8 February 2025

ഇന്ന് ജീവിക്കുന്ന കാലത്തിലേക്ക് നമ്മൾ നടന്നു നീങ്ങിയത് ഒറ്റ രാത്രി കൊണ്ടല്ല; കേരള മോഡൽ ഒരു തുടർച്ചയാണ്

ജാതിയിലുയർന്നവനും പണമുള്ളവനും മാത്രം പ്രാപ്യമായ വിദ്യാഭ്യാസത്തെ എല്ലാവർക്കും എത്തിപ്പിടിക്കാൻ പാകത്തിൽ ഒരു വിദ്യാഭ്യാസ നയം കമ്മ്യൂണിസ്റ്റുകാർ ദീർഘദർശനം ചെയ്തു.

| പ്രജിത്ത് ഉലൂജി

പണ്ട്, മണ്ണിൽ പണിയെടുക്കുന്ന മനുഷ്യർക്ക് ജോലി ചെയ്തതിനുള്ള കൂലി ചോദിക്കാൻ അവകാശമില്ലായിരുന്നു. ചോദിച്ചവരൊക്കെയും തമ്പുരാന്റെ ഗുണ്ടകളുടെ ചവിട്ടേറ്റ് കണ്ടത്തിലെ ചെളിയിൽ വീണിരുന്നു. പാവങ്ങൾ ജൻമി ഔദാര്യമായി തരുന്നത് വാങ്ങി ഏറാൻ മൂളി കഴിഞ്ഞിരുന്ന കാലത്ത് പാടത്തിന്റെ വരമ്പിലൊരു ചുവന്ന കൊടിയുയർന്നു. അധ്വാനിക്കുന്ന മനുഷ്യർക്ക് സംഘടിക്കാനും മുഷ്ടി ചുരുട്ടാനും, കൂലി ചോദിച്ചു വാങ്ങാനും അവരെയത് പ്രാപ്തരാക്കി.

ചുവന്ന കൊടി പിടിച്ചവരുടെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ, ഭൂപരിഷ്കരണം നടപ്പിലാക്കി പാവപ്പെട്ടവരെ പണിയെടുക്കുന്ന മണ്ണിന്റെ ഉടമകളാക്കി മാറ്റി. ഒരു തുണ്ട് ഭൂമി സ്വന്തമായി കിട്ടിയപ്പോൾ ആ മണ്ണിൽ സ്വർണം വിളയിക്കാനും, അതിലൊരു കൂര ഉയർത്താനും അവന് സാധിച്ചു. അന്നൊരുക്കിയ നിലത്താണ് നമ്മളിന്ന് നിവർന്ന് നിൽക്കുന്നത്.

അവസരങ്ങളുടെ പുതിയൊരു വാതിൽ തുറന്ന് മരുഭൂമി വിളിച്ചപ്പോൾ, പണയമായി വെക്കാൻ അവർക്ക് പറമ്പിന്റെ ആധാരം കയ്യിലുണ്ടായിരുന്നു. വലിയ സ്വപ്നങ്ങളുമായി പറന്നവർ പിറന്ന നാടിനെ പുതുക്കി പണിതു. നാടു വളർന്നു, നാടൊട്ടുക്കും സഹകരണ സംഘങ്ങളും. അതിലെ കൊടുക്കൽ വാങ്ങലുകളിലൂടെ അഭിമാനത്തോടെ മലയാളിയും വളർന്നു.

ജാതിയിലുയർന്നവനും പണമുള്ളവനും മാത്രം പ്രാപ്യമായ വിദ്യാഭ്യാസത്തെ എല്ലാവർക്കും എത്തിപ്പിടിക്കാൻ പാകത്തിൽ ഒരു വിദ്യാഭ്യാസ നയം കമ്മ്യൂണിസ്റ്റുകാർ ദീർഘദർശനം ചെയ്തു. അക്ഷരമെഴുതാൻ ആളുകളെ പഠിപ്പിച്ച്, സാക്ഷരതാ പ്രസ്ഥാനം നാടു നീളെ നടന്നു, നൂറു വയസുകാരിയും നാലാം ക്ലാസ് തുല്യതയെഴുതുന്ന നാടായി കേരളം മാറി. മുക്കിന് മുക്കിന് വായനശാലകൾ ഉയർന്നപ്പോൾ പഠനമെന്നത് മരണം വരെ തുടരുന്ന നൈരന്തര്യമെന്ന് ഈ നാട് പഠിച്ചു.

