13 May 2025

‘സേനക്ക് സല്യൂട്ട്, ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’; പ്രധാനമന്ത്രി

ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടി. ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തി

ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

പഹൽഗാം ഭീകരാക്രമണം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. പുരുഷന്മാർ സ്വന്തം മക്കളുടെയും ഭാര്യമാരുടെയും മുന്നിൽ മരിച്ചു വീണു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടി. ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തി. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം തങ്ങൾ നൽകി. എല്ലാ ഭീകരരും സിന്ദൂർ എന്താണെന്ന് അറിഞ്ഞു. പാകിസ്താനിലെ തീവ്രവാദികളുടെ കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികളുടെ മണ്ണിലാണ് തങ്ങൾ മറുപടി നൽകിയത്. ഇന്ത്യയുടെ ഡ്രോണുകൾ ഭീകര കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അടിയാണ് നൽകിയത്. തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രതികാരം തങ്ങൾ ചെയ്‌തുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

100 തീവ്രവാദികളെ ആണ് വകവരുത്തിയത്. ആഗോള തീവ്രവാദവുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ് തകർത്തത്. പാകിസ്താൻ നമ്മുടെ സ്‌കൂളുകളും കോളജുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ടു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്താൻ്റെ ഡ്രോണുകളെ ആകാശത്തിൽ വച്ച് ഭസ്‌മം ആക്കി. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ്റെ ശരിക്കുമുള്ള മുഖം പുറത്തുവന്നു. പാകിസ്താൻ്റെ ഹൃദയത്തിൽ വരെ ഇന്ത്യ തിരിച്ചടിച്ചു. ഇരകളുടെ മതം തെരഞ്ഞാണ് ഭീകരർ ആക്രമിച്ചത്. മൂന്ന് സേനകളും ബിഎസ്എഫും സൈനിക വിഭാഗവും അതീവ ജാഗ്രതയിൽ തന്നെയാണ്. ഓപ്പറേഷൻ സിന്ദൂർ ഭാരതത്തിൻ്റെ നീതി കൂടിയാണെന്നും ഭാരതത്തിൻ്റെ ഭീകരതക്ക് എതിരെയുള്ള നയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തീവ്രവാദികളെയും തീവ്രവാദികളെ പിന്തുണയ്ക്കുന്ന സർക്കാരിനെയും രണ്ടായി കാണില്ല. ന്യൂക്ലിയർ ഭീഷണി ഒന്നും തങ്ങൾ സഹിഷ്‌ണുതയോടെ കേട്ടിരിക്കില്ല. തീവ്രവാദത്തിനെതിരെ സീറോ ടോളറൻസ്. തീവ്രവാദവും ചർച്ചയും ഒരുമിച്ചു നടക്കില്ല. തീവ്രവാദവും വ്യാപാരവും ഒരുമിച്ചു നടക്കില്ല. രക്തവും ജലവും ഒരുമിച്ചു ഒഴുകില്ല. ഈ കാലഘട്ടം യുദ്ധത്തിൻ്റെതല്ല. ഭാരതം ശക്തമായി തുടരേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണ്. തിരിച്ചടിക്ക് പിന്നാലെ പാകിസ്താൻ ലോക രാജ്യങ്ങൾക്ക് മുന്നിൽ കരഞ്ഞു. സഹതാപം പിടിച്ച് പറ്റാൻ ശ്രമിച്ചവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Share

More Stories

“ഇസ്ലാമാബാദ് വെടിനിർത്തൽ ആഹ്വാനം അതിശയിക്കാനില്ല”; ഇന്ത്യ- പാക് സമാധാന കരാറിനെ കുറിച്ച്‌

0
ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി "വ്യക്തമായ വിജയമായിരുന്നു" എന്ന് ഓസ്ട്രിയൻ യുദ്ധ വ്യോമയാന വിശകലന വിദഗ്‌ദനും എഴുത്തുകാരനുമായ ടോം കൂപ്പർ പറഞ്ഞു. പാകിസ്ഥാൻ വെടിനിർത്തലിലേക്കുള്ള നീക്കത്തിന്...

‘സിന്ദൂർ വിവരങ്ങൾ ശേഖരിക്കാൻ‌’ പാക് ചാരൻ; ഇന്ത്യൻ മാധ്യമ പ്രവർത്തകരെ ബന്ധപ്പെട്ടു

0
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ‌ പാക് ചാരൻ്റെ ശ്രമം. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥനെന്ന വ്യാജേന ഇന്ത്യൻ മാധ്യമ പ്രവർത്തകരെ ഫോണില്‍ ബന്ധപ്പെട്ടാണ് വിവര ശേഖരണത്തിന് ശ്രമിച്ചത്. പാക്കിസ്ഥാൻ സായുധ സേനയുടെ മീഡിയ...

യുഎഇ- റാസൽ ഖൈമയിൽ മൂന്ന് സ്ത്രീകൾ വെടിയേറ്റ് കൊല്ലപ്പെട്ടു; കാരണം ഇതാണ്

0
യുഎഇയിലെ റാസൽ ഖൈമയിൽ വെടിയേറ്റ് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. വെടിവെപ്പ് നടന്നയുടൻ പോലീസ് സംഭവ സ്ഥലത്തെത്തി അക്രമിയെ പിടികൂടി. ഇയാളിൽ നിന്ന് ആയുധവും...

ഒടുവിൽ യുഎസ് പൗരനായ ഈഡൻ അലക്‌സാണ്ടറിനെ തടങ്കലിൽ നിന്നും വിട്ടയക്കാൻ ഹമാസ്

0
ജെറുസലേം: 580 ദിവസത്തിൽ അധികമായി ഹമാസ് തടങ്കലിൽ കഴിയുന്ന ഇസ്രയേലി- അമേരിക്കൻ പൗരനായ ഈഡൻ അലക്‌സാണ്ടറിനെ വിട്ടയക്കാൻ തീരുമാനം. മെയ് 13 ചൊവ്വാഴ്‌ച ഈഡനെ വിട്ടയക്കുമെന്ന് ഹമാസ് നേതാക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട്...

തുർക്കിക്കെതിരായ 40 വർഷത്തെ പോരാട്ടം അവസാനിപ്പിക്കുന്നു; കുർദിഷ് തീവ്രവാദ സംഘടന പിരിച്ചുവിടുമെന്ന് പ്രഖ്യാപനം

0
കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) പിരിച്ചുവിടുമെന്ന് പ്രഖ്യാപിക്കുകയും തുർക്കിയെക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു. "ഭീകര വിമുക്ത തുർക്കിയെ" യിലേക്കുള്ള ഒരു നാഴികക്കല്ലായി അങ്കാറ ഈ നീക്കത്തെ സ്വാഗതം ചെയ്തു , എന്നാൽ...

ഓപ്പറേഷൻ സിന്ദൂർ; ഉപയോഗിച്ചത് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്കൈസ്ട്രൈക്കർ ഡ്രോണുകൾ

0
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരായ സൈനിക ആക്രമണങ്ങളുടെ രഹസ്യനാമമായ ഓപ്പറേഷൻ സിന്ദൂരിൽ അദാനി ഗ്രൂപ്പിന്റെ ആപ്ല ഡിസൈൻ ടെക്നോളജീസുമായി സഹകരിച്ച് വികസിപ്പിച്ച സ്കൈസ്ട്രൈക്കർ കാമികേസ് ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ...

Featured

More News