മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ ജിഷ്ണു ദേവ് വർമ്മ അദ്ദേഹത്തിന് മന്ത്രിയായി സത്യവാചകം ചൊല്ലിക്കൊടുത്തു . അല്ലാഹുവിന്റെ നാമത്തിൽ അസ്ഹറുദ്ദീൻ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം സ്പീക്കർ ഗദ്ദാം പ്രസാദ് കുമാർ, ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ഗുട്ട സുഖേന്ദർ റെഡ്ഡി, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്ക, പിസിസി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി . മന്ത്രിമാരായ ഉത്തം കുമാർ റെഡ്ഡി, കൊമാട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദർ രാജനരസിംഹ, തുമ്മല നാഗേശ്വര റാവു, പൊങ്കുലേറ്റി ശ്രീനിവാസ റെഡ്ഡി, മറ്റ് കാബിനറ്റ് സഹപ്രവർത്തകർ, എംഎൽഎമാർ, എംഎൽസിമാർ, ചീഫ് സെക്രട്ടറി രാമകൃഷ്ണ റാവു, ഡിജിപി ജിതേന്ദർ തുടങ്ങിയവർ പങ്കെടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണർ ജിഷ്ണു ദേവ് വർമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, മറ്റ് മന്ത്രിമാർ, നേതാക്കളും അസറുദ്ദീനെ അഭിനന്ദിച്ചു. കൃത്യം ഉച്ചയ്ക്ക് 12:25 ന് ആരംഭിച്ച പരിപാടി വെറും 9 മിനിറ്റിനുള്ളിൽ അവസാനിച്ചു . അതേസമയം , അസ്ഹറുദ്ദീന് ഏത് വകുപ്പാണ് അനുവദിക്കുക എന്ന ചോദ്യം കൗതുകം ഉണർത്തുന്നുണ്ട് .























