| അനിതൻ അപ്പു
ആർക്കുവേണ്ടിയാണ് ഇവരീ കൊലപാതകങ്ങൾ നടത്തുന്നത്. ഇസത്തിനുമപ്പുറം ഇവർ ഓരോ വീട്ടിലെയുംഅമ്മമാരുടെ അച്ഛൻമാരോടെ ഭാര്യയുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ ആശ്രയവും അത്താണിയുമായിരിക്കാം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യന്റെ മാനവിക ബോധം, പൗരബോധം എന്നിവ യുക്തിഭദ്രമായി ഉൾക്കൊള്ളാൻ കഴിയാതെ ഇന്നുകാണുന്ന യാതൊരു ഭൗതിക പരമായും സ്വഭാവ പരമായും യാതൊരു പുരോഗതിയും ഇല്ലാതിരുന്ന ഇരുണ്ടകാലത്തെ വിശ്വാസപ്രമാണങ്ങളും തലയിലേറ്റി അതിന്റെ പേരിൽ തെരുവിൽ വെട്ടിമരിക്കുന്ന അവസ്ഥ എന്തു കഷ്ടമാണ്.
ഒരേ രക്തം സിരയിലോടുന്ന പ്രത്യുത്പാദന ബന്ധങ്ങൾക്ക് വേർതിരിവില്ലാത്ത മനുഷ്യൻ മതത്തിന്റെ പേരിൽ തെരുവിൽ വെട്ടിമരിക്കുന്നു. പിറകെയുള്ളവർ മുഷ്ടിചുരുട്ടി ആഘ്രോഷിക്കുന്നു.ഇവിടെ മനുഷ്യന്റെ സാമാന്യജീവൻ ഭയത്തിൽ വിറങ്ങലിക്കുന്നു. പകർച്ചവ്യാധിയിലും പ്രകൃതി ക്ഷോഭങ്ങളിലുംപ്പെട്ട് നിലവിളിച്ച ഒരു ജനത എത്രവേഗമാണ് വേർതിരിവിന്റെ ഹിംസരൂപം പൂണ്ട് തെരുവിൽ അലറുന്നത്.
ആരുടെയെങ്കിലും പട്ടിണി മാറ്റാനാണൊ. തൊഴിലില്ലാത്തവന് തൊഴിൽ കൊടുക്കാനാണൊ. ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സാമാന്യ ജനത്തിന് അവരുടെ അടുക്കളയിലെ അടുപ്പ്, മക്കളുടെ വിദ്യാഭ്യാസം,തൊഴിൽ ഇതൊക്കെയാണ് പ്രശ്നം, അല്ലാതെ വേർതിരിവിന്റെ വെറുപ്പിന്റെ മതമല്ല പ്രശ്നം. ഇതൊക്കെ ആലോചിക്കുന്നവൻ പ്രതികാരത്തിൽ ആക്രോശിക്കയല്ല,സാഹചര്യത്തെയോർത്ത് ബുദ്ധിമാനായ ഭീരുവാകുകയാണ് ചെയ്യുന്നത്.























