സാമ്പത്തിക പ്രതിസന്ധികളെ തുടർന്നുള്ള കമ്പ്നിയുടെ പാപ്പരത്ത നടപടികള്‍ ഒഴിവാക്കാനായി താൻ ഇന്ത്യ വിട്ടു എന്ന പ്രചരിക്കുന്ന അഭ്യുഹങ്ങളെ തള്ളി എഡ്യു ടേക് സ്ഥാപനമായ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. എനിക്ക് ദുബായിലേക്ക് ഓടേണ്ടി വന്നു എന്ന് ആളുകള്‍ കരുതുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. പിതാവിന്റെ ചികിത്സയ്ക്കായി ഒരു വര്‍ഷത്തേയ്ക്ക് ദുബായില്‍ വന്നതാണെന്നും ഒളിച്ചോടിയിട്ടില്ലെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു .
വിവാദങ്ങൾക്കിടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടത്തിയ ആദ്യ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ബൈജു രവീന്ദ്രന്‍ തള്ളിയത്. ചികിത്സകൾക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങി വരാനാണ് തീരുമാനമെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.
വീണ്ടും പഴയതുപോലെ തന്റെ സാന്നിധ്യത്തില്‍ സ്റ്റേഡിയങ്ങള്‍ നിറയുന്ന സാഹചര്യം തിരിച്ചുവരും. എന്നാൽ ഇപ്പോൾ , മടങ്ങിവരാനുള്ള സമയം തീരുമാനിച്ചിട്ടില്ലെന്നും അത് ഉടന്‍ പ്രതീക്ഷിക്കാമെന്നും ബൈജു രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോടതി ഉത്തരവ് എന്തായാരിക്കും എന്നത് സംബന്ധിച്ച് തനിക്ക് ആശങ്കയില്ല. എന്ത് വന്നാലും താന്‍ ഒരു വഴി കണ്ടെത്തുമെന്നും ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി. ഇപ്പോൾ വായ്പ എന്ന നിലയില്‍ നൂറ് കോടി ഡോളറിലധികം രൂപ കമ്പനി തിരിച്ചടയ്ക്കാനുണ്ട്, ഇതിനെ തുടര്‍ന്ന് ഇന്ത്യയിലും യുഎസിലും കമ്പനി പാപ്പരത്ത നടപടി നേരിടുകയാണ്.