9 March 2026

വഖഫ് ഭേദഗതി നിയമം; വന്നത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സുപ്രീം കോടതി വിധി

മെയ് മാസം അഞ്ചാം തീയതി വരെ നിലവിൽ ഈ നിയമഭേദഗതി അനുസരിച്ച് ഒരു വക്കഫ് പ്രോപ്പർട്ടിയും വക്കഫ് പ്രോപ്പർട്ടി അല്ല എന്ന് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ല.

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി സുപ്രീം കോടതി പറഞ്ഞത് എന്തൊക്കെയാണ് എന്ന് നോക്കാം. ഇന്ന് സുപ്രീം കോടതിയിൽ നടന്ന വിശദമായ വാദത്തിനൊടുവിൽ സുപ്രീംകോടതി എത്തിയ തീർപ്പിൽ വക്കഫ് ബോർഡുകളിൽ നിയമനം നടത്തരുത് എന്ന് പറയുന്നു. മെയ് അഞ്ചാം തീയതി ആയിരിക്കും വിഷയത്തിൽ വിധി പുറപ്പെടുവിക്കുക അത് വരെ താൽക്കാലികമായ ഒരു സ്റ്റേ ആണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.

നിലവിൽ സുപ്രീം കോടതി പറഞ്ഞിട്ടുള്ളത് ഇങ്ങിനെയാണ്‌ : വക്കഫ് ബോർഡുകളിൽ നിയമനം നടത്തരുത്, വക്കഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരുകയും വേണം. അതായത് വക്കഫ് കൗൺസിലിലും സംസ്ഥാനത്തെ വക്കഫ് ബോഡികളിലും മുസ്ലീങ്ങൾ അല്ലാത്തവരെ നിയമിച്ചുകൊണ്ടുള്ള നിയമനം നടത്തരുത് . അത് പാലിച്ചുകൊള്ളാം എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിക്ക് ഉറപ്പും നൽകിയിട്ടുണ്ട്.

അതിനു പുറമെ നിലവിൽ 1995ലെ വക്കഫ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന വഖഫ് പ്രോപ്പർട്ടികളിൽ ഒരുതരത്തിലുള്ള ഡിനോട്ടിഫിക്കേഷൻ വഴിയും മാറ്റം വരുത്തരുത് എന്ന് പറയുന്നു. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം. വഖഫ് ആയതോ വഖഫ് ആയി ഉപയോഗിക്കുന്നതോ ആയ സ്വത്തുക്കളിൽ മാറ്റം വരുത്തുന്നതിനും വിലക്കുണ്ട് . വഖഫ് ബൈ യൂസർ അഥവാ ഉപയോഗത്താലുള്ള വക്കഫ് ആ അർത്ഥത്തിലും വരുന്ന പ്രോപ്പർട്ടിയുടെ കാര്യത്തിലും ഡിനോട്ടിഫിക്കേഷൻ അരുത്. എന്ന് പറഞ്ഞാൽ മെയ് മാസം അഞ്ചാം തീയതി വരെ നിലവിൽ ഈ നിയമഭേദഗതി അനുസരിച്ച് ഒരു വക്കഫ് പ്രോപ്പർട്ടിയും വക്കഫ് പ്രോപ്പർട്ടി അല്ല എന്ന് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ല.

അതേപോലെ തന്നെ കേന്ദ്ര വക്കഫ് കൗൺസിലിൽ ഒരു പുതിയ അംഗത്തെ പോലും നിയമിക്കാനും കേന്ദ്രസർക്കാരിന് കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട ആർഗ്യുമെന്റുകൾ വക്കഫ് ബോർഡുകളിലും വക്കഫ് കൗൺസിലുകളിലും മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ളവർ എത്തുന്നത് ഭരണഘടനയുടെ തുല്യത എന്ന അവകാശത്തെ ബാധിക്കില്ല എന്നുള്ളതാണ്. അതുകൊണ്ട് മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ളവരല്ലാതെ മറ്റു വിഭാഗങ്ങളിൽ നിന്നുള്ളവരെ നിയമിക്കരുത് . എക്സ് ഓഫീഷ്യൂ അംഗങ്ങളായി മുസ്ലിം ഇതര വിഭാഗത്തിൽ പെട്ടവർക്ക് തുടരാം. അതിലൊന്ന് കിരൺ റിജിജു ആണ് ന്യൂനപക്ഷേമകാര്യ വകുപ്പ് മന്ത്രി. മറ്റൊന്ന് ഒരു ജോയിന്റ് സെക്രട്ടറിയാണ്. വക്കഫിന്റെ ചുമതലയുള്ള ഒരു ജോയിന്റ് സെക്രട്ടറി. തേപോലെ സ്വത്ത് തീരുമാനങ്ങളിൽ ജില്ലാ കളക്ടർമാർ തുടർ നടപടി എടുക്കരുത് എന്നും ഈ വിധിയിൽ പറയുന്നു.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News