10 March 2026

റിപ്പോർട്ടർ ചാനൽ ഉടമകളും മുട്ടിൽ മരം മുറി കേസും; ചാനൽ തൊഴിലാളികൾ എത്ര പുട്ടി ഇട്ടാലും ഉടമകൾ വെളുക്കില്ല

മുട്ടിൽ മരം മുറി വിഷയം സർക്കാർ പിന്തുണയോടെ നടന്ന മരം കൊള്ള /വനം കൊള്ള എന്ന് സ്ഥാപിയ്ക്കാൻ വെമ്പൽ കൊണ്ടത് ഇവിടത്തെ മാധ്യമങ്ങളാണ്. പിണറായി സർക്കാരിന് എതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കി അവരത് നിർമ്മിച്ചെടുത്തു.

| പികെ സുരേഷ് കുമാർ

മുട്ടിൽ മരംമുറി കേസിൽ റിപ്പോർട്ടർ ചാനൽ ഉടമകൾ ആയ അഗസ്റ്റിൻ സഹോദരങ്ങൾ ആദിവാസികളെ പറ്റിച്ചതും വ്യാജ രേഖകൾ ചമച്ചതും മാറ്റി നിർത്തിയാൽ മുട്ടിൽ മരം മുറി വനം കൊള്ളയല്ല.. സ്വകാര്യ വ്യക്തികളുടെ പട്ടയഭൂമിയിൽ നിന്ന് ഭൂ ഉടമകൾക്ക് രാജകീയ വൃക്ഷങ്ങളുടെ പട്ടികയിൽ പെട്ട തേക്ക് , ഈട്ടി, എബണി എന്നീ മരങ്ങൾ മുറിച്ച് വിൽക്കാൻ സർക്കാർ ( റവന്യൂ വകുപ്പ് ) അനുമതി നൽകിയതിനെ തുടർന്ന് ഉണ്ടായ മരം വെട്ടി വിൽപ്പനയെ ഒരു കൂട്ടം മാധ്യമങ്ങൾ ചേർന്ന് മരം കൊള്ളയും വനം കൊള്ളയുമാക്കി ആസൂത്രിതമായി വാർത്തകൾ ചമയ്ക്കുകയായിരുന്നു.

വർഷങ്ങളായി മലയോര കുടിയേറ്റ മേഖലകളിൽ പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ മുറിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.. കർഷകരും കർഷക സംഘടനകളും ഈ മേഖലകളിലെ പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധകളും ആവർത്തിച്ചാവർത്തിച്ച് സർക്കാരിനോട് ആവശ്യപ്പെട്ടതിന് ശേഷമാണ് റവന്യൂവകുപ്പ് പൊതുവായി ഒരു ഉത്തരവ് ഇറക്കിയത് .. വർഷങ്ങൾക്ക് ശേഷം ഇങ്ങനെ ഒരു അനുമതി ലഭിച്ചപ്പോൾ സ്വാഭാവികമായും ആ പ്രദേശങ്ങളിലെ ഭൂ ഉടമകൾ ഒറ്റയടിക്ക് മരങ്ങൾ വെട്ടി വിൽക്കുകയോ, അതല്ലെങ്കിൽ മര മില്ലുടമകൾക്കോ, തടി കച്ചവടക്കാർക്കോ വെട്ടി വിൽക്കുന്നതിന് കരാർ ഉണ്ടാക്കുകയോ ചെയ്തു. ( നൂറ് വർഷങ്ങൾക്ക് മുകളിൽ പ്രായമുള്ള സംരക്ഷിത മരങ്ങൾ മുറിക്കാൻ പാടില്ല എന്നാണ് എന്റെ അറിവ് )

മുട്ടിൽ മരം മുറി വിഷയം സർക്കാർ പിന്തുണയോടെ നടന്ന മരം കൊള്ള /വനം കൊള്ള എന്ന് സ്ഥാപിയ്ക്കാൻ വെമ്പൽ കൊണ്ടത് ഇവിടത്തെ മാധ്യമങ്ങളാണ്. പിണറായി സർക്കാരിന് എതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കി അവരത് നിർമ്മിച്ചെടുത്തു. അത് പിന്നീട് പ്രതിപക്ഷം ഏറ്റെടുത്തു.. അന്ന് ഒഗ്മെന്റ് റിയാലിറ്റിയുടെ അടക്കം പിന്തുണയോടെ മരം കൊള്ള …. മരം കൊള്ള…. എന്ന് ആർത്തു വിളിച്ചവർ ഇന്ന് മരം കൊള്ളയില്ല എന്ന് മുട്ടേൽ നിന്ന് കരയുന്നത് കാണാൻ നല്ല രസമുണ്ട്.

മുട്ടിൽ മരം മുറിയുടെ പേരിൽ അതിന് കാരണമായി ചിത്രീകരിച്ച സർക്കാർ ഉത്തരവിനെ അന്നും ഇന്നും പിന്തുണയ്ക്കുന്ന ഒരാളാണ് ഞാൻ. കാരണം , ഞാൻ ജനിച്ചു വളർന്ന നാട് വനത്തിനുള്ളിൽ ചിതറി ക്കിടക്കുന്ന ജനവാസ മേഖലയാണ്. അതുകൊണ്ട് തന്നെ ഈ ഉത്തരവിന്റെ പ്രയോജനം ഞങ്ങളുടെ പഞ്ചായത്തിൽ ഈ സംരക്ഷിത മരങ്ങൾ ഉള്ളവർക്ക് കിട്ടിയിരുന്നു.