നടന്നെത്താവുന്ന ദൂരത്തിൽ സ്കൂളുകളും, ഒരു പഞ്ചായത്തിൽ തന്നെ മൂന്നും നാലും ഹൈസ്കൂളുകളും, അതു വഴി സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നൽകി, അവരുടെ വയറെരിയാതിരിക്കാൻ ഉച്ചക്കഞ്ഞി നൽകി കേരളം കുഞ്ഞു മക്കളെ ചേർത്തു പിടിച്ചു. നാടൊട്ടുക്കും പടർന്നു നിൽക്കുന്ന അംഗൻവാടികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വഴി ശിശു-ആരോഗ്യമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾ ഉയർന്നു വന്നു.

കീശ ചോരാതെ ഏതൊരാൾക്കും പ്രാഥമിക ചികിത്സ ഉറപ്പു വരുത്തുന്ന നാടായി കേളം മാറി. ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള, സ്ത്രീ പുരുഷ അനുപാതത്തിൽ സ്ത്രീകൾ മുന്നിലുള്ള, ആയുർദൈർഘ്യത്തിൽ ലോക നിലവാരമുള്ള ഹ്യൂമൺ ഡെവലപ്മെൻറ് ഇൻഡക്സിൽ രാജ്യത്ത് നമ്പർ വണ്ണായി കേരളം കുതിച്ചു.


തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം പ്രാതിനിധ്യമുള്ള, സ്ത്രീകളുടെ അന്തസിന്റെയും സാമൂഹ്യക്ഷേമ മികവിന്റെയും തിലകക്കുറിയായ കുടുംബശ്രീയുള്ള, ജനസംഖ്യയുടെ മൂന്നിലൊന്നും ക്ഷേമപെൻഷൻ ഗുണഭോക്താവാകുന്ന, ചെയ്യുന്ന ജോലിക്ക് കൂലി അന്തസോടെ ചോദിച്ചു വാങ്ങാൻ കഴിയുന്ന, അഭിമാനബോധത്തോടെ തൊഴിലാളിക്ക് സംഘടിക്കാൻ കഴിയുന്ന ക്ഷേമ സമൂഹമായി കൊച്ചു കേരളം മാതൃകയായി.

വിലക്കയറ്റം പിടിച്ചു നിർത്താൻ പാവപ്പെട്ടവന്റെ അടുപ്പ് പുകയാൻ മാവേലി സ്‌റ്റോറുകളിൽ ന്യായവിലയും, റേഷൻ കടവഴി അരിയുമെത്തിച്ച് പട്ടിണിക്കിടാതെ ഒരു നാടിനെ കാക്കാമെന്ന് കേരളം കാട്ടി തന്നു.
വർഗ്ഗീയതയെ പടിക്കപ്പുറം നിർത്തുന്ന, വിശപ്പിനും കണ്ണീരിനും മതഭേദമോ, പ്രളയത്തിനും കൊറോണക്കും ജാതിഭേദമോ ഇല്ലെന്ന് ലോകത്തെ പഠിപ്പിക്കുന്ന നാടായി കേരളം മാറി.

നിറഗർഭിണ്ണി പ്രസവത്തിന് തലേന്ന് കൊയ്യാൻ പോയി, പ്രസവം കഴിഞ്ഞ് ചോരക്കുഞ്ഞിനെയും കൊണ്ട് പിറ്റേന്ന് തന്നെ പാടത്തിറങ്ങേണ്ടി വന്ന കാലത്തു നിന്നും പെണ്ണിന് ആറ് മാസം ശമ്പളത്തോട് കൂടി പ്രസവാവധി ലഭിക്കുന്ന കാലത്തിലേക്ക് നമ്മൾ നടന്നു നീങ്ങിയത് ഒറ്റ രാത്രി കൊണ്ടല്ല. കേരള മോഡൽ ഒരു തുടർച്ചയാണ്.

