23 February 2025

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം; വൈകിപ്പിക്കണമെന്ന് ഗൂഗിളും ഫേസ്ബുക്കും

പതിനാറോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ ഉപയോഗം പൂര്‍ണമായും നിരോധിക്കാനുള്ള ബിൽ കഴിഞ്ഞയാഴ്ച ഓസ്ട്രേലിയൻ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു.

16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം പൂര്‍ണമായും വിലക്കാനുള്ള നടപടികൾ വൈകിപ്പിക്കണമെന്ന് ഓസ്ട്രേലിയൻ സര്‍ക്കാരിനോട് ഗൂഗിളും ഫേസ്ബുക്കും ആവശ്യപ്പെട്ടു. അത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് വിലയിരുത്താൻ കൂടുതല്‍ സമയം വേണ്ടതാണെന്ന നിലപാടാണ് കമ്പനികൾ അംഗീകരിച്ചത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

പതിനാറോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ ഉപയോഗം പൂര്‍ണമായും നിരോധിക്കാനുള്ള ബിൽ കഴിഞ്ഞയാഴ്ച ഓസ്ട്രേലിയൻ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. എന്നാൽ ബില്ലിനെ കുറിച്ച് അഭിപ്രായം അറിയിക്കാൻ വെറും ഒരു ദിവസത്തെ സമയം മാത്രമാണ് അനുവദിച്ചതെന്ന് ഗൂഗിളും മെറ്റയും ചൂണ്ടിക്കാട്ടുന്നു. പ്രായം തെളിയിക്കാൻ ആവശ്യമായ വെരിഫിക്കേഷൻ ടെക്‌നോളജിയുടെ പരീക്ഷണ ഫലങ്ങൾ ലഭ്യമാകുന്നതുവരെ നിയമ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഇരുകമ്പനികളും ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയ കമ്പനികളുടെ അഭിപ്രായം കൂടാതെ ബിൽ രൂപീകരിച്ചത് വലിയ ആശങ്കകൾ സൃഷ്ടിക്കുന്നതാണെന്ന് ടിക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സ് ആരോപിച്ചു. “വിദഗ്ദ ഉപദേശം തേടാതെയും മാനസികാരോഗ്യ സംവിധാനങ്ങളുടെ നിലപാട് മനസിലാക്കാതെയുമാണ് സര്‍ക്കാര്‍ നിയമനിർമാണവുമായി മുന്നോട്ടുപോകുന്നത്,” എന്നതാണ് ബൈറ്റ്‌ഡാന്‍സിന്റെ വിമർശനം.

നിരോധന നീക്കങ്ങൾ കുട്ടികളുടെ മനുഷ്യാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് എക്‌സ് (മുൻപേ ട്വിറ്റർ) വിലയിരുത്തൽ. സോഷ്യൽ മീഡിയ കുട്ടികളുടെ മാനസികാരോഗ്യത്തിന് ദോഷകരമാണെന്നും ഒരു വർഷത്തിനകം ഈ നിയമം പ്രാബല്യത്തിൽ വരുത്താന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. “കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായി സ്വീകരിക്കുന്ന നടപടികളുടെ ഉത്തരവാദിത്വം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് തന്നെ,” എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Share

More Stories

‘ഓൺലൈൻ തട്ടിപ്പ് അഴിമതി’; മ്യാൻമർ 50,000-ത്തിലധികം തൊഴിലാളികളെ ചൈനയിലേക്ക് നാടുകടത്തി

0
2023 ഒക്ടോബർ മുതൽ ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 50,000-ത്തിലധികം ആളുകളെ ചൈനയിലേക്ക് നാടുകടത്തി. മ്യാൻമർ ഭരണകൂടം കഴിഞ്ഞദിവസം അറിയിച്ചു. അയൽരാജ്യങ്ങളോട് ഇടപെടാൻ അവർ അപൂർവമായ ആഹ്വാനം നടത്തിയിരുന്നു. മ്യാൻമറിൻ്റെ അതിർത്തി...

അമേരിക്ക കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമോ? ; ട്രംപിന്റെ നിലപാട് റൂബിയോ വിശദീകരിക്കുന്നു

0
അമേരിക്ക ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയാൽ തന്റെ രാജ്യം ഇല്ലാതാകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് കാനഡയെ ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം യുക്തിസഹമായി വന്നതെന്ന് യുഎസ്...

ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് മുമ്പ് പിരിമുറുക്കം വർദ്ധിച്ചു; ടീം ഇന്ത്യയുടെ സ്റ്റാർ കളിക്കാരന് അസുഖവും

0
2025 ഫെബ്രുവരി 23 ഞായറാഴ്‌ച ക്രിക്കറ്റ് പ്രേമികൾക്ക് വളരെ പ്രത്യേക ദിവസമായിരിക്കും. ദുബായ് ഇൻ്റെർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും 2025 ചാമ്പ്യൻസ് ട്രോഫിയുടെ ഗ്രൂപ്പ് മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ. ഈ മത്സരം ഇരു ടീമുകളുടെയും...

കർണാടകയിലേക്ക് എല്ലാ എസ്.ടി ബസ് സർവീസുകളും നിർത്തി; മഹാരാഷ്ട്ര സർക്കാരിൻ്റെ കടുത്ത തീരുമാനം

0
മഹാരാഷ്ട്രയും കർണാടകയും തമ്മിൽ അടുത്തിടെയായി ഗുരുതരമായ ഒരു തർക്കം ഉടലെടുത്തിട്ടുണ്ട്. കർണാടകയിൽ ഒരു ബസ് ഡ്രൈവർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്കുള്ള എല്ലാ സംസ്ഥാന ഗതാഗത (എസ്.ടി) ബസ് സർവീസുകളും നിർത്താൻ...

ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്ക്ക് പിഴ ചുമത്തി ഇഡി

0
വിദേശനാണ്യ വിനിമയ നിയമലംഘനത്തിന് ബ്രിട്ടീഷ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ ഏജൻസി പിഴ ചുമത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ)...

‘മൂന്നുലക്ഷം കടന്ന് സ്ക്രീനിങ്’; 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

0
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് മൂന്നുലക്ഷത്തിൽ അധികം (3,07,120) പേര്‍ കാന്‍സര്‍...

Featured

More News