22 February 2025

മറുനാടൻ മലയാളിക്കെതിരെ പ്രതിഷേധവുമായി കേരള ഹൗസ് ജീവനക്കാർ

കേരളാ ഹൌസ് ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് മറുനാടനിൽ വരുന്ന വാര്‍ത്തകളെന്ന് എന്‍ജിഓ യൂണിയന്‍ ചൂണ്ടിക്കാട്ടി. സ്‌റ്റേറ്റ് സര്‍വ്വീസ് റൂള്‍ കേരള ഹൗസിലും നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെയും ജീവനക്കാന്‍ അഭിനന്ദിച്ചു.

സ്റ്റേറ്റ് സര്‍വ്വീസ് റൂള്‍ കേരള ഹൗസില്‍ നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ തുടർച്ചയായി വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മറുനാടന്‍ മലയാളി ഓണലൈൻ മാധ്യമത്തിനെതിരെ ഡൽഹി കേരള ഹൗസ് ജീവനക്കാരുടെ പ്രതിഷേധം.

കേരളാ ഹൌസ് ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് മറുനാടനിൽ വരുന്ന വാര്‍ത്തകളെന്ന് എന്‍ജിഓ യൂണിയന്‍ ചൂണ്ടിക്കാട്ടി. സ്‌റ്റേറ്റ് സര്‍വ്വീസ് റൂള്‍ കേരള ഹൗസിലും നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെയും ജീവനക്കാന്‍ അഭിനന്ദിച്ചു. അതേസമയം, ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ചായിരുന്നു 2019 -ല്‍ കേരള ഹൗസിലെ നോണ്‍ ഗസറ്റഡ് തസ്‌കയിലേക്കുള്ള പ്രമോഷന്‍ നിയമനങ്ങള്‍ക്കുള്ള കേരള ഹൗസ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂൾ നടപ്പിലാക്കിയത്.

ഈ നടപടിയുടെ തുടര്‍ച്ചയായിരുന്നു സ്റ്റേറ്റ് സര്‍വ്വീസ് റൂള്‍ നടപ്പിലാക്കുനുള്ള ശുപാര്‍ശ ഇപ്പോ സര്‍ക്കാര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും പരിഗണിച്ചു കൊണ്ട് പ്രമോഷന്‍ നല്‍കുന്നതുള്‍പ്പെടെയാണ് ചട്ടത്തില്‍ പറയുന്നത്. എന്നാല്‍ ഇതിനെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയാണ് ദില്ലി കേരള ഹൗസില്‍ എന്‍ജിഒ യൂണിയന്‍ പ്രതിഷേധം നടത്തിയത്.

വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രമോഷൻ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും പിന്‍വാതില്‍ നിയമനമെന്നും വിദ്യാഭ്യാസ യോഗ്യതയില്ലാവര്‍ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കാനുള്ള സര്‍ക്കാരിന്റെ നിക്ഷിപ്ത താല്പര്യമെന്നുമൊക്കെയാണ് മറുനാടന്‍ മലയാളി വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ ശക്തമയ പ്രതിഷേധമാണ് കേരള ഹൗസില്‍ നടന്നത്.

മാധ്യമം ഓണ്‍ലൈനിലൂടെ ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ജീവനക്കാര്‍ ആരോപിച്ചു. കേരള സര്‍വ്വീസ് റൂള്‍ നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെയും ജീവനക്കാന്‍ അഭിനന്ദിച്ചു. വര്‍ഷങ്ങളായി കേരള ഹൗസില്‍ ജോലി ചെയ്യുന്നവരുടെ അത്ര പ്രവര്‍ത്തി പരിചയമോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്തവര്‍ ഡെപ്യൂട്ടേഷനില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കപ്പെടുന്ന സാഹചര്യം മാറണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ അതിനെ അട്ടിമറിക്കാനാണ് മറുനാടന്‍ ഉള്‍പ്പെടെ നീക്കം നടത്തുന്നതെന്നും ജീവനക്കാന്‍ പറയുന്നു.

