7 March 2026

നൂറുകണക്കിന് ‘സ്ത്രീകളെ ബലാത്സംഗം ചെയ്‌ത്‌ ജീവനോടെ ചുട്ടുകൊന്നു’; വിമതർ ഗോമ ജയിലിന് തീയിട്ടു

ഗോമയിലെ മുൻസെൻസെ ജയിൽ തീയാൽ മൂടപ്പെട്ടതോടെ തടവുകാർ ഓടിപ്പോകുന്നു, വനിതാ തടവുകാരെയെല്ലാം ബലാത്സംഗം ചെയ്തു തുടർന്ന് തീയിട്ടപ്പോൾ മരിച്ചുവെന്ന് ഒരു യുഎൻ ഉദ്യോഗസ്ഥൻ

കോംഗോയിലെ ഗോമ നഗരത്തിൽ കഴിഞ്ഞയാഴ്‌ച റുവാണ്ടൻ പിന്തുണയുള്ള ഒരു വിമത സംഘം അതിക്രമിച്ചു കയറിയതിനെ തുടർന്നുണ്ടായ കലാപത്തിൽ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്‌തു. ഗോമയിലെ മുൻസെൻസെ ജയിലിൽ ഒരു കൂട്ട ജയിൽ ചാട്ടത്തിനിടെ വനിതാ തടവുകാരെ ആക്രമിച്ചതായി ഒരു മുതിർന്ന യുഎൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിൻ്റെ വിശദാംശങ്ങൾ വിരളമാണെങ്കിലും കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അടുത്തിടെ നടന്ന M23 വിമത നേതൃത്വത്തിലുള്ള സംഘർഷത്തിലെ ഏറ്റവും മോശമായ ക്രൂരതയാണിതെന്ന് പറയുന്നു. എന്നിരുന്നാലും, M23 വിമതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം കൂടുതൽ അന്വേഷണത്തിനായി യുഎൻ സമാധാന സേനാംഗങ്ങൾക്ക് ജയിൽ സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല. അതായത് കുറ്റവാളികളുടെ ഐഡന്റിറ്റി വ്യക്തമല്ല എന്നാണ് വിവരം.

ഗോമ ആസ്ഥാനമായുള്ള യുഎൻ സമാധാന സേനയുടെ ഡെപ്യൂട്ടി മേധാവി വിവിയൻ വാൻ ഡി പെറെ പറഞ്ഞു. ആയിരക്കണക്കിന് പുരുഷന്മാർക്ക് ജയിലിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും സ്ത്രീകൾക്കായുള്ള പ്രദേശം തീയിട്ടു കത്തിച്ചു.

റുവാണ്ടൻ പിന്തുണയുള്ള M23 വിമതർ ഗോമയുടെ മധ്യഭാഗത്ത് എത്തിയതിന് തൊട്ടുപിന്നാലെ എടുത്ത ചിത്രങ്ങൾ ജനുവരി 27ന് രാവിലെ ജയിലിൽ നിന്ന് ഉയരുന്ന കറുത്ത പുകയുടെ വലിയ കൂമ്പാരങ്ങൾ വെളിപ്പെടുത്തുന്നു.

ജനുവരി 27ന് ഡിആർസിയുടെ നോർത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ഗോമ M23 പോരാളികൾ പിടിച്ചെടുത്തതിന് ശേഷം ഗോമയിൽ ഏകദേശം 2,000 മൃതദേഹങ്ങൾ ഇപ്പോഴും സംസ്‌കരിക്കാൻ കാത്തിരിക്കുന്നുണ്ടെന്ന് ചൊവ്വാഴ്‌ച വിവരങ്ങൾ പുറത്തുവന്നു.

