9 March 2026

വീട്ടിൽ പൂന്തോട്ടത്തിൽ സ്ഫോടകശേഷിയുള്ള ബോംബ്; സൂക്ഷിച്ചത് ഡമ്മിയെന്ന് കരുതി

ഒരു പൊലീസുകാരനാണ് ഈ മിസൈൽ ഉള്ള കാര്യം പ്രതിരോധ മന്ത്രാലയത്തിൽ അറിയിക്കണം എന്ന് അവരോട് പറഞ്ഞത്. വിവരം അറിഞ്ഞ പിറ്റേദിവസം തന്നെ ആ ബോംബ് സ്ഫോടനശേഷിയുള്ളതാണ് എന്നറിഞ്ഞ് അത് നിർവീര്യമാക്കാൻ ആളുകളും എത്തി.

ബോംബ് വീട്ടിൽ വെച്ചിട്ട് കിടന്ന് ഉറങ്ങുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും? കുറച്ച് കഠിനം തന്നെയാവും എന്നതിൽ തർക്കമുണ്ടാകില്ല. പക്ഷേ സ്വന്തം വീട്ടിൽ വർഷങ്ങളായി സൂക്ഷിച്ചത് യഥാർത്ഥ ബോംബ് ആണെന്ന് അറിയുമ്പോഴോ? ഇങ്ങനെ ഒരു കാര്യം നടക്കുമോ എന്ന് ചോദിച്ചാൽ നടന്നു കഴിഞ്ഞു എന്നാണ് ഉത്തരം സംഭവം അങ്ങ് യു.കെയിലാണ്.

പെംബ്രോക്‌ഷെയറിലെ മിൽഫോർഡ് ഹേവനിൽ നിന്നുള്ള സിയാന്റെയും ജെഫ്രി എഡ്വേർഡിന്റെയും വീട്ടിലെ പൂന്തോട്ടത്തിൽ കാണാൻ ഭംഗിയുള്ള ഒരു മിസൈലുണ്ടായിരുന്നു. ദമ്പതികളൾ കരുതിയിരുന്നത് ഇതൊരു ഡമ്മി ബോംബാണെന്നാണ്. വർഷങ്ങളോളം നല്ല സ്റ്റൈലിൽ മിസൈൽ അവരുടെ പൂന്തോട്ടത്തിലിരുന്നു. അതങ്ങനെവെറുതെ ഇരിക്കുക മാത്രമല്ലായിരുന്നു, തോട്ടത്തിലെ പണിയെല്ലാം കഴിയുമ്പോൾ കരണ്ടിയിലെ മണ്ണ് തട്ടിക്കളയാൻ എഡ്വാർഡ്ആ മിസൈലിലാണ് തട്ടിയിരുന്നത്.

ഒരു പൊലീസുകാരനാണ് ഈ മിസൈൽ ഉള്ള കാര്യം പ്രതിരോധ മന്ത്രാലയത്തിൽ അറിയിക്കണം എന്ന് അവരോട് പറഞ്ഞത്. വിവരം അറിഞ്ഞ പിറ്റേദിവസം തന്നെ ആ ബോംബ് സ്ഫോടനശേഷിയുള്ളതാണ് എന്നറിഞ്ഞ് അത് നിർവീര്യമാക്കാൻ ആളുകളും എത്തി. ബിബിസി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പിന്നീട് ഒരു ഉപയോഗശൂന്യമായ ക്വാറിയിലേക്ക് ബോംബ് കൊണ്ടുപോവുകയും അഞ്ച് ടൺ മണലിൽ ബോംബ് കുഴിച്ചിട്ട ശേഷം പൊട്ടിത്തെറിപ്പിക്കുകയും ആയിരുന്നുവെന്നാണ്. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ബോംബിന് ചെറിയ ചാർജ്ജേ ഉള്ളൂ എന്നും കണ്ടെത്തിയിരുന്നു.

19 -ാം നൂറ്റാണ്ടിലേതാണ് ഈ ബോംബ്. നേരത്തെ വീടിന്റെ ഉടമകളായിരുന്ന മോറിസ് കുടുംബമാണ് ഇതിന്റെ ചരിത്രത്തെ കുറിച്ച് തന്നോട് പറഞ്ഞത് എന്ന് എഡ്വാർഡ് പറയുന്നത്. 1982 -ലാണ് എഡ്വാർഡും ഭാര്യയും വീട് വാങ്ങിയത്. എന്നാൽ, 100 വർഷം മുമ്പ് തന്നെ ആ ബോംബ് അവിടെയുണ്ടായിരുന്നവെന്നാണ് പറയപ്പെടുന്നത്. ഏതായാലും, മിസൈൽ പോയത് ദമ്പതികൾക്ക് വലിയ സങ്കടമാണ് ഉണ്ടാക്കിയത്. അത് തങ്ങളുടെ വീടിന്റെയും ജീവിതത്തിന്റെയും ഒരു ഭാഗമായിരുന്നു എന്നാണ് ഇരുവരും പറയുന്നത്.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News