ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ കർണാടകയിലെ ഭൂമി കുംഭകോണത്തിൽ നിർണായക വിവരം പുറത്ത്. ബിപിഎല്ലിന് വേണ്ടി ടെലിവിഷൻ നിർമാണ യൂണിറ്റ് തുടങ്ങാൻ കർണാടക സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി തിരിച്ച് പിടിക്കാൻ കർണാടക ഇൻ്റെസ്ട്രിയൽ ഏരിയ ഡെവലപ്‌മെണ്ട് ബോർഡ് പുറത്തിറക്കിയ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്.
ബിപിഎൽ കമ്പനി പാട്ടക്കരാർ ലംഘിച്ചുവെന്നും അനുവദിച്ച ഭൂമിയിൽ അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിച്ചതെന്നും കാണിച്ച് ഭൂമി തിരിച്ചു പിടിക്കാൻ 2005 നവംബർ 30-നാണ് ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ രാജീവ് ചന്ദ്രശേഖർ തൻ്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചത്.
149 ഏക്കർ ഭൂമി തിരിച്ചു പിടിക്കാനാണ് ഉത്തരവ് ഉണ്ടായിരുന്നത്. വ്യവസായം തുടങ്ങാമെന്ന് പറഞ്ഞെങ്കിലും ചെയ്‌തില്ല. കൊടുത്ത ഭൂമിയിൽ വെറും അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിച്ചത്. ഇത് പാട്ടക്കരാറിൻ്റെ ലംഘനമാണ്. അത് കൊണ്ട് ഭൂമി തിരിച്ചു പിടിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഈ ഭൂമിയാണ് പിന്നീട് രാജീവ് ചന്ദ്രശഖർ മറിച്ചു വിറ്റത്.























