ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സൈനിക നടപടി. രണ്ട് ആണവ ആയുധ രാജ്യങ്ങൾ തുടർച്ചയായ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും ഏർപ്പെടുന്നതിൻ്റെ ആദ്യ ഉദാഹരണമായിരുന്നു. ഇത് ആഗോള സംഘർഷങ്ങൾക്ക് കാരണമായി എന്ന് ലണ്ടനിലെ കിങ്‌സ് കോളേജിലെ പ്രൊഫസർ ഡോ. വാൾട്ടർ ലാഡ്‌വിഗ് പറഞ്ഞു.
റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി ‘കാലിബ്രേറ്റഡ് ഫോഴ്‌സ്: ഓപ്പറേഷൻ സിന്ദൂർ ആൻഡ് ദി ഫ്യൂച്ചർ ഓഫ് ഇന്ത്യൻ ഡിറ്ററൻസ്’ എന്ന പേരിൽ ഒരു വിശകലനം എഴുതിയ ലാഡ്‌വിഗ്, പഹൽഗാം ഭീകര ആക്രമണത്തിന് പിന്നിലെ തീവ്രവാദികളെ ശിക്ഷിക്കുന്നതിനായും പാകിസ്ഥാനുമായി “വിശാലമായ സംഘർഷം” ഉണ്ടാക്കാതെ ഇരിക്കുന്നതിനായും ഇന്ത്യ സൈനിക നടപടി സ്വീകരിച്ചുവെന്ന് പറഞ്ഞു.
കിങ്‌സ് കോളേജിലെ ഇൻ്റർനാഷണൽ റിലേഷൻസിലെ സീനിയർ ലക്‌ചറൽ എൻഡിടിവിയോട് സംസാരിക്കുമ്പോൾ ആണ് ഈ പരാമർശം നടത്തിയത്.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ വ്യോമസേന (IAF) വികസിപ്പിച്ചെടുത്ത നിരവധി കഴിവുകൾ ഓപ്പറേഷൻ സിന്ദൂർ പ്രകടമാക്കിയതായി ലാഡ്‌വിഗ് പറഞ്ഞു. “സൈനിക പ്രവർത്തനങ്ങളുടെ കാര്യത്തിൽ നമ്മൾ വളരെ അജ്ഞാതമായ ഒരു രാജ്യത്താണെണ്. ഇതിനർത്ഥം ആണവയുഗത്തിൻ്റ പശ്ചാത്തലത്തിൽ, ഇതുപോലുള്ള പരസ്‌പര വ്യോമാക്രമണങ്ങളിൽ ഏർപ്പെട്ട രണ്ട് ആണവായുധ രാഷ്ട്രങ്ങളുടെ ഒരു ഉദാഹരണം നമ്മുടെ പക്കലില്ല,” -അദ്ദേഹം പറഞ്ഞു.
“2019 ഒരു നിർണായക നിമിഷമായിരുന്നു. അത് വളരെ കൃത്യമായും ആസൂത്രണം ചെയ്‌തതും ആയിരുന്നു,” -പുൽവാമ ഭീകര ആക്രമണത്തിന് മറുപടിയായി നടത്തിയ ബാലകോട്ട് വ്യോമ ആക്രമണങ്ങളെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
“നമുക്ക് ഇത് ഇല്ല. 1960 -കളുടെ അവസാനത്തിൽ റഷ്യക്കാരും ചൈനക്കാരും യുദ്ധം ചെയ്‌തു ഇത് നിലത്തായിരുന്നു. ചില സന്ദർഭങ്ങളിൽ, പോരാളികൾ സംഘർഷം രൂക്ഷമാകുമെന്ന് ആശങ്കാകുലരായിരുന്നു. ഇത് ശരിക്കും ഒരു പുതിയ ഇടമാണ്. വരും ദശകങ്ങളിൽ ഇത് പഠിക്കാൻ പോകുന്നു.”
അയൽരാജ്യത്തെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾക്ക് എതിരായ കൃത്യമായ ആക്രമണങ്ങൾക്ക് ഇന്ത്യൻ സർക്കാരിൻ്റെ നയങ്ങളെ പ്രൊഫസർ പ്രശംസിച്ചു. “സർക്കാരിൻ്റ നയങ്ങളിലെ ഒരു പരിണാമം ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. 2016-ലെ സർജിക്കൽ സ്‌ട്രൈക്കുകളിലേക്ക് (ഉറി ഭീകരാക്രമണത്തിന് മറുപടിയായി) തിരിച്ചു പോകുകയാണെങ്കിൽ ഇത്തരത്തിലുള്ള അതിർത്തി കടന്നുള്ള ആക്രമണങ്ങൾ മുമ്പ് നടന്നിട്ടുണ്ട്.
പക്ഷേ, അവ ഒരിക്കലും പരസ്യപ്പെടുത്തിയിട്ടില്ല. അവ ഒരിക്കലും പരസ്യമാക്കിയിട്ടില്ല. 2019-ലെ ബാലകോട്ടിലെ വ്യോമ ആക്രമണങ്ങൾ മുൻകാല മാതൃകകളിൽ നിന്നുള്ള ഒരു മാറ്റമായിരുന്നു. ഇപ്പോൾ നിങ്ങൾക്ക് അടുത്ത ലെവൽ ഉണ്ട്. അതായത് ഒന്നിലധികം ലക്ഷ്യങ്ങൾ ഒന്നിലധികം റൗണ്ടുകളിലായി ആക്രമിക്കപ്പെടുന്നു,” -അദ്ദേഹം പറഞ്ഞു.
