6 March 2026

ആശാ പ്രവര്‍ത്തകർ കേന്ദ്ര സര്‍ക്കാരിന് എതിരെ മഹാറാലി സംഘടിപ്പിക്കുന്നു

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും മാര്‍ച്ചില്‍ വര്‍ദ്ധിപ്പിച്ച ഇന്‍സന്റീവ് ആശമാര്‍ക്ക് ലഭിച്ചിട്ടില്ലെന്നും സിഐടിയു

ആശാ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 18ന് കേന്ദ്രസര്‍ക്കാരിന് എതിരെ തിരുവനന്തപുരത്ത് മഹാറാലിക്ക് ആഹ്വാനം ചെയ്‌ത്‌ ആശാ വര്‍ക്കേഴ്‌സ് ആന്‍ഡ് ഫെസിലിറ്റേഴ്‌സ് ഓഫ് ഇന്ത്യ. ആശമാരുടെ ഇന്‍സെന്റീവ് 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്ന കേന്ദ്രസര്‍ക്കാരിൻ്റെ മറുപടി നുണ പ്രചരണമാണെന്ന് സിഐടിയു ദേശീയ സെക്രട്ടറി എ.ആര്‍ സിന്ധു പറഞ്ഞു. ഈ മാസം 22ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനായിരുന്നു പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിൻ്റെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി.

ആശാ പ്രവര്‍ത്തകരെ തൊഴിലാളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലും കേന്ദ്രം നല്‍കുന്ന ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിലും എന്ത് നിലപാടാണ് സ്വീകരിച്ചു വെന്നായിരുന്നു ഈ മാസം 22ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ചോദിച്ചത്. എന്നാല്‍ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ് റാവു ജാദവ് നല്‍കിയ മറുപടിയില്‍ ആശ വര്‍ക്കര്‍മാരെ സന്നദ്ധ പ്രവര്‍ത്തകരായി മാത്രമേ അംഗീകരിക്കാന്‍ കഴിയൂവെന്ന നിലപാട് ആവര്‍ത്തിച്ചു.

കേന്ദ്രപദ്ധതി ആണെങ്കിലും ആശമാരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് പ്രാഥമിക ഉത്തരവാദിത്വമെന്നും മറുപടിയില്‍ വ്യക്തമാക്കി. ഇതോടൊപ്പമാണ് കേന്ദ്രം നല്‍കുന്ന ഇന്‍സന്റീവ് 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്ന വിവരവും അറിയിച്ചത്. 2025 മാര്‍ച്ച് നാലിന് നടന്ന മിഷന്‍ സ്റ്റിയറിംഗ് ഗ്രൂപ്പിൻ്റെ 9 -മത് യോഗത്തിലാണ് ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്രത്തിൻ്റെ അവകാശ വാദം.

ജൂലായ് 25ന് ലോക്‌സഭയില്‍ എന്‍കെ പ്രേമചന്ദ്രൻ്റെ ചോദ്യത്തിനും ഈ മറുപടി കേന്ദ്രം ആവര്‍ത്തിക്കുകയും ചെയ്‌തു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും മാര്‍ച്ചില്‍ വര്‍ദ്ധിപ്പിച്ച ഇന്‍സന്റീവ് ആശമാര്‍ക്ക് ലഭിച്ചിട്ടില്ലെന്നും സിഐടിയു ദേശീയ സെക്രട്ടറി എ.ആര്‍ സിന്ദു കൈരളി ന്യൂസിനോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിൻ്റെ കാപട്യം വ്യക്തമാക്കി രാജ്യസഭയിലെ ചോദ്യവും മറുപടിയും എഫ്ബി പേജിലൂടെ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പങ്കുവച്ചു. കേന്ദ്രസര്‍ക്കാരിൻ്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 18ന് തിരുവനന്തപുരത്ത് മഹാറാലിക്ക് ആശാ വര്‍ക്കേഴ്‌സ് ആന്‍ഡ് ഫെസിലിറ്റേഴ്‌സ് ഓഫ് ഇന്ത്യ സിഐടിയു ആഹ്വാനം ചെയ്‌തിട്ടുണ്ട്.

Share

More Stories

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

Featured

More News