11 March 2026

സിപിഎമ്മും ‘കട്ടന്‍ ചായയും പരിപ്പുവടയും’

തുടർഭരണത്തിലെ രണ്ടാം പിണറായി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്ന വിമര്‍ശനവും പുസ്തകത്തിലുണ്ട്. അവസാന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പരാജയത്തിന് കാരണമായിട്ടുണ്ട്.

നിർണ്ണായകമായ ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ സംസ്ഥാനത്തെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇപി ജയരാജന്‍നുമായി ബന്ധപ്പെട്ട പുതിയ വിവാദം . മുൻപ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സമയം ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയുടെ പേരിലായിരുന്നു വിവാദമെങ്കില്‍ ഇപ്പോൾ അതിനുളള മറുപടിയിലാണ് ഇപി കളം നിറയുന്നത്. ഇ

എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയ കാര്യം മുതൽ സിപിഎമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായുമുള്ള അസ്വാരസ്യം വരെ, എല്ലാത്തിനും ഇപിയുടെ ആത്മകഥയില്‍ മറുപടിയുണ്ട്. ‘കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ഡിസി ബുക്‌സ് പുറത്തിറക്കുന്ന ആത്മകഥയിലാണ് രൂക്ഷമായ സിപിഎം പിണറായി വിമര്‍ശനങ്ങള്‍ ഉള്ളതെന്ന വിവരം പുറത്തു വരുന്നത്.

സംസ്ഥാനത്തെ ഇടതുമുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് ഏറെ പ്രയാസപ്പെടുത്തി. പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല. അതാണ് സ്ഥാനത്ത് നിന്നും അപമാനിച്ച് ഇറക്കിയതില്‍ നിന്നും വ്യക്തമാകുന്നത്. ദേശാഭിമാനി ബോണ്ട് വിവാദത്തിലും വേട്ടയാടലാണ് ഉണ്ടായത്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പണം വാങ്ങിയത് പാര്‍ട്ടി തീരുമാനമായിരുന്നു. പക്ഷെ അത് വിഎസ് അച്യുതാനന്ദന്‍ ആയുധമാക്കിയപ്പോൾ അവസാനം പഴി തനിക്ക് മാത്രമായി. പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ ഇരയാണ് താനെന്നും ഇപി പറയുന്നു.

തുടർഭരണത്തിലെ രണ്ടാം പിണറായി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്ന വിമര്‍ശനവും പുസ്തകത്തിലുണ്ട്. അവസാന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പരാജയത്തിന് കാരണമായിട്ടുണ്ട്. പക്ഷെ അപ്പോൾ അതിന് തന്നെ മാത്രം ബലിയാടാക്കി. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇപി ആത്മകഥയില്‍ ആരോപിക്കുന്നു.

എന്നാൽ ഈ ആത്മകഥയിലെ പല ഭാഗങ്ങളായി പുറത്തു വരുന്ന എല്ലാ വിവരങ്ങളും നിഷേധിക്കുകയാണ് ഇപി. താന്‍ ഇപ്പോൾ ആത്മകഥ ആത്മകഥ എഴുതുകയാണ്. അത് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഘട്ടത്തിലാണുള്ളത്.

ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങളൊന്നും താന്‍ എഴുതിയിട്ടില്ല. ഇന്ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാര്‍ത്ത കാണുന്നത്. തീർത്തും തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്ത ഉണ്ടാക്കാൻ മനപൂര്‍വം ചെയ്തതാണ്. ഡിസിക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നുമാണ് തൽക്കാലം ഇപിയുടെ പ്രസ്താവന .

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News