23 February 2025

നൂറ് ദശലക്ഷം ഡി​ഗ്രി താപനില; പതിനെട്ട് മിനിറ്റ് നേരം ജ്വലിക്കുന്ന സൂര്യനെ സൃഷ്ടിച്ച് ചൈന

ആണവ സംയോജനത്തിലെ ഒരു മികച്ച നേട്ടമായ ചൈനയുടെ കൃത്രിമ സൂര്യന്, ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാകാൻ കഴിയുമെന്നാണ് ശാസ്ത്ര ലോകം വിശ്വസിക്കുന്നത്.

പതിനായിരം ഫാരൻ ഹീറ്റാണ് നാം കാണുന്ന ഒരു സൂര്യന്റെ താപം. അതിന്റെ ഏഴു മടങ്ങ് താപം എന്നത് ഊഹിക്കാൻ പോലും കഴിയില്ല. ഇവിടെ അങ്ങിനെയുള്ള ഒരു സൂര്യനെ നിർമിച്ച് ശാസ്ത്ര ലോകത്ത് കുതിപ്പ് നടത്തിയിരിക്കുകയാണ് ചൈന.

പ്ലാസ്മ ഉപയോ​ഗിച്ച് ഏകദേശം നൂറ് ദശലക്ഷം ഡി​ഗ്രി താപനിലയിൽ പതിനെട്ട് മിനിറ്റ് സമയം ജ്വലിക്കുന്ന സൂര്യനെ സൃഷ്ടിച്ച് ചൈന ലോകത്തെ അമ്പരിപ്പിച്ചു. ന്യൂക്ലിയർ റിയാക്ടർ ഉപയോ​ഗിച്ചാണ് ചൈന നേട്ടം കൈവരിച്ചത്. ആണവ സംയോജനത്തിലെ ഒരു മികച്ച നേട്ടമായ ചൈനയുടെ കൃത്രിമ സൂര്യന്, ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാകാൻ കഴിയുമെന്നാണ് ശാസ്ത്ര ലോകം വിശ്വസിക്കുന്നത്.

ന്യൂക്ലിയർ ഫ്യൂഷൻ യാഥാർത്ഥ്യമാക്കുന്നതിനും സൂര്യനെക്കാൾ ഏഴിരട്ടി താപം ഉള്ള ഒരു ഊർജ ഉറവിടം നിർമിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാ​ഗമാണ് ഈ പരീക്ഷണത്തിന്റെ വിജയം. ഹൈഡ്രജനും ഡ്യൂട്ടീരിയം ​ഗ്യാസും ഇന്ധനമായി ഉപയോ​ഗിച്ചു കൊണ്ടുള്ള ഫ്യൂഷൻ പ്രക്രിയയെ അനുകരിച്ചു കൊണ്ടാണ് എക്സ്പിരിമെൻ്റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോക്മാക് എന്ന നൂതന ഉപകരണം വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയത്.

ഭൂമിയിൽ സാധ്യമായ ഫ്യൂഷൻ നടത്തുന്നതിന് ഭൂമിയിലെ ലഭ്യമായ മുഴുവൻ ഊർജ സ്രോതസ്സിനെക്കാൾ ചൂടു കൂടിയ പ്ലാസ്മ താപം ആവശ്യമാണെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. സൂര്യന്റെ താപനില ഏകദേശം 15 ഡി​ഗ്രി ദശലക്ഷം ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈസ്റ്റ് ഡയറക്‌ടറായ സോങ് യുണ്ടാവോയുടെ അഭിപ്രായത്തിൽ സുസ്ഥിരമായ പ്ലാസ്മ നേടുന്നതിനും ഫ്യൂഷൻ പവർ പ്ലാന്റുകൾക്ക് സുസ്ഥിരമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും ഒരു ഫ്യൂഷൻ ഉപകരണം പതിനായിര കണക്കിന് സെക്കന്റുകൾ തുടർച്ചയായി പ്രവർത്തിക്കേണ്ടി വരും എന്നാണ്.

