23 April 2025

കാശ്‌മീരിൽ ഭീകരാക്രമണത്തിൽ 20-ലേറെ പേർക്ക് പരിക്കേറ്റു; ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

താഴ്‌വരയിൽ വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ടായപ്പോൾ ഉടൻ തന്നെ സുരക്ഷാ സേനകൾ ആ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്

ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിൽ ബൈസരൻ താഴ്‌വരയിൽ ചൊവ്വാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 20 ലധികം പേർ കൊല്ലപ്പെട്ടതായി പോലീസ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

“മിനി- സ്വിറ്റ്‌സർലൻഡ്” എന്നറിയപ്പെടുന്ന പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമായ താഴ്‌വരയിൽ വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ടായപ്പോൾ ഉടൻ തന്നെ സുരക്ഷാ സേനകൾ ആ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്.

കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയൂ. അതിനാൽ രക്ഷാ പ്രവർത്തനത്തിനും സഹായങ്ങൾക്കും കൂടുതൽ വെല്ലുവിളിയായി. പരിക്കേറ്റവരെ അധികൃതർ ഒരു ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ചിലരെ പുൽമേടുകളിൽ നിന്ന് നാട്ടുകാർ ഇറക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

വിനോദ സഞ്ചാരികളിൽ പരിക്കേറ്റതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കൃത്യമായി വ്യക്‌തത കിട്ടിയിട്ടില്ല. പരിക്കേറ്റ 12 വിനോദ സഞ്ചാരികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും പഹൽഗാം ആശുപത്രിയിലെ ഒരു ഡോക്ടർ പിടിഐയോട് പറഞ്ഞു.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചരികള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കാശ്‌മീരില്‍ എത്തി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ല എക്‌സില്‍ കുറിച്ചു.

2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കാശ്‌മീരില്‍ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിട്ടുണ്ട്.

സൈനിക വേഷത്തിലെത്തിയ മൂന്ന് ഭീകരര്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഭീകര ആക്രമണത്തിൻ്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. എന്‍ഐഎ സംഘം ബുധനാഴ്‌ച രാവിലെ സ്ഥലത്ത് പരിശോധന നടത്തും. മരണസംഖ്യ കണക്കാക്കി വരുന്നതേയുള്ളൂവെന്നും കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമെന്നും ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Share

More Stories

നൂറ്റാണ്ടിലെ ഉയർന്ന യുഎസ് താരിഫുകൾ; മിക്ക രാജ്യങ്ങളുടെയും ഐഎംഎഫ് വളർച്ചാ പ്രവചനങ്ങൾ ഇങ്ങനെ

0
വാഷിംഗ്ടൺ: യുഎസ് താരിഫുകൾ ഇപ്പോൾ 100 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് ചൂണ്ടിക്കാട്ടിയും വർദ്ധിച്ചു വരുന്ന വ്യാപാര പിരിമുറുക്കങ്ങൾ വളർച്ചയെ കൂടുതൽ മന്ദഗതിയിലാക്കുമെന്ന് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നാണയ നിധി ചൊവ്വാഴ്‌ച അമേരിക്ക,...

‘ഒരു ടെൻഷനും വേണ്ട, സിമ്പിളായി പഠിച്ചാല്‍ സിവില്‍ സര്‍വീസ് നേടാം’; വിജയ രഹസ്യം വെളിപ്പെടുത്തി ഒന്നാം റാങ്കുകാരി

0
രാജ്യത്തെ 5.83 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളി ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയത് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നിന്നുള്ള ശക്തി ദുബേയാണ്. അഞ്ച് വര്‍ഷം നീണ്ട അശ്രാന്ത പരിശ്രമത്തിന് ഒടുവിലാണ്...

റഷ്യയ്‌ക്കെതിരായ നാവിക ഉപരോധത്തിന് യൂറോപ്യൻ യൂണിയനും യുകെയും

0
റഷ്യയ്‌ക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനും യുകെയും ഒരുങ്ങുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മുതിർന്ന സഹായി നിക്കോളായ് പത്രുഷേവ് പറഞ്ഞു. അത്തരമൊരു നീക്കത്തിനെതിരെ പ്രതികരിക്കാൻ തക്ക ശക്തമായ ഒരു കപ്പൽപ്പട...

അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കും; സ്ഫോടകവസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ യുകെ

0
യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി യുകെ സ്ഫോടകവസ്തുക്കളുടെ ഉത്പാദനം കുത്തനെ വർദ്ധിപ്പിക്കുമെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈനിക പിന്തുണയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കയെ മാധ്യമം ചൂണ്ടിക്കാട്ടി . 155 എംഎം പീരങ്കി...

‘നാഷണൽ ഹെറാൾഡ് കൊള്ള’; പ്രിയങ്ക ഗാന്ധിയുടെ ‘പലസ്‌തീൻ’ ബാഗിന് ബൻസുരി സ്വരാജ് എംപിയുടെ മറുപടി

0
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിലുള്ള സംയുക്ത പാർലമെൻ്റെറി കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി എംപി ബൻസുരി സ്വരാജ് കൊണ്ടുവന്ന ബാഗ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 'നാഷണൽ ഹെറാൾഡ് കി ലൂട്ട്'...

കേരള- തമിഴ്‌നാട് ക്ഷേത്രങ്ങള്‍ക്ക് ഐഎസ്‌ഐഎസ് ഭീഷണി; എൻഐഎയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

0
ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ്‌ഐഎസ് ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ). ഐ‌എസുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളിലെ അംഗങ്ങൾ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളെ ലക്ഷ്യം വെയ്‌ക്കുന്ന...

Featured

More News