തിരുവനന്തപുരം: സിപിഎം മുൻ ഏരിയ കമ്മിറ്റി നേതാക്കളായ മധു മുല്ലശ്ശേരിയെയും ബിപിൻ.സി ബാബുവിനെയും ബിജെപി സംസ്ഥാന സമിതിയിൽ എടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവരെയും സംസ്ഥാന സമിതിയിലേക്ക് നാമനിർദേശം ചെയ്‌തത്.
സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറിയാണ് മധു മുല്ലശ്ശേരി. മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാതായതോടെ ആണ് മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതരാരോപണങ്ങളും ഉന്നയിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് അടക്കമുള്ളവര്‍ മധുവിൻ്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
തൊട്ടുപിന്നാലെ ബിജെപിയില്‍ ചേരുന്നതായി മധു മുല്ലശ്ശേരി പ്രഖ്യാപിച്ചിരുന്നു. മുല്ലശ്ശേരിയുടെ മകനും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ മിഥുനും മകളും ബിജെപിയില്‍ ചേർന്നിട്ടുണ്ട്.
സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിൻ.സി ബാബു. സിപിഎം ആലപ്പുഴ ജില്ലയിൽ വിഭാഗീയത പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോഴാണ് പ്രധാന നേതാവായ ബിപിൻ.സി ബാബു പാർട്ടി വിട്ടത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്‌ണപുരം ഡിവിഷൻ അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. പാർട്ടി വിട്ടതിന് പിന്നാലെ ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ ബിപിൻ.സി ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.