Share

More Stories

‘കേരളത്തിൽ അദാനി ഗ്രൂപ്പിൻ്റെ വമ്പൻ പ്രഖ്യാപനം’; 30,000 കോടി രൂപയുടെ നിക്ഷേപം നടത്തും

0
അദാനി ഗ്രൂപ്പ് കേരളത്തിൽ 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ടുകൾ. ഇൻവെസ്റ്റ്‌ കേരള നിക്ഷേപക ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിനായി 20000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. ആഗോള...

ബാലാസാഹേബിൻ്റെ പ്രവർത്തകനാണ്, എന്നെ നിസാരമായി കാണരുത്; ഏകനാഥ് ഷിൻഡെ വീണ്ടും

0
മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ രൂപീകരിച്ചതുമുതൽ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തൻ്റെ പ്രസ്‌താവനകളിലൂടെ തുടർച്ചയായി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മൂർച്ചയുള്ള മനോഭാവവും തുറന്ന അഭിപ്രായങ്ങളും രാഷ്ട്രീയ ഇടനാഴികളിൽ കോളിളക്കം സൃഷ്ടിക്കുന്നു. അടുത്തിടെ, അദ്ദേഹം...

‘പൈങ്കിളി’ ആർത്തു ചിരിച്ച് കാണാനുള്ളത്; തീയറ്ററുകളില്‍ മികച്ച പ്രതികരണം

0
തിയേറ്ററുകളിൽ അടുത്തിടെ എത്തുന്ന സിനിമകളെല്ലാം ഡാർക്ക്, വയലൻസ്, ആക്ഷൻ, സൈക്കോ സിനിമകൾ ആയിരുന്നെങ്കിൽ അതിൽ നിന്നെല്ലാം അടിമുടി വ്യത്യസ്‌തമായി തികച്ചും ലൈറ്റ് ഹാർട്ടഡ്, ഫണ്ണി സിനിമയായി തിയേറ്ററുകളിൽ ജനപ്രീതി നേടി മുന്നേറുകയാണ് 'പൈങ്കിളി'...

രാഹുല്‍ ഗാന്ധി പറഞ്ഞിട്ടും അനുസരിക്കാത്ത തരൂരിനെ അവഗണിക്കാൻ കോണ്‍ഗ്രസ്

0
ഹൈക്കമാണ്ടിൽ നിന്നും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഭിന്നതല്ലേ വിഷയങ്ങളിൽ സംസാരിച്ചിട്ടും ലേഖന വിവാദത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ശശി തരൂരിനോട് ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കേരളത്തിൽ...

സെലെൻസ്‌കിക്ക് എതിരെ അമേരിക്കയുടെ പ്രതിഷേധം; ട്രംപിനെ കുറിച്ചുള്ള പ്രസ്‌താവനക്ക് അഞ്ചുലക്ഷം കോടി രൂപ

0
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സമാധാന കരാറിൻ്റെ സാധ്യതകൾക്ക് ഇടയിൽ അമേരിക്കയുടെ പങ്ക് നിരന്തരമായ ചർച്ചകളിൽ തുടരുന്നു. സമാധാന ചർച്ചകളെ യുഎസ് സ്വാധീനിക്കുക മാത്രമല്ല, ഉക്രെയ്‌നിനുമേൽ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അടുത്തിടെ,...

‘കുത്തക മുതലാളിമാരും, ഭൂപ്രഭുക്കൻമാരും ഒഴികെയുള്ള ആർക്കും സിപിഎമ്മിലേക്ക് വരാം’: എംവി ഗോവിന്ദൻ

0
കുത്തക മുതലാളിമാരും, ഭൂപ്രഭുക്കൻമാരും ഒഴികെയുള്ള ആർക്കും സിപിഎമ്മിലേക്ക് വരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായി സഹകരിക്കണമെങ്കിൽ വേറെ ഏതെങ്കിലും പാർട്ടിയിൽ ചേർന്ന് ഈ പാർട്ടിയിലേക്ക് വരണം എന്നൊരു ചിന്ത...

Featured

More News