തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്. നടനെതിരെ വ്യാജാരോപണങ്ങള്‍ ഉന്നയിച്ച മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പൃഥ്വിരാജിന്റെ ഈ പ്രതികരണം.
മലയാള സിനിമാ വ്യവസായത്തിൽ വിദേശത്ത് നിന്നും വന്‍തോതില്‍ കള്ളപ്പണം ഒഴുകുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് കേന്ദ്ര ഏജൻസിയായ ഇ ഡി സ്വീകരിച്ച നടപടികള്‍ക്ക് പൃഥ്വിരാജി 25 കോടി രൂപ പിഴയായ് അടച്ചുവെന്നാണ് മറുനാടന്‍ മലയാളി ആരോപിച്ചത്.
എന്നാൽ ഇത് തീര്‍ത്തും വ്യാജവും വസ്തുതവിരുദ്ധവുമാണെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് എന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു. വിഷയത്തിൽ ഓൺലൈൻ മാധ്യമമായ മറുനാടന്‍ മലയാളിക്കെതിരെ ശക്തമായി തന്നെ നിയമ നടപടി സ്വീകരിക്കുമെന്നാണ് നടന്‍ വ്യക്തമാക്കുന്നത്.
തികച്ചും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’ വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഇതിനെതിരെ സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് നടന്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണ്ണരൂപം:
വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്.
എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.
PS: ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.
I usually tend to ignore these because terms like “ethical journalism” are fast becoming redundant in the times we live in. But there is a limit to propagating absolute lies in the name of “news”. This is a fight I intend to see through to the end. Filing civil and criminal defamation charges.
PS: For those of you who are still wondering… NO, I haven’t paid any fines whatsoever.