രാജകീയ വൃക്ഷം എന്നുപറയുന്ന വൃക്ഷം നിയമത്തില്‍ എങ്ങും തന്നെയില്ല. എന്നതാണ് ലഭിക്കുന്ന വിവരങ്ങൾ. 1951ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫോറസ്റ്റ് ആക്ട് 52-ാം വകുപ്പില്‍ റോയല്‍റ്റി ഓണ്‍ ട്രീ എന്നു പറയുന്നുണ്ട്. അതില്‍ ചന്ദനം, ഈട്ടി, എബണി, തേക്ക് എന്നീ വൃക്ഷങ്ങള്‍ക്കും ആനക്കൊമ്പ്, ആനയുടെ പല്ലുകള്‍ എന്നിവയിലും ഗവണ്‍മെന്റിന് റോയല്‍റ്റി ഈടാക്കാം എന്നാണ് പറയുന്നത്. അല്ലാതെ രാജകീയ വൃക്ഷങ്ങള്‍ എന്ന വൃക്ഷങ്ങള്‍ ഇല്ല. 1951ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫോറസ്റ്റ് ആക്ട് 1957ല്‍ ഭേദഗതി ചെയ്യുകയും 1961 ൽ വനനിയമം വന്നതോടുകൂടി ഇല്ലാതാവുകയും ചെയ്തു.

1960 ലെ ഭൂപതിവ് നിയമത്തിലോ 1961ലെ വനനിയമത്തിലോ 1986ലെ വൃക്ഷ സംരക്ഷണ നിയമത്തിലോ 1964 ഭൂപതിവ് ചട്ടത്തിലോ 1993ലെ കര്‍ഷകരുടെ കൈവശമുള്ള ഭൂമികള്‍ പതിച്ചു നല്‍കുന്നതിന് കൊണ്ടുവന്ന ചട്ടത്തിലോ 1995ലെ വൃക്ഷം മുറിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടത്തിലോ 2005ലെ കൈവശഭൂമികളില്‍ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമത്തിലോ 2017ലെ ഭേദഗതിയിലോ രാജകീയ വൃക്ഷം എന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ല. ചന്ദനം ഒഴികെ മറ്റേതെങ്കിലും മരങ്ങള്‍ കര്‍ഷകന്‍ നട്ടുവളര്‍ത്തുന്നതിന് തടസ്സം ഉള്ളതായും പറയുന്നില്ല.

തേക്കും ഈട്ടിയും എബണിയും ഒരുകാലത്തും കര്‍ഷകന് വളര്‍ത്താനോ വെട്ടാനോ അനുമതി ഇല്ല എന്ന് പറയുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലല്ല. സ്ഥാപിത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ ഭൂമിയിൽ പട്ടയം ലഭിച്ചതിനുശേഷവും കര്‍ഷകര്‍ നട്ടുവളര്‍ത്തിയ തേക്കും വീട്ടിയും പണം കൊടുത്ത് വാങ്ങിയ പട്ടയഭൂമിയിലെ നട്ടുവളർത്തിയതും സ്വാഭാവികമായി ഉണ്ടായതുമായ മരങ്ങൾ കർഷകന് / ഭൂ ഉടമകൾക്ക് വാണിജ്യ ആവശ്യങ്ങൾക്ക് വെട്ടി വിൽക്കാൻ കഴിയില്ല എന്ന അവസ്ഥ മാറ്റേണ്ടതുണ്ട്.

അഗസ്റ്റിൻ സഹോദരങ്ങൾ വ്യാജ രേഖകൾ ചമച്ച് മരം മുറിച്ചതിന്റെയും 300 ഉം അതിനും മുകളിൽ വർഷങ്ങൾ പ്രായമുള്ള മരങ്ങൾ മുറിച്ചതിന്റെയും ആദിവാസികളായ ഭൂ ഉടമകളെ കബളിപ്പിച്ചതിന്റെയും അവരെ കബളിപ്പിച്ച് വ്യാജ രേഖകൾ ചമച്ചതിന്റെയും കേസുകൾ നിലനിൽക്കും. ആ രീതിയിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എങ്കിൽ അതിനാണ് റവന്യൂ- ഫോറസ്റ്റ് – പട്ടിക വർഗ്ഗക്ഷേമം – ആഭ്യന്തര വകുപ്പുകൾ തയ്യാറാകേണ്ടത്.

ചാനൽ തൊഴിലാളികൾ എത്ര പുട്ടി ഇട്ടാലും ഉടമകൾ വെളുക്കില്ല.. കാരണം നിയമവിരുദ്ധ കാര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, പട്ടിക വർഗ്ഗ പീഡനം, സർക്കാർ വസ്തു വഹകളുടെ മോഷണം ( നൂറ് വർഷങ്ങൾക്ക് മുകളിൽ പ്രായമുള്ള മരങ്ങൾ മുറിച്ച് വിറ്റത് ) എന്നീ കുറ്റങ്ങൾ അഗസ്റ്റിൻ സഹോദരൻമാർക്ക് എതിരെ നിലനിൽക്കും.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News