എന്നാൽ സുസ്ഥിരമായി ന്യൂക്ലിയർ ഫ്യൂഷൻ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു റിയാക്ടർ നിർമിക്കുക എന്നത് ശാസ്ത്രഞ്ജർക്ക് മുന്നിൽ വെല്ലുവിളിയായി തുടരുന്നു. ഫ്യൂഷൻ റിയാക്ടറിനുള്ളിലെ കേടു പാടുകളെ പ്രതിരോധിക്കുന്ന തരത്തിലുളള സംവിധാനം വികസിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് ഹെഫീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ സയൻസിലെ പ്രൊഫസർ ഷൗ ഹൈഷാൻ പറയുന്നു. ഇവ ഉൽപ്പാദിപ്പിക്കാൻ സിമുലേഷനുകൾക്കനുയോജ്യമായ പരിസ്ഥിതി ആവശ്യമാണ്.

ചൈനയുടെ ന്യൂക്ലിയർ കോർപ്പറേഷൻ കൃത്രിമ സൂര്യൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കുകയാണ്. ന്യൂക്ലിയർ ഫ്യൂഷൻ വഴി ഊർജം ഉൽപ്പാദിപ്പിക്കുന്നതിൽ ഇതൊരു വലിയ മുന്നേറ്റമായിരിക്കും. 2035-ഓടെ ആദ്യത്തെ വ്യാവസായിക പ്രോട്ടോടൈപ്പ് ഫ്യൂഷൻ റിയാക്ടർ നിർമ്മിക്കാനും 2050-ഓടെ ഈ നൂതന സാങ്കേതികവിദ്യ വലിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിന് തയ്യാറാക്കാനുമാണ് ന്യൂക്ലിയർ കോർപ്പറേഷൻ പദ്ധതിയിടുന്നത്.

ന്യൂക്ലിയർ ഫ്യൂഷനെ “കൃത്രിമ സൂര്യൻ” എന്ന് വിളിക്കുന്നതിന് നുള്ള കാരണം അത് സൂര്യന് സമാനമായ രീതിയിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ്. ഹൈഡ്രജൻ ആറ്റങ്ങളെ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി ഭാരമേറിയ ആറ്റങ്ങളാക്കി സംയോജിപ്പിച്ച് ഊർജം ഉത്പാദിപ്പിക്കാനാണ് ചൈനീസ് ഉപകരണം ലക്ഷ്യമിടുന്നത്. വിജയിച്ചാൽ, ന്യൂക്ലിയർ ഫ്യൂഷൻ സുരക്ഷിതവും ശുദ്ധവും ഏതാണ്ട് പരിധിയില്ലാത്തതുമായ ഊർജ്ജ സ്രോതസ്സായി മാറും.

കഴിഞ്ഞ വർഷം ഏപ്രിലിൽ നടത്തിയ ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണത്തിനിടെ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തിയതിന് ദക്ഷിണ കൊറിയയിൽ നിന്നുള്ള ശാസ്ത്രജ്ഞർ ലോക റെക്കോർഡ് നേടിയിരുന്നു. നാൽപത്തിയെട്ട് സെക്കന്റ് നേരത്തേക്ക് പ്ലാസ്മ ജ്വലിപ്പിച്ചാണ് അന്ന് അവർ പരീക്ഷണം വിജയിപ്പിച്ചത്. ഇത് ഫ്യൂച്ചറിസ്റ്റിക് എനർജി ടെക്നോളജി വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് കൊറിയൻ ശാസ്ത്രജ്ഞർ വിശ്വസിച്ചു.

സാധാരണക്കാരുടെ ഭാഷയിൽ, ഹൈഡ്രജൻ ഐസോടോപ്പുകൾ പോലെയുള്ള ലൈറ്റ് ആറ്റോമിക് ന്യൂക്ലിയസുകളെ ഹീലിയം പോലെയുള്ള ഭാരമുള്ളവയിലേക്ക് സംയോജിപ്പിച്ച് ഊർജ്ജം പുറപ്പെടുവിക്കുന്ന പ്രക്രിയയെ അനുകരിച്ച് ഒരു റിയാക്ടറിലൂടെയാണ് ന്യൂക്ലിയർ ഫ്യൂഷൻ സാധ്യമാക്കുന്നത്. സൂര്യനിലോ തിളങ്ങുന്ന മറ്റ് നക്ഷത്രങ്ങളിലോ നടക്കുന്ന പ്രക്രിയയ്ക്ക് സമാനമാണിത്.

