14 March 2026

ചൈനയും പാകിസ്താനും നൽകിയത് പറക്കാത്ത വിമാനങ്ങൾ; യുദ്ധവിമാനം വാങ്ങി നൈജീരിയ ‘പെട്ടു’

വിമാനത്തിന്റെ ഘടനാപരമായ തകരാറുകളാണ് നൈജീരിയയെ പ്രധാനമായും ആശങ്കയിലാക്കുന്നത്. കുറഞ്ഞ സമയം മാത്രം പറത്തിയ വിമാനങ്ങളുടെ എയർഫ്രെയിമിലും ചിറകുകൾക്ക് താഴെ ആയുധങ്ങൾ ഘടിപ്പിക്കുന്ന ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെടുന്നുണ്ട്.

ചൈനയും പാകിസ്താനും സംയുക്തമായി വികസിപ്പിച്ച ജെ.എഫ്-17 തണ്ടർ (JF-17 Thunder) യുദ്ധവിമാനങ്ങൾ വാങ്ങി നൈജീരിയൻ വ്യോമസേന വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. 2021-ൽ സേനയുടെ ഭാഗമായ മൂന്ന് വിമാനങ്ങളിൽ നിലവിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. ബാക്കി രണ്ട് വിമാനങ്ങളും വിവിധ സാങ്കേതിക തകരാറുകൾ മൂലം നിലത്തിറക്കിയിരിക്കുകയാണ്. വിമാനത്തിന്റെ റഡാർ സംവിധാനം, ഏവിയോണിക്‌സ്, പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്നിവയിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ഇത് ലക്ഷ്യങ്ങൾ കണ്ടെത്താനുള്ള വിമാനത്തിന്റെ ശേഷിയെ ബാധിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിമാനത്തിന്റെ ഘടനാപരമായ തകരാറുകളാണ് നൈജീരിയയെ പ്രധാനമായും ആശങ്കയിലാക്കുന്നത്. കുറഞ്ഞ സമയം മാത്രം പറത്തിയ വിമാനങ്ങളുടെ എയർഫ്രെയിമിലും ചിറകുകൾക്ക് താഴെ ആയുധങ്ങൾ ഘടിപ്പിക്കുന്ന ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെടുന്നുണ്ട്. കൂടാതെ, വിമാനങ്ങൾ തമ്മിലും കമാൻഡ് സെന്ററുമായും വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ലിങ്ക്-17 (Link-17) ഡാറ്റാലിങ്ക് സംവിധാനത്തിന് വേഗത കുറവായതിനാൽ തത്സമയ ആശയവിനിമയവും സാധ്യമാകുന്നില്ല. ഇത് ചെറിയൊരു വിമാനവ്യൂഹത്തെ പരിപാലിക്കുന്നത് പോലും നൈജീരിയയ്ക്ക് വലിയ ബാധ്യതയാക്കി മാറ്റിയിരിക്കുകയാണ്.

എഞ്ചിന്റെ വിശ്വാസ്യതയില്ലായ്മയും അറ്റകുറ്റപ്പണികളിലെ കാലതാമസവുമാണ് വിമാനങ്ങൾ നിലത്തിറക്കാൻ ഇടയാക്കിയ മറ്റൊരു കാരണം. വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്ന റഷ്യൻ നിർമ്മിത ക്ലിമോവ് ആർ.ഡി-93 (Klimov RD-93) എഞ്ചിനുകൾ പരാജയമാണെന്ന് തെളിഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതിനുപുറമെ, ആവശ്യമായ സ്പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവ് കാരണം അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കുന്നില്ല. ഇതോടെ ലക്ഷങ്ങൾ മുടക്കി വാങ്ങിയ വിമാനങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്ന അവസ്ഥയിലാണ്.

പാശ്ചാത്യ രാജ്യങ്ങളിലെ വിലകൂടിയ യുദ്ധവിമാനങ്ങൾക്ക് പകരമായി കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഒന്നായാണ് ജെ.എഫ്-17 ആഗോള വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ നൈജീരിയ നേരിടുന്ന ഈ പ്രതിസന്ധികൾ ഈ ചൈനീസ്-പാക് പദ്ധതിയുടെ വിശ്വാസ്യതയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ചോദ്യങ്ങൾ ഉയർത്താൻ കാരണമായിട്ടുണ്ട്. നൈജീരിയയെ കൂടാതെ മ്യാന്മർ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളും ഈ വിമാനം ഉപയോഗിക്കുന്നുണ്ടെങ്കിലും, നിലവാരമില്ലാത്ത സാങ്കേതികവിദ്യ വിദേശ രാജ്യങ്ങൾക്ക് നൽകി ചൈന ചതിക്കുകയാണെന്ന ആരോപണവും ഇതിനിടെ ശക്തമാകുന്നുണ്ട്.

Share

More Stories

സോനം വാങ്ചുക്കിൻ്റെ തടങ്കൽ ആഭ്യന്തര മന്ത്രാലയം അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചു

0
പരിസ്ഥിതി പ്രവർത്തകയും വിദ്യാഭ്യാസ പരിഷ്‌കർത്താവുമായ സോനം വാങ്ചുക്കിൻ്റെ തടങ്കൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടനടി പിൻവലിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വിവരങ്ങൾ പറയുന്നു....

ഇന്ത്യയിലെ വ്യാജ വാർത്താ പ്രതിസന്ധിക്ക് എഐ ദുരുപയോഗം ഇന്ധനമാകുന്നു

0
ആശയ വിനിമയ മാർഗങ്ങൾ വളരുന്നതിന് അനുസരിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വളരുന്നു. തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമങ്ങൾ നിലവിലുണ്ടെങ്കിലും, രാജ്യത്ത് വ്യാജ വാർത്തകളുടെ സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിക്കുന്നതോടെ ഈ പ്രശ്‌നം കൂടുതൽ...

ബാഗ്‌ദാദിലെ യുഎസ് എംബസിയിൽ ഡ്രോൺ, മിസൈൽ ചാവേർ ആക്രമണം

0
യുഎസ് എംബസിയിലെ 'റഡാർ സംവിധാനം' ലക്ഷ്യമിടാൻ ബാഗ്‌ദാദിൽ ഒരു 'ചാവേർ ഡ്രോൺ' ഉപയോഗിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്ററായ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. നയതന്ത്ര ദൗത്യസംഘത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് ഡിറ്റക്ഷൻ ഉപകരണങ്ങളിലാണ്...

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും വളർച്ചയും; ‘സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍- 2026

0
ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും സുരക്ഷിതമായ വളർച്ചയും ഉറപ്പാക്കുന്നതിനായി സമഗ്ര മാർഗനിർദേശ പ്രോട്ടോക്കോളായ “സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍-2026” പുറത്തിറക്കാൻ ഹാപ്പിനസ് കെയർ ഫൗണ്ടേഷൻ. മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ വർധനവ്, സോഷ്യൽ മീഡിയയുടെ...

‘സുധാകരേട്ടന്‍ വഴിയാധാരമാകില്ല’; ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍

0
മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുക ആണെന്നും പത്മജ...

‘പാചകവാതക പ്രതിസന്ധി’; കേരളത്തിൽ ഹോട്ടലുകൾ അടയുന്നു

0
മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. കേരളത്തിൽ ഹോട്ടലുകൾ അടച്ചു തുടങ്ങി. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക്...

Featured

More News