കുറ്റം ചെയ്യുന്നവരോട് ഒരു ദാക്ഷണ്യവും എൽഡിഎഫ് സർക്കാർ കാണിക്കില്ലെന്ന് സിപിഎം നേതാവ് എംഎ ബേബി. പുരുഷാധിപത്യമുള്ള സമൂഹമാണുള്ളത്. അത് മാറണമെന്നും എംഎ ബേബി പറഞ്ഞു. രാഷ്ട്രീയ മേഖലയിലുള്ള പുരുഷാധിപത്യം സിപിഎമ്മിലുമുണ്ട്. അതിനെതിരെയാണ് ഞങ്ങൾ ഫൈറ്റ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിൻ്റെ പവ്വർ ഗ്രൂപ്പ് എന്ന് പറയുന്നത് പാർട്ടി അംഗങ്ങളാണ്. കോൺഗ്രസിൽ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്. സിമി റോസ്ബെൽ ജോണിൻ്റെ വെളിപ്പെടുത്തലിനെ കുറിച്ച് ചാനലിലൂടെയാണ് ഞാൻ അറിഞ്ഞത്. എല്ലാവരും ഈ വിഷയം ഏറ്റെടുക്കണമെന്നും എംഎ ബേബി പറഞ്ഞു.
മുകേഷിൻ്റെ കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിതാണ്. ഇപി ജയരാജന് അതൃപ്തി ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്‌ടി മാത്രമാണെന്നും എംഎ ബേബി പറഞ്ഞു. സിനിമയിൽ വേണ്ടത് സകലരും ഉൾപ്പെടുന്ന സംഘടനകളാണ്. ഇടതുപക്ഷ സംഘടന എന്ന സമീപനമല്ല എനിക്കുള്ളത്. സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കാരണമായത് ഒരു നടിയുടെ പോരാട്ടമാണ്. പോരാടിയ ആ നടിക്ക് സല്യൂട്ട്. നടിയുടെയും ഡബ്ല്യുസിസിയുടെയും ഇടപെടലാണ് പ്രശ്‌നങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചതെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.























