19 September 2024

അഡ്വക്കേറ്റ് ചന്ദ്രു വീണ്ടും; ജീവജ്യോതി കേസ് സിനിമയാക്കാൻ ജ്ഞാനവേൽ

വർഷങ്ങൾക്ക് മുമ്പ് ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ജീവജ്യോതിയെ വിവാഹം ചെയ്യുന്നതിനായി അവരുടെ ഭർത്താവ് ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്നതായിരുന്നു രാജഗോപാലിനെതിരെയുള്ള കേസ്.

ജയ് ഭീം എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ടിജെ ജ്ഞാനവേൽ. ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമയിൽ സൂര്യയായിരുന്നു ചന്ദ്രുവായി എത്തിയത്. ഇതിന് പിന്നാലെ രജനികാന്തിനെ നായകനാക്കി വേട്ടയ്യൻ എന്ന ചിത്രവും ജ്ഞാനവേൽ സംവിധാനം ചെയ്തു.

മഞ്ജു വാര്യരും രജനികാന്തും പ്രധാനവേഷങ്ങളിൽ എത്തുന്ന വേട്ടയ്യന്‍ റിലീസ് ചെയ്യുന്നതിന് മുമ്പെ തന്നെ തന്റെ പുതിയ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് ടി ജെ ജ്ഞാനവേൽ.ജയ് ഭീം പോലെ യഥാർത്ഥ നിയമ പോരാട്ടം അടിസ്ഥാനമാക്കിയാണ് ജ്ഞാനവേൽ ഈ ചിത്രം ഒരുക്കുന്നത്. തമിഴ്നാട്ടിൽ കുപ്രസിദ്ധമായ ശരവണഭവൻ അണ്ണാച്ചി രാജഗോപാലിനെതിരെ ജീവജ്യോതിയെന്ന വിധവ നടത്തിയ നിയമപോരാട്ടമാണ് സിനിമയാകുന്നത്.

വർഷങ്ങൾക്ക് മുമ്പ് ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ജീവജ്യോതിയെ വിവാഹം ചെയ്യുന്നതിനായി അവരുടെ ഭർത്താവ് ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്നതായിരുന്നു രാജഗോപാലിനെതിരെയുള്ള കേസ്. തമിഴ്നാട്ടിലെ ഏറ്റവും പ്രബലമായ ബിസിനസ് ഗ്രൂപ്പായി വളർന്ന ശരവണഭവൻ ഉടമയ്ക്കെതിരെ നടന്ന നിയമ പോരാട്ടം വർഷങ്ങളോളം നീണ്ടു.

ജീവജ്യോതിയുടെ അച്ഛൻ രാമസാമി ശരവണഭവൻ ഹോട്ടലില് മാനേജറായിരുന്നു. ഇതിനിടെയാണ് ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാൻ രാജഗോപാൽ ശ്രമിച്ചത്. തുടക്കത്തിൽ തന്നെ ശക്തിയുക്തം രാജഗോപാലിനെ ജീവജ്യോതിയും ഭർത്താവ് ശാന്തകുമാറും എതിർത്തു. ഇതോടെ വിവാഹത്തിന് തടസമായത് ശാന്തകുമാറാണെന്നും അയാൾ ഇല്ലാതായാൽ ജീവജ്യോതി തന്റെ ഭാര്യയായി കൊള്ളുമെന്നും കരുതിയ രാജഗോപാൽ ശാന്തകുമാറിനെ കൊലപ്പെടുത്തി.

ഇതോടെയാണ് ജീവജ്യോതി രാജഗോപാലിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഹോട്ടൽ മേഖലയിൽ കൊടികുത്തി വാഴുന്ന രാജഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതോടെ സംഭവം തമിഴ്നാട്ടിൽ ചർച്ചയായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയെ ജീവജ്യോതി പോയി കണ്ടതോടെ കേസ് അന്വേഷണം വേഗത്തിലായി.

കേസിൽ വാദം കേട്ട ചെന്നൈ സെഷൻസ് കോടതി രാജഗോപാലിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. എന്നാൽ ഇതിനെതിരെ രാജഗോപാൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. രാജഗോപാലിനെ പോലും ഞെട്ടിച്ചുകൊണ്ട് പത്തുവർഷത്തെ തടവ് ശിക്ഷ ഹെെക്കോടതി ജീവപര്യന്തമാക്കി. വിധിക്കെതിരെ സുപ്രീംകോടതിയെ രാജഗോപാൽ സമീപിച്ചെങ്കിലും ശിക്ഷ സുപ്രീംകോടതി ശരിവെച്ചു.