“4,000 തടവുകാർ രക്ഷപ്പെട്ട ഒരു വലിയ ജയിൽ ചാട്ടം നടന്നു. നൂറുകണക്കിന് സ്ത്രീകളും ആ ജയിലിലുണ്ടായിരുന്നു. അവരെയെല്ലാം ബലാത്സംഗം ചെയ്‌തു, തുടർന്ന് വനിതാ വിഭാഗത്തിൻ്റെ സെല്ലിൽ തീയിട്ടു. പിന്നീട് അവരെല്ലാം മരിച്ചു.” -പൗരന്മാരെ സംരക്ഷിക്കുന്നതിനായി ആയിരക്കണക്കിന് യുഎൻ സമാധാന സേനാംഗങ്ങൾക്ക്‌ ഒപ്പം ഗോമയിൽ താമസിക്കുന്ന വാൻ ഡി പെറെ പറഞ്ഞു.

ഗോമയിലെ എതിരാളികളായ സായുധ സംഘങ്ങൾ ലൈംഗിക അതിക്രമം യുദ്ധായുധമായി ഉപയോഗിക്കുന്നുണ്ടെന്ന് ഈ ആഴ്‌ച യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ (ഒഎച്ച്സിഎച്ച്ആർ) ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

M23 വിമതരും ഡിആർസി സൈന്യവും തമ്മിലുള്ള പോരാട്ടത്തിൽ നാടുകടത്തപ്പെട്ട കോംഗോയിലെ സാധാരണക്കാർ ഗോമയിലെ ഒരു പള്ളിക്ക് സമീപം അഭയം തേടുന്നു. ആയിരക്കണക്കിന് മൃതദേഹങ്ങൾ നഗരത്തിൽ സംസ്‌കാരത്തിനായി കാത്തിരിക്കുന്നു. ഫോട്ടോ: ആർലെറ്റ് ബാഷിസി/റോയിട്ടേഴ്‌സ്

പത്ത് ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരം M23 വിമത സേനയുടെ പൂർണ നിയന്ത്രണത്തിലാണ്. എന്നാൽ തിങ്കളാഴ്‌ച വൈകി അപ്രതീക്ഷിതമായ ഒരു സംഭവവികാസത്തിൽ മിലിഷ്യ ഏകപക്ഷീയമായ ‘വെടിനിർത്തൽ’ പ്രഖ്യാപിച്ചു.

അതുവരെ, റുവാണ്ട അതിൻ്റെ വിശാലമായ അയൽക്കാരനിൽ നിന്ന് കൂടുതൽ പ്രദേശം പിടിച്ചെടുക്കാൻ തീരുമാനിച്ചിരിക്കുക ആണെന്ന ഭയം വർദ്ധിച്ചു വരികയായിരുന്നു. M23 വിമത സേനകൾ ഗോമയിൽ നിന്ന് 120 മൈൽ (190 കിലോമീറ്റർ) അകലെ തെക്കൻ കിവു പ്രവിശ്യയുടെ തലസ്ഥാനമായ ബുക്കാവുവിലേക്ക് സ്ഥിരമായി തെക്കോട്ട് നീങ്ങുന്നു.

അപ്രതീക്ഷിത വെടിനിർത്തൽ വാർത്തയോട് പ്രതികരിച്ചു കൊണ്ട് വാൻ ഡി പെറെ പറഞ്ഞു: “അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അവർ (M23) ഇതിനകം തന്നെ ബുക്കാവുവിൻ്റെ ദിശയിലേക്ക് കൂടുതൽ ശക്തികളും കനത്ത ആയുധങ്ങളുമായി നീങ്ങിയിരുന്നു.”

“അവർ പിൻവാങ്ങുക ആണെങ്കിൽ അത് നല്ല വാർത്തയാണ്. അല്ലെങ്കിൽ, ആയിരക്കണക്കിന് അധികം ജനങ്ങളുടെ മരണങ്ങൾക്ക് സാധ്യതയുള്ള ഒരു പുതിയ ഏറ്റുമുട്ടൽ ഉണ്ടാകും.” -അദ്ദേഹം പറഞ്ഞു. ഗോമയുടെ ചുമതലയുള്ള M23 ഉദ്യോഗസ്ഥരുമായി താൻ നിരന്തര സംഭാഷണം നടത്തി വരികയാണെന്നും നഗരത്തിലെ മാനുഷിക സാഹചര്യങ്ങൾ വളരെ മോശമാണെന്നും വാൻ ഡി പെറെ പറഞ്ഞു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News