14 February 2025

‘പവര്‍ഹൗസ്’; ആര്‍എസ്എസ് കാര്യാലയം, നിര്‍മിച്ചത് 150 കോടി ചെലവിൽ

ഓരോന്നിനും 12 നിലകളുണ്ട്. ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കുമായി 300 മുറികള്‍

ഡല്‍ഹിലെ ജണ്ടെവാലയിൽ ഉദ്ഘാടനം ചെയ്‌ത കേശവ് കുഞ്ച് രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ പുതിയ കാര്യാലയം വെറുമൊരു കെട്ടിടമല്ല. ദേശീയ രാഷ്ടീയത്തിലെ ആഴത്തിലെ സ്വാധീനത്തിൻ്റെ ശക്തികേന്ദ്രവും ആര്‍എസ്എസിൻ്റെ തലസ്ഥാനത്തെ വളര്‍ന്നുവരുന്ന സാന്നിധ്യത്തിൻ്റെ പ്രതീകവുമാണത്. നാലേക്കര്‍ സ്ഥലത്ത് മൂന്ന് വമ്പൻ കെട്ടിടങ്ങള്‍. ഓരോന്നിനും 12 നിലകളിലായി 300 മുറികള്‍. സംരക്ഷണത്തിന് കേന്ദ്രസേനയുണ്ട്.

ഗുജറാത്തില്‍ നിന്നുള്ള വസ്‌തു ശില്‍പ്പി

150 കോടി ചെലവിട്ടാണ് കാര്യാലയം പണി കഴിപ്പിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള വസ്‌തു ശില്‍പ്പിയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. 75,000ല്‍ പരം സ്വയം സേവകരുടെയും ഭാരവാഹികളുടെയും സംഭാവനകൾ ഉപയോഗിച്ചാണ് നിര്‍മാണം. ആര്‍എസ്എസിനും അനുബന്ധ സംഘടനകൾക്കും സംയോജിതമായ നാഡീകേന്ദ്രമാകുന്ന വിശാലമായ ഈ സമുച്ചയത്തിൽ നിന്നാകും സംഘടനയുടെ ഭാവിയിലേക്കുള്ള പ്രത്യയ ശാസ്ത്രപരവും തന്ത്രപരവുമായ രൂപരേഖ വരയ്ക്കപ്പെടുക.

300 മുറികള്‍

മൂന്ന് കൂറ്റൻ കെട്ടിടങ്ങളുടെ സമുച്ചയമാണിത്. ഓരോന്നിനും 12 നിലകളുണ്ട്. ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കുമായി 300 മുറികള്‍, പ്രത്യയശാസ്ത്ര സമ്മേളനങ്ങള്‍ നടത്തുന്നതിന് രണ്ട് വലിയ ഓഡിറ്റോറിയങ്ങള്‍, ചരിത്രം പറയുന്ന വിശാലമായ ലൈബ്രറി, നിർമിതിയുടെ മധ്യത്തിൽ പ്രഭാത ശാഖകൾക്കായി മനോഹരമായ രീതിയിൽ പരിപാലിച്ചിട്ടുള്ള വിശാലമായ പുൽത്തകിടികൾ എന്നിവയെല്ലാം ഈ സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഉദാസിന്‍ ആശ്രമത്തിലെ പഴയ കെട്ടിടത്തില്‍ നിന്നും വിശാലമായ സമുച്ചയത്തിലേക്ക് കാര്യാലയം ഇനി മാറ്റപ്പെടും.

ആദ്യത്തെ പ്രാദേശിക ഓഫീസ് സ്ഥാപിതമായത്. 1962ല്‍ രണ്ടാമത്തെ നില നിര്‍മിച്ചു. ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. പുതിയ സമുച്ചയം നിര്‍മിക്കാന്‍ വീണ്ടും ഒമ്പത് വര്‍ഷത്തോളം സമയമെടുത്തു. ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെയും സംഘടനകളുടെയും ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ലൈബ്രറി

പുതിയ കാര്യാലയത്തിൻ്റെ ഹൃദയഭാഗത്തായി വിശാലമായ ഒരു ഗ്രന്ഥശാലയുണ്ട്. ഇസ്ലാമിക, ക്രൈസ്തവ പഠനങ്ങള്‍ മുതല്‍ ബുദ്ധ, സിഖ് തത്വചിന്തകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന പ്രത്യയ ശാസ്ത്ര കൃതികളും ഇവിടുത്തെ അലമാരകളിൽ നിറഞ്ഞിരിക്കുന്നു. ആര്‍എസ്എസിൻ്റെ സവിശേഷമായ ചിന്താഗതികളുടെ പ്രതീകമാണ് ഈ ഗ്രന്ഥശാല. ഇത് സമുച്ചയത്തിൻ്റെ ഏറ്റവും കൗതുകകരമായ പ്രത്യേകതയാണിത്.