ഈ നിയമപോരാട്ടമാണ് സിനിമയാകുന്നത്. പ്രമുഖ നിർമാണ കമ്പനിയായ ജംഗ്ലീ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. അതേസമയം ജയ്ഭീമിലെ നായക കഥാപാത്രമായ ജസ്റ്റിസ് ചന്ദ്രു പുതിയ ചിത്രത്തിലും എത്തുമോയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. നിയമപോരാട്ടത്തിന്റെ കഥ ആയതിനാൽ തന്നെ ജസ്റ്റിസ് ചന്ദ്രുവായി സൂര്യ ഈ ചിത്രത്തിലും എത്തിയേക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചർച്ചകൾ. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കുന്നത്.

നിലവിൽ തഞ്ചാവൂരിലാണ് ജീവജ്യോതി രണ്ടാം ഭർത്താവ് ദണ്ഡപാണിക്കും മകനുമൊപ്പം താമസിക്കുന്നത്. ഇതിനിടെ ബിജെപിയിൽ ചേർന്ന ജീവജ്യോതി സംസ്ഥാന കമ്മിറ്റിയിൽ മെമ്പറാണ്.

Share

More Stories

മുഖ്യമന്ത്രിയോട് ഇതൊക്കെ എന്ത് കൊണ്ട് എന്ന് ചോദിക്കാനുള്ള പ്രാഥമികമായ കെൽപ്പ് പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്

0
| സയിദ് അബി മൂന്ന് ദിവസത്തെ സ്റ്റേറ്റ് കമ്മിറ്റിക്കും സെക്രട്ടറിയേറ്റിനും ശേഷം ഒന്നരമണിക്കൂർ എംവി ഗോവിന്ദൻ മാഷ് പത്രക്കാരെ കണ്ടിട്ട് മൂന്ന് മാസം തികയ്യുന്നു. ലോക്സഭാതെരെഞ്ഞെടുപ്പ് തോൽവി എന്ത്‌കൊണ്ടാണ് എന്ന് സമയമെടുത്താണ് അന്ന് മാഷ്...

കേരളം ഉള്‍പ്പെടെ അഞ്ച് തെക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ജിഡിപിയുടെ 30% പങ്കുവഹിക്കുന്നു

0
ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രകടമായ മുന്നേറ്റവും സ്ഥിരതയും കൈവരിച്ച് തെക്ക് - പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍. കേന്ദ്ര സര്‍ക്കാരിന് സാമ്പത്തികവും അനുബന്ധവുമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിന് രൂപീകരിച്ച ഒരു സ്വതന്ത്ര സ്ഥാപനമായ പ്രധാനമന്ത്രിയുടെ...

ബജറ്റ് 1000 കോടി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ ഒരുങ്ങുന്നു

0
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം പ്രേക്ഷകരും പറയുന്ന ഉത്തരം എസ് എസ് രാജമൌലി എന്നായിരിക്കും. അത് ശരിയാണ് താനും. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട്...

നായയുടെ അക്രമണത്തിൽ ഗർഭം അലസി; യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

0
വളർത്തു നായയുടെ അക്രമണത്തിൽ ഗർഭം അലസി പോയ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ഉടമയോട് നിർദ്ദേശിച്ച് കോടതി. നഷ്ടപരിഹാരമായി 90,000 യുവാൻ (10,62,243 രൂപ) നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഷാങ്ഹായിലെ ഒരു നായ ഉടമയ്ക്കാണ്...

ഇന്ത്യയിൽ നിന്നുള്ള പീരങ്കി ഷെല്ലുകൾ യൂറോപ്യൻ ഉപഭോക്താക്കൾ ഉക്രെയ്നിലേക്ക് തിരിച്ചുവിട്ടു; റിപ്പോർട്ട്

0
ഇന്ത്യൻ ആയുധ നിർമ്മാതാക്കൾ വിറ്റ പീരങ്കി ഷെല്ലുകൾ യൂറോപ്യൻ ഉപഭോക്താക്കൾ ഉക്രെയ്നിലേക്ക് തിരിച്ചുവിട്ടു, റഷ്യയിൽ നിന്നുള്ള പ്രതിഷേധങ്ങൾക്കിടയിലും വ്യാപാരം നിർത്താൻ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന് ലഭ്യമായ കസ്റ്റംസ് ഡാറ്റ പ്രകാരം പതിനൊന്ന് ഇന്ത്യൻ, യൂറോപ്യൻ...

പട്ടിണി മാറ്റാൻ ആനകളെ കൊല്ലും; ഭക്ഷ്യക്ഷാമത്തിന് പരിഹാരവുമായി സിംബാബ്‌വെ

0
ജനങ്ങളുടെ പട്ടിണി മാറ്റാൻ 200 ആനകളെ കൊന്ന് ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാൻ സിംബാബ്‌വെ. നാല് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ വരൾച്ചയെ തുടർന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സിംബാബ്‌വെയിലാണ് പട്ടിണിക്ക് പരിഹാരമായി ആനകളെ കൊല്ലാനൊരുങ്ങുന്നത്. ആഫ്രിക്കയുടെ...

Featured

More News