ട്രംപ് പ്രഖ്യാപിച്ച ബോർഡ് ഓഫ് പീസിൽ ഇന്ത്യ അംഗമാകരുതെന്ന് ഇടത് പാർട്ടികളുടെ സംയുക്ത പ്രസ്താവന. ഐക്യരാഷ്ട്ര സഭയെ മറികടക്കാനും, ട്രംപിൻ്റെ നിയന്ത്രണത്തിൽ പുതിയ അന്താരാഷ്ട്ര ഘടന രൂപീകരിക്കാനുമാണ് ശ്രമം. ഗാസ സമാധാന ബോർഡ് എന്ന പേരിൽ നിലവിലെ അന്തരാഷ്ട്ര സ്ഥാപനങ്ങളെ മറികടക്കാനുള്ള ട്രംപിൻ്റെ നീക്കത്തെ എതിർക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
പലസ്തീൻ ജനതയുടെ അവകാശങ്ങളെ മാനിക്കാതെ ഇന്ത്യ പങ്കെടുക്കുന്നത് വഞ്ചനയാകും. ഇന്ത്യൻ സർക്കാർ അത്തരം നിർദ്ദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. യുഎസ് സാമ്രാജ്യത്വ ഭീഷണി നേരിടുന്ന പലസ്തീനെ പ്രതിരോധിക്കാൻ ദൃഢനിശ്ചയത്തോടെ നിലകൊള്ളണമെന്നും ഇടത് പാർട്ടികൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ഗാസ പുനരധിവാസം എന്ന നിലയിൽ ട്രംപ് പ്രഖ്യാപിച്ചതായിരുന്നു ബോർഡ് ഓഫ് പീസ്. എന്നാൽ ഇത് ഐക്യരാഷ്ട്ര സഭയെ അട്ടമറിക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ നിരവധി രാജ്യങ്ങൾ രംഗത്ത് വരുകയും ചെയ്തിരുന്നു. എക്യരാഷ്ട്ര സഭയ്ക്ക് ബദലായി നടത്താനിരിക്കുന്ന സംവിധാനത്തിനെതിരെ ഫ്രാൻസും രംഗത്ത് വന്നിരുന്നു. ഇതിൽ ട്രംപിൻ്റെ തീരുവ ഭീഷണി ഉണ്ടുവുകയും അത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.























