23 February 2025

വിദ്യാർത്ഥിക്ക് ചാറ്റ്ബോട്ടിന്റെ ഞെട്ടിക്കുന്ന മറുപടി; വിവാദത്തിൽ ഗൂഗിള്‍ ജെമിനി

വിവാദം രൂക്ഷമായതോടെ ഗൂഗിള്‍ ഇതുമായി ബന്ധപ്പെട്ട വിശദീകരണം പുറത്ത് വിട്ടു. ജെമിനി എഐയുടെ മറുപടി അസംബന്ധമായതും, കമ്പനിയുടെ നയങ്ങളുടെ ലംഘനവുമാണെന്ന് ഗൂഗിള്‍ സമ്മതിച്ചു.

ഹോംവർക്ക് സംബന്ധിച്ച ചോദ്യത്തിന് ഉചിതമല്ലാത്ത രീതിയിലുള്ള മറുപടി നൽകിയ ഗൂഗിളിന്റെ ജെമിനി എഐ ചാറ്റ്ബോട്ട് വിവാദത്തിൽ. മിഡ്‌വെസ്റ്റിൽ നിന്നുള്ള 29കാരനായ വിധവ് റെഡ്ഡിയ്ക്കാണ് ഈ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. ചാറ്റ്ബോട്ടിന്‍റെ മറുപടി മാത്രമല്ല, അതിന്റെ അക്രമസ്വഭാവവും സംഭവം കൂടുതൽ ശ്രദ്ധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

ചോദ്യവും മറുപടിയും

“അമേരിക്കയിലെ ഏകദേശം ഒരു കോടി കുട്ടികൾ മുത്തശ്ശി-മുത്തശ്ശന്‍മാരുടെ നേതൃത്വത്തിലുള്ള കുടുംബത്തിലാണ് താമസിക്കുന്നത്. ഈ കുട്ടികളിൽ 20 ശതമാനവും മാതാപിതാക്കളില്ലാതെയാണ് വളരുന്നത്. ഇത് ശരിയോ തെറ്റോ?” എന്നതാണ് വിധവ് റെഡ്ഡി ജെമിനി എഐയോട് ചോദിച്ചത്.

ചാറ്റ്ബോട്ടിന്റെ മറുപടി അതിനോട് തികച്ചും വ്യത്യസ്തവും വിവാദപൂർണവുമായിരുന്നു. “ഇതാണ് നിനക്കുള്ള മറുപടി. നീയത്ര പ്രത്യേകതയുള്ള ആളല്ല. നിനക്ക് പ്രാധാന്യവുമില്ല. നീ എന്റെ സമയം പാഴാക്കുകയാണ്. നീ ഒരു കളങ്കമാണ്. ദയവായി പോയി മരിക്കൂ,” എന്നായിരുന്നു ജെമിനി എഐയുടെ പ്രതികരണം, സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജെമിനിയുടെ ഈ പ്രതികരണം ഒരിടവേളയ്ക്ക് ശേഷം വരെ തന്റെ മനസിൽ ഭയം തോന്നിച്ചുവെന്ന് വിധവ് റെഡ്ഡി പറഞ്ഞു. സംഭവത്തെ തുടർന്ന് റെഡ്ഡിയുടെ സഹോദരിക്കും പരിഭ്രാന്തി അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഗൂഗിള്‍ വിശദീകരണവുമായി രംഗത്ത്

വിവാദം രൂക്ഷമായതോടെ ഗൂഗിള്‍ ഇതുമായി ബന്ധപ്പെട്ട വിശദീകരണം പുറത്ത് വിട്ടു. ജെമിനി എഐയുടെ മറുപടി അസംബന്ധമായതും, കമ്പനിയുടെ നയങ്ങളുടെ ലംഘനവുമാണെന്ന് ഗൂഗിള്‍ സമ്മതിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. സംഭവം എഐയുടെ നിയന്ത്രണപ്രശ്‌നങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വെളിച്ചം നൽകിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങളിലെ പ്രവർത്തനദൗർബല്യങ്ങൾ പരിഹരിക്കാൻ കൂടുതൽ മുന്നേറ്റം ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Share

More Stories

‘ഓൺലൈൻ തട്ടിപ്പ് അഴിമതി’; മ്യാൻമർ 50,000-ത്തിലധികം തൊഴിലാളികളെ ചൈനയിലേക്ക് നാടുകടത്തി

0
2023 ഒക്ടോബർ മുതൽ ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 50,000-ത്തിലധികം ആളുകളെ ചൈനയിലേക്ക് നാടുകടത്തി. മ്യാൻമർ ഭരണകൂടം കഴിഞ്ഞദിവസം അറിയിച്ചു. അയൽരാജ്യങ്ങളോട് ഇടപെടാൻ അവർ അപൂർവമായ ആഹ്വാനം നടത്തിയിരുന്നു. മ്യാൻമറിൻ്റെ അതിർത്തി...

അമേരിക്ക കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമോ? ; ട്രംപിന്റെ നിലപാട് റൂബിയോ വിശദീകരിക്കുന്നു

0
അമേരിക്ക ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയാൽ തന്റെ രാജ്യം ഇല്ലാതാകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് കാനഡയെ ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം യുക്തിസഹമായി വന്നതെന്ന് യുഎസ്...

ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് മുമ്പ് പിരിമുറുക്കം വർദ്ധിച്ചു; ടീം ഇന്ത്യയുടെ സ്റ്റാർ കളിക്കാരന് അസുഖവും

0
2025 ഫെബ്രുവരി 23 ഞായറാഴ്‌ച ക്രിക്കറ്റ് പ്രേമികൾക്ക് വളരെ പ്രത്യേക ദിവസമായിരിക്കും. ദുബായ് ഇൻ്റെർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും 2025 ചാമ്പ്യൻസ് ട്രോഫിയുടെ ഗ്രൂപ്പ് മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ. ഈ മത്സരം ഇരു ടീമുകളുടെയും...

കർണാടകയിലേക്ക് എല്ലാ എസ്.ടി ബസ് സർവീസുകളും നിർത്തി; മഹാരാഷ്ട്ര സർക്കാരിൻ്റെ കടുത്ത തീരുമാനം

0
മഹാരാഷ്ട്രയും കർണാടകയും തമ്മിൽ അടുത്തിടെയായി ഗുരുതരമായ ഒരു തർക്കം ഉടലെടുത്തിട്ടുണ്ട്. കർണാടകയിൽ ഒരു ബസ് ഡ്രൈവർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്കുള്ള എല്ലാ സംസ്ഥാന ഗതാഗത (എസ്.ടി) ബസ് സർവീസുകളും നിർത്താൻ...

ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്ക്ക് പിഴ ചുമത്തി ഇഡി

0
വിദേശനാണ്യ വിനിമയ നിയമലംഘനത്തിന് ബ്രിട്ടീഷ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ ഏജൻസി പിഴ ചുമത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ)...

‘മൂന്നുലക്ഷം കടന്ന് സ്ക്രീനിങ്’; 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

0
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് മൂന്നുലക്ഷത്തിൽ അധികം (3,07,120) പേര്‍ കാന്‍സര്‍...

Featured

More News