10 March 2026

യാത്രക്കിടെ പൈലറ്റുമാർ ഉറങ്ങി; ഒഴിവായത് വൻ ദുരന്തം

എയർബസ് A320 അൽപ്പസമയത്തേക്ക് ദിശ തെറ്റിയെങ്കിലും 153 യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി ലാൻഡ് ചെയ്തു.

ഇന്തോനേഷ്യൻ പ്രാദേശിക വിമാനക്കമ്പനിയായ ബാറ്റിക് എയർ വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും യാത്രാമധ്യേ ഉറങ്ങിപ്പോയതായി റിപ്പോർട്ട്. ജനുവരി 25 ന് സുലവേസിയിൽ നിന്ന് തലസ്ഥാനമായ ജക്കാർത്തയിലേക്കുള്ള യാത്രക്കിടെയാണ് ഇരുവരും ഇറങ്ങിപ്പോയത്. ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. അവരിൽ ഒരാൾ തൻ്റെ നവജാത ഇരട്ടകളെ പരിപാലിക്കുന്നതിൽ ക്ഷീണിതനായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

എയർബസ് A320 അൽപ്പസമയത്തേക്ക് ദിശ തെറ്റിയെങ്കിലും 153 യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി ലാൻഡ് ചെയ്തു. 32 കാരനായ പൈലറ്റ് തൻ്റെ സഹപൈലറ്റിനോട് പറന്നുയർന്ന അരമണിക്കൂറിനുശേഷം വിശ്രമം ആവശ്യമാണെന്ന് പറഞ്ഞ് വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും 28 കാരനായ കോ-പൈലറ്റ് സമ്മതിച്ചതായും ഗതാഗത മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പറയുന്നു. എന്നാൽ സഹ പൈലറ്റും അശ്രദ്ധമായി ഉറങ്ങിപ്പോകുകയായിരുന്നു. ജക്കാർത്ത എയർ ട്രാഫിക് കൺട്രോൾ അവസാനമായി റെക്കോർഡ് ചെയ്ത സംപ്രേഷണത്തിന് ശേഷം ബാത്തിക് എയർ A320 ൻ്റെ കോക്ക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.

ലീഡ് പൈലറ്റ് ഉണർന്ന് തൻ്റെ സഹ പൈലറ്റും ഉറങ്ങിപ്പോയി എന്ന് മനസ്സിലാക്കുന്നത് വരെ ആ റേഡിയോ നിശബ്ദത നീണ്ടുനിന്നു. വിമാനം കുറച്ച് സമയത്തേക്ക് ദിശ തെറ്റിയതായും അദ്ദേഹം കണ്ടെത്തി. തുടർന്ന് ജക്കാർത്തയിൽ നിന്നുള്ള കോളുകളോട് പൈലറ്റുമാർ പ്രതികരിക്കുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. വിമാനത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധനയിൽ പൈലറ്റുമാർ പറക്കാൻ യോഗ്യരാണെന്ന് കണ്ടെത്തി. അവരുടെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലും ആൽക്കഹോൾ പരിശോധനകൾ നെഗറ്റീവും ആയിരുന്നു.

സംഭവത്തിൽ അധികാരികൾ ബാത്തിക് എയറിനെ “ശക്തമായി ശാസിച്ചു”, ഇന്തോനേഷ്യയുടെ എയർ ട്രാൻസ്‌പോർട്ട് മേധാവി എം ക്രിസ്റ്റി എൻദാ മുർണി, ബാത്തിക് എയർ തങ്ങളുടെ ക്രൂവിൻ്റെ വിശ്രമ സമയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പറഞ്ഞു. മതിയായ വിശ്രമ നയത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും എല്ലാ സുരക്ഷാ ശുപാർശകളും നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ബാത്തിക് എയർ പറഞ്ഞു. 2019-ൽ പൈലറ്റ് ബോധംകെട്ട് വീണതിനെത്തുടർന്ന് ഇതേ വിമാനക്കമ്പനി അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതരായിരുന്നു.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News