Share

More Stories

വസന്തോത്സവ ഗാലയിൽ മനുഷ്യരോടൊപ്പം റോബോട്ടുകളും ചൈനയിൽ നൃത്തം ചെയ്യുന്നു

0
സ്പ്രിംഗ് ഫെസ്റ്റിവൽ ഗാലയിൽ പ്രദർശിപ്പിച്ച നൃത്ത റോബോട്ടുകളിലൂടെ ആണ് ചൈന ഇത്തവണ ലോകശ്രദ്ധ ആകർഷിച്ചത്. പതിവ് രീതി പോലെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കാഴ്‌ചക്കാരെ ഇത് ആകർഷിച്ചു. ആദ്യമായി പതിനാറ് ഹ്യൂമനോയിഡ് യൂണിട്രീ H1 റോബോട്ടുകൾ...

യാത്രക്കാരുമായി പോയ വിമാനം അലാസ്‌കക്ക് മുകളിൽ കാണാതായി; തിരച്ചിൽ തുടരുന്നു

0
നോമിലേക്കുള്ള യാത്രാമധ്യേ പത്ത് യാത്രക്കാരുമായി അലാസ്‌കക്ക് മുകളിലൂടെ പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം ഒരു യുഎസ് വിമാനം ആകാശത്ത് കാണാതായി. പെട്ടെന്ന് ബന്ധം നഷ്‌ടപ്പെട്ടതായി അലാസ്‌കയിലെ പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ഉനലക്ലീറ്റിൽ നിന്ന്...

സിബിഐയുടെ ഞെട്ടിപ്പിക്കുന്ന കുറ്റപത്രം; വാളയാർ‌ പെൺകുട്ടികൾ പീഡനത്തിന് ഇരയായത് അമ്മക്കും അച്ഛനും അറിയാമെന്ന്

0
വാളയാറിൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായത് മാതാപിതാക്കളുടെ അറിവോടെയെന്ന് സിബിഐ. കേസിൽ രണ്ടാഴ്‌ച മുമ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. അമ്മ കുട്ടികളു‌ടെ സാന്നിധ്യത്തിൽ ഒന്നാംപ്രതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും സിബിഐ കുറ്റപത്രം...

‘ധന ഞെരുക്കത്തിൽ ബജറ്റ്’; നികുതി കുത്തനെ കൂട്ടി, ക്ഷേമ പെൻഷൻ കൂട്ടിയുമില്ല

0
ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. നവ കേരള സദസിൻ്റെ...

വായ്‌പകൾ വില കുറഞ്ഞതാകും; ആർ‌ബി‌ഐ റിപ്പോ നിരക്ക് 0.25% കുറച്ചു

0
രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) വെള്ളിയാഴ്‌ച റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവ് പ്രഖ്യാപിച്ചു. ഈ തീരുമാനത്തിനുശേഷം റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ...

എഐ ഉച്ചകോടി പാരീസിൽ നടക്കാൻ പോകുന്നു; ഭാവി തീരുമാനിക്കപ്പെടും, അജണ്ട ഇതാണ്

0
2025 വർഷം സാങ്കേതിക വിദ്യയ്ക്ക് വളരെ സവിശേഷമായിരിക്കും. ഈ വർഷം നിരവധി വലിയ സാങ്കേതിക പരിപാടികൾ സംഘടിപ്പിക്കാൻ പോകുന്നു. ഇതിൽ പാരീസ് എഐ ആക്ഷൻ സമ്മിറ്റ് 2025 പരിപാടിയും ഉൾപ്പെടുന്നു. ഫെബ്രുവരി 10-11...

Featured

More News