പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ‘നിയമപരമായ അധികാര’ത്തിന്മേൽ ജഡ്‌ജിമാർക്ക് അധികാര പരിധിയില്ലെന്ന് വൈസ് പ്രസിഡന്റ് ജെഡി വാൻസ് അഭിപ്രായപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഒരു “ഭരണഘടനാ പ്രതിസന്ധി”യിലേക്കോ “വ്യവസ്ഥയുടെ തകർച്ച”യിലേക്കോ നീങ്ങുമെന്ന് നിയമ ഭരണഘടനാ വിദഗ്‌ധർ മുന്നറിയിപ്പ് നൽകി.
“ഒരു ജഡ്‌ജി ഒരു ജനറലിനോട് ഒരു സൈനിക നടപടി എങ്ങനെ നടത്തണമെന്ന് പറയാൻ ശ്രമിച്ചാൽ അത് നിയമ വിരുദ്ധമായിരിക്കും. ഒരു പ്രോസിക്യൂട്ടർ എന്ന നിലയിൽ തൻ്റ വിവേചനാധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു ജഡ്‌ജി അറ്റോർണി ജനറലിനോട് ആജ്ഞാപിക്കാൻ ശ്രമിച്ചാൽ അതും നിയമവിരുദ്ധമാണ്,” -വാൻസ് എക്‌സിൽ എഴുതി. “എക്‌സിക്യൂട്ടീവിൻ്റ നിയമപരമായ അധികാരം നിയന്ത്രിക്കാൻ ജഡ്‌ജിമാർക്ക് അനുവാദമില്ല.”
വാൻസ് ഏത് ജഡ്‌ജിയുടെയോ കോടതിയുടെയോ ഉത്തരവാണ് പരാമർശിക്കുന്നതെന്നോ അദ്ദേഹം ഒരു വിശാലമായ പ്രസ്‌താവന നടത്തുകയാണോ എന്നോ വ്യക്തമല്ല. ട്രംപിൻ്റെ നിരവധി വിപുലമായ അജണ്ട ഇനങ്ങൾ അദ്ദേഹം അധികാരമേറ്റതിന് ശേഷം നിയമപരമായ തടസങ്ങൾ നേരിട്ടിട്ടുണ്ട്. ചില വിശദീകരണം തേടുന്ന ചോദ്യങ്ങൾക്ക് വാൻസിൻ്റ വക്താവ് മറുപടി നൽകിയില്ല.
ട്രംപിൻ്റ ചില എക്‌സിക്യൂട്ടീവ് ഉത്തരവുകൾ ഇതിനകം തന്നെ രണ്ട് ഡസനിലധികം കേസുകളിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ജഡ്‌ജിമാർ അവയിൽ പലതും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഏറ്റവും പുതിയ നിയമപരമായ വെല്ലുവിളിയിൽ ശനിയാഴ്‌ച 19 സംസ്ഥാന അറ്റോർണി ജനറൽമാർ ഭരണകൂടത്തിനെതിരെ കേസെടുത്തതിനെ തുടർന്ന് ട്രംപിൻ്റെയും ടെക് ശതകോടീശ്വരനായ എലോൺ മസ്‌കിൻ്റയും ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിനെ സെൻസിറ്റീവ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പേയ്‌മെന്റ് സിസ്റ്റങ്ങളിലേക്കും ആളുകളുടെ സ്വകാര്യ ഡാറ്റയിലേക്കും ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ഒരു ഫെഡറൽ ജഡ്‌ജി താൽക്കാലികമായി തടഞ്ഞു.
ട്രംപ് ഭരണകൂടം കോടതി ഉത്തരവുകൾ അവഗണിക്കാൻ തയ്യാറാണെന്ന് വാൻസ് വ്യക്തമായി പറയുന്നില്ലെന്ന് കൊളംബിയ ലോ സ്‌കൂളിലെ പ്രൊഫസർ ജമാൽ ഗ്രീൻ ചൂണ്ടിക്കാട്ടി.
“എക്സിക്യൂട്ടീവിൻ്റെ ‘നിയമപരമായ അധികാരങ്ങളെ’ പരാമർശിക്കുന്നതിനാൽ ട്വീറ്റ് ശൂന്യമാണെന്ന് ഞാൻ കരുതുന്നു. ഈ കേസുകളിലെ മുഴുവൻ ചോദ്യവും എക്‌സിക്യൂട്ടീവ് നിയമാനുസൃതമായി പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ്,” -പ്രൊഫസർ ഗ്രീൻ എൻബിസി ന്യൂസിനോട് പറഞ്ഞു. ട്രംപിൻ്റ ഭ്രമണപഥത്തിലുള്ള മസ്‌ക് ഉൾപ്പെടെയുള്ള മറ്റുള്ളവർ കോടതി ഉത്തരവുകൾ അവഗണിച്ച് പൊങ്ങി കിടന്നിട്ടുണ്ടെന്ന് ഗ്രീൻ ചൂണ്ടിക്കാട്ടി.