രണ്ട് ഓഡിറ്റോറിയങ്ങള്‍

അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച രണ്ട് ഓഡിറ്റോറിയങ്ങളാണ് ഇവിടെയുള്ളത്. ഒന്നിൽ അഞ്ഞൂറിലേറെയും മറ്റൊന്നിൽ നൂറിലേറെയും ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇതിന് പുറമെ 600ലേറെ ആളുകള്‍ക്ക് ഒത്തു കൂടാന്‍ കഴിയുന്ന ഒരു ഹാളും ഇവിടെയുണ്ട്. ഒരേ സമയം നൂറിലേറെ പേർക്ക് ഇരുന്നു കഴിക്കാന്‍ കഴിയുന്ന ഭോജനശാലയും പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ ചെറിയൊരു ഹെല്‍ത്ത് സെന്ററും ക്ലിനിക്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

Share

More Stories

റഷ്യൻ വാദങ്ങൾ വിജയിക്കുന്നു; ഉക്രൈൻ എന്നത് അടുത്ത രണ്ടു തലമുറ കഷ്ടപ്പെടുന്ന അവസ്ഥയായി

0
| അനീഷ് മാത്യു ഉക്രൈൻ നാറ്റോ അംഗരാജ്യം ആക്കുക എന്നത് റഷ്യയുടെ സെക്യൂരിറ്റിക്ക് തടസം ആണ് - അത് പാടില്ല : അങ്ങനെ ഉള്ള ഉറപ്പിൽ ആണ് വെർസോ പാക്ട് പിരിച്ചു വിട്ടതും ജർമനി...

പള്ളികളിലെ ഉച്ചഭാഷിണികളെ ലക്ഷ്യമിട്ട് ബിജെപി; ശബ്‌ദ മലിനീകരണവും കോടതി ഉത്തരവും ഉന്നയിച്ചു

0
ന്യൂഡൽഹി: മുംബൈയിലെ പള്ളികളിലെ ഉച്ചഭാഷിണികളിൽ നിന്നുള്ള അമിതമായ ശബ്‌ദ മലിനീകരണത്തിന് എതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഒരു പ്രചാരണം ആരംഭിച്ചു. അനുവദനീയമായ ശബ്‌ദ നിലവാരത്തേക്കാൾ കൂടുതലുള്ള പള്ളികൾക്കെതിരെ പോലീസിൽ പരാതി നൽകാൻ...

ഇത് ആദ്യമായി WPL 2025ൽ സംഭവിക്കും; എത്ര പണം ലഭിക്കും? പുതിയ സീസണിനെ കുറിച്ച് അറിയുക

0
വനിതാ പ്രീമിയർ ലീഗ് 2025 (WPL 2025)ൻ്റെ ആവേശം വീണ്ടും തിരിച്ചുവരാൻ പോകുന്നു. കാരണം ഈ ടൂർണമെന്റ് ഫെബ്രുവരി 14 മുതൽ ആരംഭിക്കും. വനിതാ പ്രീമിയർ ലീഗിൻ്റെ മൂന്നാം പതിപ്പാണിത്. ഇതിൽ ക്രിക്കറ്റ്...

ശ്രീലങ്കയിലെ ഊർജ്ജ കാറ്റാടിപ്പാടം പദ്ധതിയിൽ നിന്ന് അദാനി പിന്മാറി

0
വടക്കൻ ശ്രീലങ്കയിലെ പുനരുപയോഗ ഊർജ്ജ പദ്ധതിയിൽ നിന്ന് ഇന്ത്യൻ കോടീശ്വരനായ വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള സംഘം പിന്മാറി. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതത്തെച്ചൊല്ലിയുള്ള നിയമപോരാട്ടം നടന്നുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പിന്മാറ്റം . പദ്ധതി ശ്രീലങ്കയുടെ...

ഉത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞു; രണ്ട് പേർ‌ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞു. രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്‌ച ആറ് മണിയോടെയാണ്...

ജോലി ചെയ്‌തില്ലെങ്കിലും റേഷൻ, ‘ഈ സൗജന്യങ്ങളിലൂടെ പരാദ ജീവികളെ അല്ലേ സൃഷ്‌ടിക്കുന്നത്’: സുപ്രീം കോടതി

0
ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് ഉൾപ്പെടെ നൽകുന്ന സൗജന്യങ്ങൾക്ക് എതിരെ വിമർശനവുമായി സുപ്രീംകോടതി. സൗജന്യങ്ങളിലൂടെ പരാദ ജീവികളെയല്ലേ സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി...

Featured

More News