9 May 2025

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്നവര്‍ ശ്രദ്ധിക്കുക; നിയന്ത്രണങ്ങൾ അറിയാം

ഈ പ്രദേശങ്ങളില്‍ അമിത ജനക്കൂട്ടം ഒഴിവാക്കുന്നതിനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമായി തമിഴ്‌നാട് ഹൈക്കോടതിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ശക്തമായ വേനലില്‍ നിന്ന് ആശ്വാസം തേടി തണുപ്പുള്ള പ്രദേശങ്ങളിലേക്ക് യാത്ര പോകുന്നത് മലയാളികളുടെ പതിവാണ്. അതിൽ ഊട്ടിയും കൊടൈക്കനാലുമാണ് ഇഷ്‌ട കേന്ദ്രം. ഊട്ടിയുടെയും കൊടൈക്കനാലിന്‍റേയും ഭൂപ്രകൃതിയും തണുത്ത കാലാവസ്ഥയുമാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

പക്ഷെ ഇത്തവണ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. ഈ പ്രദേശങ്ങളില്‍ അമിത ജനക്കൂട്ടം ഒഴിവാക്കുന്നതിനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമായി തമിഴ്‌നാട് ഹൈക്കോടതിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മുതൽ ജൂൺ വരെയാണ് നിയന്ത്രണങ്ങള്‍.

അനുവദനീയമായ വാഹനങ്ങളുടെ എണ്ണം: മാർച്ച് മുതൽ ജൂൺ വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ നീലഗിരിയിൽ 6,000 ടൂറിസ്റ്റ് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. വാരാന്ത്യങ്ങളിൽ 8,000 വാഹനങ്ങള്‍ അനുവദിക്കും. കൊടൈക്കനാലിൽ പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 4,000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങളും മാത്രമേ അനുവദിക്കുകയുള്ളൂ.

പൊതുഗതാഗതത്തിനും തദ്ദേശീയര്‍ക്കും ബാധകമല്ല: അതേസമയം ബസുകൾ, ട്രെയിനുകൾ തുടങ്ങിയ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് വാഹന നിയന്ത്രണങ്ങൾ ബാധകമാകില്ല. തദ്ദേശവാസികളെയും ഇത് ബാധിക്കില്ല. അവശ്യ വസ്‌തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങൾക്ക് മുൻഗണന: ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ-വാഹനങ്ങൾ) ഹൈക്കോടതി മുൻഗണന നൽകുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഇ-പാസുകൾ നൽകുമ്പോൾ ഇ-വാഹനങ്ങൾ ഉപയോഗിക്കുന്ന വിനോദ സഞ്ചാരികൾക്ക് മുൻഗണന നൽകും. ഇലകട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കാന്‍ അധികാരികളെ ചുമതലപ്പെടുത്തിയതായി കോടതി അറിയിച്ചു.

മിനി ഇ-ബസുകൾ: കുന്നുകളുടെ അടിവാരത്ത് നിന്നും മുകളിലേക്ക് മിനി മിനി ഇ-ബസുകൾ അവതരിപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഗതാഗത കുരുക്ക് കുറയ്ക്കാനും ഇത് സഹായകമാകും.

പ്ലാസ്റ്റിക് മാനേജ്മെന്‍റ്: വാഹന നിയന്ത്രണങ്ങൾക്ക് പുറമേ നീലഗിരിയിലും കൊടൈക്കനാലിലും പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിയന്ത്രിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് മതിയായ കുടിവെള്ള സ്റ്റേഷനുകളും താത്കാലിക ടോയ്‌ലറ്റുകളും ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഏപ്രിൽ 1 മുതൽ ജൂൺ വരെ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ സതീഷ് കുമാറും ഭരത് ചക്രവർത്തിയും ഉൾപ്പെട്ട പ്രത്യേക ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഏപ്രിൽ 25 നകം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടു. വാഹന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ ഡിജിപിയോടും നിര്‍ദേശിച്ചിട്ടുണ്ട്.

Share

More Stories

‘മെഹമുന ജോയ ഫെസിലിറ്റി’; ഇന്ത്യ തകർത്ത ഭീകര പരിശീലന കേന്ദ്രം, വിശദാംശങ്ങൾ

0
പാക്കിസ്ഥാൻ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള ബന്ധം എന്നും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വൃത്തങ്ങൾ പ്രകാരം വിശദാംശങ്ങൾ: മെഹമുന ജോയ ഫെസിലിറ്റി, ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം), ഹെഡ് മാറാല, സിയാൽകോട്ട് പാകിസ്ഥാനിലെ പഞ്ചാബിലെ സിയാൽകോട്ട് ജില്ലയിലെ ഹെഡ്...

തീവ്ര കാലാവസ്ഥകളെ അതിജീവിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി മലയാളി ഗവേഷകർ

0
കേരളാ യൂണിവേഴ്‌സിറ്റിയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ മൈക്രോബയോളജി ഗവേഷകർ ഒരു പുതിയ ബാക്റ്റീരിയത്തെ കണ്ടെത്തിയിരിക്കുന്നു. എക്‌സിക്കോ ബാക്റ്റീരിയം അബ്രഹാമി (Exiguobacterium abrahamii) എന്ന ഈ പുതിയ സ്‌പീഷിസിന് കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം ആദ്യ...

ഭീകര പരിശീലന കേന്ദ്രമായ ‘സർജൽ/ തെഹ്‌റ’; വിശദാംശങ്ങൾ

0
വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള...

‘മോദിയുടെ പേര് ഉച്ചരിക്കാൻ പോലും കഴിയില്ല’; പാകിസ്ഥാൻ പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിച്ച് പാക് പാർലമെന്റ് അംഗം

0
ഇന്ത്യയുമായുള്ള അതിർത്തി സംഘർഷങ്ങൾക്ക് ഇടയിൽ ഷെഹ്ബാസ് ഷെരീഫിനെ ഭീരു എന്ന് വിളിച്ച് പാകിസ്ഥാനി എംപി. നരേന്ദ്ര മോദിയുടെ പേര് 'ഉച്ചരിക്കാൻ' ഭയപ്പെടുന്ന 'ഭീരു' എന്നാണ് പാകിസ്ഥാനി എംപി പാർലമെന്റിൽ പറഞ്ഞത്. പാകിസ്ഥാൻ തെഹ്രീക്-...

നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്ക്

0
നാരദ ന്യൂസിന്റെ മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. രാജ്യ സുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡ്വ. മുഹമ്മദ് ഷബീർ എന്ന വ്യക്തിയാണ് വീഡിയോയുടെ...

കാശ്മീരിലെ മുൻ തീവ്രവാദ ആക്രമണങ്ങൾക്ക് ശേഷം എന്താണ് സംഭവിച്ചത്?

0
കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിൽ വന ശേഷം 2016-ൽ ഉറിയിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനുശേഷം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള യഥാർത്ഥ അതിർത്തിയായ നിയന്ത്രണ രേഖയ്ക്ക് കുറുകെ ഇന്ത്യ "സർജിക്കൽ...

Featured

More News