11 March 2026

അഡ്വക്കേറ്റ് ചന്ദ്രു വീണ്ടും; ജീവജ്യോതി കേസ് സിനിമയാക്കാൻ ജ്ഞാനവേൽ

വർഷങ്ങൾക്ക് മുമ്പ് ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ജീവജ്യോതിയെ വിവാഹം ചെയ്യുന്നതിനായി അവരുടെ ഭർത്താവ് ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്നതായിരുന്നു രാജഗോപാലിനെതിരെയുള്ള കേസ്.

ജയ് ഭീം എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ടിജെ ജ്ഞാനവേൽ. ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമയിൽ സൂര്യയായിരുന്നു ചന്ദ്രുവായി എത്തിയത്. ഇതിന് പിന്നാലെ രജനികാന്തിനെ നായകനാക്കി വേട്ടയ്യൻ എന്ന ചിത്രവും ജ്ഞാനവേൽ സംവിധാനം ചെയ്തു.

മഞ്ജു വാര്യരും രജനികാന്തും പ്രധാനവേഷങ്ങളിൽ എത്തുന്ന വേട്ടയ്യന്‍ റിലീസ് ചെയ്യുന്നതിന് മുമ്പെ തന്നെ തന്റെ പുതിയ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് ടി ജെ ജ്ഞാനവേൽ.ജയ് ഭീം പോലെ യഥാർത്ഥ നിയമ പോരാട്ടം അടിസ്ഥാനമാക്കിയാണ് ജ്ഞാനവേൽ ഈ ചിത്രം ഒരുക്കുന്നത്. തമിഴ്നാട്ടിൽ കുപ്രസിദ്ധമായ ശരവണഭവൻ അണ്ണാച്ചി രാജഗോപാലിനെതിരെ ജീവജ്യോതിയെന്ന വിധവ നടത്തിയ നിയമപോരാട്ടമാണ് സിനിമയാകുന്നത്.

വർഷങ്ങൾക്ക് മുമ്പ് ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ജീവജ്യോതിയെ വിവാഹം ചെയ്യുന്നതിനായി അവരുടെ ഭർത്താവ് ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്നതായിരുന്നു രാജഗോപാലിനെതിരെയുള്ള കേസ്. തമിഴ്നാട്ടിലെ ഏറ്റവും പ്രബലമായ ബിസിനസ് ഗ്രൂപ്പായി വളർന്ന ശരവണഭവൻ ഉടമയ്ക്കെതിരെ നടന്ന നിയമ പോരാട്ടം വർഷങ്ങളോളം നീണ്ടു.

ജീവജ്യോതിയുടെ അച്ഛൻ രാമസാമി ശരവണഭവൻ ഹോട്ടലില് മാനേജറായിരുന്നു. ഇതിനിടെയാണ് ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാൻ രാജഗോപാൽ ശ്രമിച്ചത്. തുടക്കത്തിൽ തന്നെ ശക്തിയുക്തം രാജഗോപാലിനെ ജീവജ്യോതിയും ഭർത്താവ് ശാന്തകുമാറും എതിർത്തു. ഇതോടെ വിവാഹത്തിന് തടസമായത് ശാന്തകുമാറാണെന്നും അയാൾ ഇല്ലാതായാൽ ജീവജ്യോതി തന്റെ ഭാര്യയായി കൊള്ളുമെന്നും കരുതിയ രാജഗോപാൽ ശാന്തകുമാറിനെ കൊലപ്പെടുത്തി.

ഇതോടെയാണ് ജീവജ്യോതി രാജഗോപാലിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഹോട്ടൽ മേഖലയിൽ കൊടികുത്തി വാഴുന്ന രാജഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതോടെ സംഭവം തമിഴ്നാട്ടിൽ ചർച്ചയായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയെ ജീവജ്യോതി പോയി കണ്ടതോടെ കേസ് അന്വേഷണം വേഗത്തിലായി.

കേസിൽ വാദം കേട്ട ചെന്നൈ സെഷൻസ് കോടതി രാജഗോപാലിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. എന്നാൽ ഇതിനെതിരെ രാജഗോപാൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. രാജഗോപാലിനെ പോലും ഞെട്ടിച്ചുകൊണ്ട് പത്തുവർഷത്തെ തടവ് ശിക്ഷ ഹെെക്കോടതി ജീവപര്യന്തമാക്കി. വിധിക്കെതിരെ സുപ്രീംകോടതിയെ രാജഗോപാൽ സമീപിച്ചെങ്കിലും ശിക്ഷ സുപ്രീംകോടതി ശരിവെച്ചു.

ഈ നിയമപോരാട്ടമാണ് സിനിമയാകുന്നത്. പ്രമുഖ നിർമാണ കമ്പനിയായ ജംഗ്ലീ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. അതേസമയം ജയ്ഭീമിലെ നായക കഥാപാത്രമായ ജസ്റ്റിസ് ചന്ദ്രു പുതിയ ചിത്രത്തിലും എത്തുമോയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. നിയമപോരാട്ടത്തിന്റെ കഥ ആയതിനാൽ തന്നെ ജസ്റ്റിസ് ചന്ദ്രുവായി സൂര്യ ഈ ചിത്രത്തിലും എത്തിയേക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചർച്ചകൾ. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കുന്നത്.

നിലവിൽ തഞ്ചാവൂരിലാണ് ജീവജ്യോതി രണ്ടാം ഭർത്താവ് ദണ്ഡപാണിക്കും മകനുമൊപ്പം താമസിക്കുന്നത്. ഇതിനിടെ ബിജെപിയിൽ ചേർന്ന ജീവജ്യോതി സംസ്ഥാന കമ്മിറ്റിയിൽ മെമ്പറാണ്.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News