട് കോഹ്‌ലിക്കല്ല, രജത് പട്ടീദാറിനാണ് കൈമാറിയതെന്ന് വ്യക്തമായി. ആർസിബിയുടെ എട്ടാമത്തെ ക്യാപ്റ്റനായി...

‘ജൂതരായ രോഗികളെ കൊന്നു’; ഇനിയും കൊല്ലുമെന്ന് നഴ്‌സുമാരുടെ വീഡിയോ, പോലീസ് അന്വേഷണം തുടങ്ങി

0
“നിങ്ങള്‍ ഒരു ഇസ്രായേല്‍ വംശജനായതില്‍ ഖേദിക്കുന്നു. നിങ്ങളും ഉടനെ തന്നെ കൊല്ലപ്പെടുകയും നരകത്തിലേക്ക് പോകുകയും ചെയ്യും,” -ഡോക്ടര്‍ പറഞ്ഞു. എന്തിനാണ് തന്നെ കൊല്ലുന്നതെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറുടെ കൂടെയുണ്ടായിരുന്ന നഴ്‌സ് മറുപടി നല്‍കി. പലസ്‌തീൻ...

ആംബുലന്‍സ് വാടക ഏകീകരിച്ചു; കാന്‍സര്‍ ബാധിതര്‍ക്കും കുട്ടികള്‍ക്കും ഇളവ് നൽകാൻ ഉത്തരവ്

0
കേരളത്തിൽ ആംബുലന്‍സ് വാടക നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 600 മുതല്‍ 2500 രൂപവരയാക്കിയാണ് നിജപ്പെടുത്തിയത്. കാന്‍സര്‍ ബാധിതര്‍ക്കും, 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ട് രൂപ ഇളവ് നല്‍കണം....

ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ രണ്ടാം സംഘത്തെ നാടുകടത്താൻ അമേരിക്ക

0
അനധികൃത കുടിയേറ്റക്കാരുടെ മറ്റൊരു ബാച്ചിനെ യുഎസ് ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തും. യുഎസ് സർക്കാർ നാടുകടത്തുന്ന രണ്ടാമത്തെ ബാച്ച് കുടിയേറ്റക്കാരാണിത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് "കഴുത വഴികളിലൂടെ" അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ മാർഗങ്ങളിലൂടെ...

Featured

More News