വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ നൽകി സംസ്ഥാനത്തെ വിവിധ വാർത്താ മാധ്യമങ്ങൾ. സംസ്ഥാന സർക്കാർ നൽകിയ മെമ്മോറാണ്ടത്തിനെ ചെലവഴിച്ച തുകയാ ക്കി മാറ്റിയാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്.
ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിത ചെലവാണ് കോടതിയിൽ സമർപ്പിച്ചിരുന്നത്. പക്ഷെ അതിനെ വളച്ചൊടിച്ച് ചെലവാക്കി മാറ്റിയാണ് മാധ്യമങ്ങള്‍ വാർത്തകൾ വാർത്തകൾ പ്രചരിക്കുന്നത്. വയനാട് ദുരന്തത്തില്‍ സംസ്ഥാന സർക്കാരിനുണ്ടായത് ഭീമന്‍ ചെലവെന്ന രീതിയിലാണ് വാർത്തകൾ .
കേരളാ സര്‍ക്കാര്‍ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചു കേന്ദ്ര സര്‍ക്കാരിന് അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച മെമോറാണ്ടമാണിത്. പ്രതീക്ഷിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ദുരന്തത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ് ഈ മെമ്മോറാണ്ടം.
അതായത്, ഇത് സർക്കാർ മേഖലയിൽ ചെലവഴിച്ച തുകയുടെ ബില്ല് അല്ല. കേരളം നൽകുന്ന മെമ്മറാണ്ടം കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ച ശേഷം അധിക ധനസഹായം അനുവദിക്കുന്നതാണ് രീതി. 2018 ൽ ഉണ്ടായ മഹാപ്രളയ ശേഷം 6000 കോടിയോളം രൂപ കേരളം മാനദണ്ഡപ്രകാരം ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ പരിശോധനകള്‍ക്ക് ശേഷം 3000 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്.
അതേസമയം, 26,000 കോടിയില്‍ അധികം നഷ്ടം കണക്കാക്കിയ ദുരന്തം ആയിരുന്നു അപ്പോൾ ഉണ്ടായത് . അതിനുശേഷം വിമാനക്കൂലിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം കഴിഞ്ഞു 130 കോടി കേരളത്തില്‍ നിന്ന് ഈടാക്കി. ഈ രീതിയിൽ പിന്നീട് ലഭിക്കാൻ സാധ്യതയുള്ള ബില്ലുകള്‍ കൂടി മുന്‍കൂട്ടി കണ്ടാണ് ദുരന്തത്തിന്റെ ആദ്യനാളുകളില്‍ മെമ്മോറാണ്ടം സര്‍പ്പിക്കുക.
ഇതിനെല്ലാം പുറമെ വാഹനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയുടെ നഷ്ടങ്ങള്‍ ബില്ലുകള്‍ ലഭിക്കുന്ന മുറക്കാണ് കണക്കാക്കുക. സാധാരണയായി മെമ്മോറാണ്ടത്തില്‍ ഇത്തരത്തിലുള്ള പ്രതീക്ഷിത തുക ഉള്‍പ്പെടുത്തുക എന്നതാണ് സാധാരണ സ്വീകരിക്കാറുള്ള മാര്‍ഗം. അതിനെയാണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് വ്യാജ വാര്‍ത്തയാക്കിയത്.























