7 March 2026

അൽ- ഉമ്മയുടെ സ്ഥാപക നേതാവ്; കോയമ്പത്തൂർ സ്ഫോടന കേസിലെ ഒന്നാം പ്രതി അന്തരിച്ചു

1998 ഫെബ്രുവരി 14ന് വൈകിട്ട് നടന്ന സ്ഫോടന പരമ്പരയിൽ അൽ- ഉമ്മ സംഘടനക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു

നിരോധിത സംഘടനയായ അൽ- ഉമ്മയുടെ സ്ഥാപകനും കോയമ്പത്തൂർ സ്ഫോടന കേസിലെ ഒന്നാം പ്രതിയുമായ എസ്.എ ബാഷ (84) അന്തരിച്ചു. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു അന്ത്യം. മൂന്ന് മാസങ്ങൾക്ക് മുമ്പ് പരോളിൽ ഇറങ്ങിയ ബാഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഉക്കടം റോസ് ഗാർഡനിലെ മകൻ്റെ വീട്ടിൽ ഹൈദർ അലി ടിപ്പു സുൽത്താൻ സുന്നത്ത് ജമാഅത്ത് മസ്‍ജിദിൽ കബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കോയമ്പത്തൂരിൽ 1998 ഫെബ്രുവരി 14ന് വൈകിട്ട് നടന്ന സ്ഫോടന പരമ്പരയിൽ അൽ- ഉമ്മ സംഘടനക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. 54 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ അൽ- ഉമ്മ സ്ഥാപക നേതാവായ ബാഷ ഒന്നാം പ്രതിയായിരുന്നു. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ദീർഘകാലമായി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ബാഷക്ക് പ്രായാധിക്യവും അസുഖവും കാരണമാണ് ഈ വർഷം ഏപ്രിൽ 18ന് താൽക്കാലികമായി പരോൾ നൽകിയത്.

കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ തന്നെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടേണ്ടി വന്നതിനാൽ സർക്കാർ പരോൾ നീട്ടി നൽകി.

അതേസമയം, ബാഷയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കോയമ്പത്തൂർ സിറ്റി പൊലീസ് സുരക്ഷ ശക്തമാക്കി. അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ മടക്കിവിളിച്ചു. ശവസംസ്‌കാര ചടങ്ങുകൾ കണക്കിലെടുത്ത് ചൊവ്വാഴ്‌ച നഗരത്തിൽ 1500ലധികം പൊലീസുകാരെ അധികമായി വിന്യസിച്ചു.

അൽ ഉമ്മയും കോയമ്പത്തൂർ സ്ഫോടനവും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോയമ്പത്തൂരിലെത്തിയ ബിജെപി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടന പരമ്പര ആസൂത്രണം ചെയ്‌തതെന്നാണ് കണ്ടെത്തൽ. അൽ ഉമ്മയ്ക്ക് തമിഴ്‌നാട്ടിലെ തെക്ക്, പടിഞ്ഞാറൻ ജില്ലകളിൽ പ്രത്യേകിച്ച് കോയമ്പത്തൂർ, ദിണ്ടിഗൽ, മധുര, തിരുനെൽവേലി എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു.

ബാഷയുടെ നേതൃത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇമാം അലി, ഹൈദർ അലി തുടങ്ങിയ മറ്റ് അംഗങ്ങൾ അൽ ഉമ്മയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകുകയും നിരവധി യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കുകയും ചെയ്‌തു.

ഇമാം അലിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും 2003ൽ മധുര ജില്ലയിലെ തിരുമംഗലം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് സായുധ സംഘം അദ്ദേഹത്തെ രക്ഷപ്പെടുത്തി. ഏതാനും മാസങ്ങൾക്ക് ശേഷം ഇമാം അലിയെയും മറ്റ് നാല് പേരെയും ബെംഗളൂരുവിൽ മധുര പൊലീസും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും വെടിവച്ചു കൊന്നു.

പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ബാഷക്ക് ആദ്യകാലത്ത് ഒരു വിറക് കച്ചവടമായിരുന്നു. പിന്നീട് അദ്ദേഹം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് പ്രവേശിച്ചു. 1983ൽ ഒരു പൊതുയോഗത്തിൽ ഇസ്ലാമിനെ വിമർശിച്ചു എന്നാരോപിച്ച് ബിജെപി നേതാവ് ജന കൃഷ്‌ണമൂർത്തിയെയും ഹിന്ദു മുന്നണി നേതാവ് തിരുക്കോവിലൂർ സുന്ദരത്തെയും വധിക്കാൻ ശ്രമിച്ചതോടെ ആണ് ബാഷ ശ്രദ്ധിക്കപ്പെടുന്നത്. 1984ൽ മധുര റെയിൽവേ സ്റ്റേഷനിൽ ഹിന്ദു മുന്നണിയുടെ അന്നത്തെ സംസ്ഥാന സംഘാടകനായിരുന്ന രാമ ഗോപാലനെ ആക്രമിച്ചതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

ബാബരി മസ്‌ജിദ് സംഭവത്തിന് പിന്നാലെ, കോയമ്പത്തൂരിൽ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബാഷയ്ക്കും അനുയായികൾക്കും എതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. പിന്നാലെ ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News