ഇന്ത്യയിൽ ഹിന്ദു മതത്തെ ശക്തിപ്പെടുത്തുക എന്ന ആശയം വിഭാവനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുപിയിലെ വാരണാസിയിൽ കാശി വിശ്വനാഥ് ഇടനാഴി സ്ഥാപിച്ചതിന് മോദിയെ ഷാ അഭിനന്ദിക്കുകയും ചെയ്തു. ലക്ക്നൗവിൽ ഒരു പൊതു പരുപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാജ്യത്ത് ഹിന്ദുമതത്തിനെ ശക്തിപ്പെടുത്തണമെന്ന ആശയം പ്രധാനമന്ത്രി മോദിക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റൊരു പാർട്ടിയും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാൽ മറ്റെല്ലാ പാർട്ടികളും വോട്ട് ബാങ്കിന് വേണ്ടിയാണ് രാഷ്ട്രീയം ചെയ്യുന്നതെന്നും ഷാ കൂട്ടിച്ചേർത്തു.
“വെറും 2-3 ദിവസം മുമ്പ് പ്രധാനമന്ത്രി കാശി വിശ്വനാഥ് ഇടനാഴി ഉദ്ഘാടനം ചെയ്തു. എല്ലാ ശിവഭക്തരുടെയും സ്വപ്നം അദ്ദേഹം നിറവേറ്റി. അതുപോലെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണവും പ്രധാനമന്ത്രി സാധ്യമാക്കി,” ഷാ പറഞ്ഞു.രാജ്യത്തെ 65,000 പിഎസിഎസുകളും (പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി) ഒരേ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർ വത്കരിക്കാൻ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി അറിയിച്ചു.