മെയ് 6, 7 തീയതികളിലെ രാത്രിയിൽ, ഇന്ത്യൻ വ്യോമസേന പാകിസ്ഥാൻ, പാക് അധീന കാശ്‌മീർ (പിഒകെ) എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണങ്ങൾ നടത്തുകയും അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. ഏപ്രിൽ 22ന് ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂർ എന്ന രഹസ്യനാമത്തിൽ ഈ ആക്രമണം നടത്തിയത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത എൽഇടി ഭീകര സംഘടനയുടെ നിഴൽ ഗ്രൂപ്പായ റെസിസ്റ്റൻസ് ഫ്രണ്ട് ഉത്തരവാദിത്തം ഏറ്റെടുത്തു.
പാകിസ്ഥാൻ നടപടിയോട് ഇന്ത്യ പ്രതികരിച്ചപ്പോൾ, ഇരുരാജ്യങ്ങളും മൂന്ന് രാത്രികൾ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും ഏർപ്പെട്ടു. മെയ് 10ന് വൈകുന്നേരം അഞ്ചു മണി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കര, വ്യോമ, കടൽ വഴിയുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിർത്താൻ ഇന്ത്യയും പാകിസ്ഥാനും ഒരു കരാറിലെത്തി.
ഉത്തരവാദിത്തം മറുവശത്ത് കെട്ടിവക്കുന്നത് ആഗോള പ്രേക്ഷകർക്ക് മുന്നിൽ വിശ്വസനീയമായ ഒരു കേസ് മുന്നോട്ട് വെക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നിർത്തുന്നു എന്നല്ല അർത്ഥമാക്കുന്നതെന്ന് വിശകലന വിദഗ്‌ദൻ കൂട്ടിച്ചേർത്തു.
“(പഹൽഗാം) ഭീകര ആക്രമണത്തിൻ്റ തൊട്ടുപിന്നാലെ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രവഹിക്കുന്നതായി കണ്ടു. ധാരണയുടെയും പിന്തുണയുടെയും സന്ദേശങ്ങൾ ഉണ്ടായിരുന്നു. സമീപകാല ചരിത്രത്തെ അടിസ്ഥാനമാക്കി ഇന്നത്തെ നിമിഷത്തിൽ ഇന്ത്യക്ക് അതിൻ്റ പങ്കാളികളിൽ നിന്ന് സംശയത്തിൻ്റ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു, പക്ഷേ അവർ അത് നിസാരമായി കാണരുത്,” -അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനുശേഷം മൂന്ന് രാത്രികൾ നീണ്ടുനിന്ന പാകിസ്ഥാൻ ആക്രമണങ്ങൾക്ക് ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങൾ, അതിൻ്റ ദീർഘകാല ലക്ഷ്യങ്ങളെ കുറിച്ചുള്ള സംശയങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമായിരുന്നു എന്നും പ്രൊഫസർ പറഞ്ഞു.
“ഓപ്പറേഷൻ സിന്ദൂർ ഭീകരർക്ക് ശിക്ഷ നൽകാനും സംഘർഷം ഉണ്ടാക്കാനുമല്ല ശ്രമിച്ചത്. അതിനപ്പുറം, ആക്രമണ ചക്രം ആരംഭിച്ചു കഴിഞ്ഞാൽ, ആക്രമണം നടത്താനുള്ള കഴിവുകൾ പ്രകടിപ്പിക്കാനും, ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാനുള്ള കഴിവിനപ്പുറം കൂടുതൽ കാര്യങ്ങൾ ചെയ്യാനും, ഒരു പരിധിവരെ വർദ്ധനവ് കാണിക്കാനുമുള്ള ആഗ്രഹം ഉണ്ടായിരുന്നു. പാകിസ്ഥാൻ തിരിച്ചടിച്ചപ്പോൾ സർക്കാർ എന്തുകൊണ്ട് നിർത്തി എന്ന ചോദ്യവും അത് ഉയർത്തുന്നു, ആദ്യം ദൗത്യം എന്തായിരുന്നുവെന്ന് അവർ വീണ്ടും പരിശോധിക്കുന്നു,” -അദ്ദേഹം പറഞ്ഞു.
തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ കഴിവ് പ്രകടിപ്പിക്കുന്നത് ഒരു “പൂച്ചയും എലിയും കളി”യിലേക്ക് മാത്രമേ നയിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. “ആക്രമണങ്ങൾക്ക് ശേഷം, വലിയ എന്തെങ്കിലും സംഭവിക്കുന്ന നിമിഷം മിടുക്കരായ തീവ്രവാദികൾ ഒളിവിൽ പോകും. പ്രതികാരത്തിനായി കാത്തിരിക്കുന്ന അറിയപ്പെടുന്ന സൗകര്യങ്ങളിൽ അവർ ഇരിക്കില്ല,” -അദ്ദേഹം പറഞ്ഞു.
“സംഘങ്ങൾ അവരുടെ ട്രാക്കുകൾ മറച്ചുവെക്കാൻ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ, രഹസ്യ പോയിന്റുകൾ എവിടെയാണെന്ന് കൃത്യമായി ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും അറിയാനുമുള്ള കഴിവ് കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു. ഇത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു,” -അദ്ദേഹം കൂട്ടിച്ചേർത്തു.