ന്യൂക്ലിയർ ഫ്യൂഷന് ഉയർന്ന താപനിലയും (ദശലക്ഷക്കണക്കിന് ഡിഗ്രികൾ), മർദ്ദവും, കാന്തിക മണ്ഡലങ്ങളോ ലേസറുകളോ പോലുള്ള പ്രത്യേക നിയന്ത്രണ രീതികളും ആവശ്യമാണ്. കുറഞ്ഞ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ, കുറഞ്ഞ അളവിലുള്ള ഹരിത ​ഗൃഹ വാതകങ്ങൾ പുറന്തള്ളൽ, ഇവയൊക്കെയാണ് ന്യൂക്ലിയർ ഊർജത്തിന്റെ നേട്ടം. കൽക്കരി, എണ്ണ, വാതകം എന്നിവ കത്തിക്കുന്നതിനേക്കാൾ ഏകദേശം നാല് ദശലക്ഷം മടങ്ങ് കൂടുതൽ ഊർജ്ജം ഇത് പുറത്തുവിടുണ്ട്.

കൂടാതെ ഇവിടെ ഊർജ ഉൽപ്പാദനത്തിന് സമ്പുഷ്ടമായ വസ്തുക്കളും ആവശ്യമില്ല. ഒപ്പം അപകട സാധ്യതയും കുറവാണ്. സൂര്യന്റെ അകകാമ്പിൽ നടക്കുന്ന അതേ പ്രവർത്തനങ്ങൾ ന്യൂക്ലിയർ ഫ്യൂഷൻ വഴി ഭൂമിയിൽ സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ ചൈന അതിൽ വിജയിച്ചാൽ ലോകത്തിന് തന്നെ അത് വലിയ നേട്ടമാകും.

Share

More Stories

‘ഓൺലൈൻ തട്ടിപ്പ് അഴിമതി’; മ്യാൻമർ 50,000-ത്തിലധികം തൊഴിലാളികളെ ചൈനയിലേക്ക് നാടുകടത്തി

0
2023 ഒക്ടോബർ മുതൽ ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 50,000-ത്തിലധികം ആളുകളെ ചൈനയിലേക്ക് നാടുകടത്തി. മ്യാൻമർ ഭരണകൂടം കഴിഞ്ഞദിവസം അറിയിച്ചു. അയൽരാജ്യങ്ങളോട് ഇടപെടാൻ അവർ അപൂർവമായ ആഹ്വാനം നടത്തിയിരുന്നു. മ്യാൻമറിൻ്റെ അതിർത്തി...

അമേരിക്ക കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമോ? ; ട്രംപിന്റെ നിലപാട് റൂബിയോ വിശദീകരിക്കുന്നു

0
അമേരിക്ക ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയാൽ തന്റെ രാജ്യം ഇല്ലാതാകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് കാനഡയെ ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം യുക്തിസഹമായി വന്നതെന്ന് യുഎസ്...

ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് മുമ്പ് പിരിമുറുക്കം വർദ്ധിച്ചു; ടീം ഇന്ത്യയുടെ സ്റ്റാർ കളിക്കാരന് അസുഖവും

0
2025 ഫെബ്രുവരി 23 ഞായറാഴ്‌ച ക്രിക്കറ്റ് പ്രേമികൾക്ക് വളരെ പ്രത്യേക ദിവസമായിരിക്കും. ദുബായ് ഇൻ്റെർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും 2025 ചാമ്പ്യൻസ് ട്രോഫിയുടെ ഗ്രൂപ്പ് മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ. ഈ മത്സരം ഇരു ടീമുകളുടെയും...

കർണാടകയിലേക്ക് എല്ലാ എസ്.ടി ബസ് സർവീസുകളും നിർത്തി; മഹാരാഷ്ട്ര സർക്കാരിൻ്റെ കടുത്ത തീരുമാനം

0
മഹാരാഷ്ട്രയും കർണാടകയും തമ്മിൽ അടുത്തിടെയായി ഗുരുതരമായ ഒരു തർക്കം ഉടലെടുത്തിട്ടുണ്ട്. കർണാടകയിൽ ഒരു ബസ് ഡ്രൈവർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്കുള്ള എല്ലാ സംസ്ഥാന ഗതാഗത (എസ്.ടി) ബസ് സർവീസുകളും നിർത്താൻ...

ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്ക്ക് പിഴ ചുമത്തി ഇഡി

0
വിദേശനാണ്യ വിനിമയ നിയമലംഘനത്തിന് ബ്രിട്ടീഷ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ ഏജൻസി പിഴ ചുമത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ)...

‘മൂന്നുലക്ഷം കടന്ന് സ്ക്രീനിങ്’; 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

0
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് മൂന്നുലക്ഷത്തിൽ അധികം (3,07,120) പേര്‍ കാന്‍സര്‍...

Featured

More News