14 May 2025

പാകിസ്ഥാൻ തകര്‍ത്തു എന്ന് അവകാശപ്പെടുന്ന S- 400ന് മുന്നില്‍ വ്യോമ താവളത്തില്‍ പ്രധാനമന്ത്രി

ന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിരവധി സംഘര്‍ഷങ്ങളെ അതിജീവിച്ചുവെന്ന് പ്രധാനമന്ത്രി

വ്യോമ ആക്രമണത്തില്‍ തകര്‍ത്തെന്ന് പാകിസ്ഥാൻ അവകാശപ്പെട്ട ആദംപൂര്‍ വ്യോമ താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ S- 400ന് മുന്നില്‍ നിന്നാണ് അദ്ദേഹം സൈന്യത്തെ അഭിസംബോധന ചെയ്‌തത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിരവധി സംഘര്‍ഷങ്ങളെ അതിജീവിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“ആകാശ് പോലുള്ള തദ്ദേശീയ സംവിധാനങ്ങള്‍ എസ്-400 പോലുള്ള നൂതന പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ട് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ വ്യോമ താവളങ്ങളായാലും മറ്റ് തന്ത്രപ്രധാനമായ കേന്ദ്രളായാലും സ്‌പര്‍ശിക്കാന്‍ കഴിഞ്ഞില്ല. ഇതെല്ലാം അചഞ്ചലമായ സമര്‍പ്പണത്തിൻ്റെയും ജാഗ്രതയുടെയും ഫലമാണ്,” -പ്രധാനമന്ത്രി മോദി സൈനികരോട് പറഞ്ഞു.

“നമ്മുടെ മുന്‍നിര പ്രതിരോധ സംവിധാനത്തോട് മുട്ടി നില്‍ക്കാന്‍ പാക്കിസ്ഥാന് കഴിയില്ല. പുതുതലമുറ പ്രതിരോധ സംവിധാനങ്ങള്‍, മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക ഒരു കഴിവാണ്. നിങ്ങള്‍ ടെക്‌നോളജിയും ടാക്റ്റിക്‌സും ഒരുമിച്ച് കൊണ്ട് പോയി. ഇനി പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനമോ സൈനിക ആക്രമണമോ നടത്തിയാല്‍ മുഖമടച്ച് മറുപടി നല്‍കും. ഇത് പറയാനുള്ള പിന്‍ബലം നിങ്ങളുടെ ധീരതയാണ്. നമ്മള്‍ തയ്യാറായിരിക്കണം, ശത്രുവിനെ ഓര്‍മിപ്പിക്കണം ഇത് പുതിയ ഇന്ത്യയാണ്,” -പ്രധാനമന്ത്രി വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂറിൻ്റെ ഓരോ നിമിഷവും ഇന്ത്യന്‍ സായുധ സേനയുടെ ശക്തിക്കും കഴിവും തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷനില്‍ നമ്മുടെ സേനകള്‍ക്കിടയിലെ ഏകോപനം മാതൃകാപരമായിരുന്നു. കരസേനയായാലും, നാവിക സേനയായാലും, വ്യോമ സേനയായാലും, സമന്വയം മികച്ചതായിരുന്നു.

“ഞാന്‍ ഇന്നലെ പറഞ്ഞതുപോലെ, ഇന്ത്യ മൂന്ന് കാര്യങ്ങളില്‍ തീരുമാനമെടുത്തു. ഒന്നാമതായി, ഇന്ത്യയില്‍ ഒരു ഭീകരാക്രമണം ഉണ്ടായാല്‍, നാം നമ്മുടെ രീതിയില്‍, നമ്മുടെ സമയത്ത് മറുപടി നല്‍കും. രണ്ടാമതായി, ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണിയും വെച്ചു പൊറുപ്പിക്കില്ല, മൂന്നാമതായി, ഭീകരരെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിനെയും രണ്ടായി കാണില്ല.” -പ്രധാനമന്ത്രി വ്യക്തമാക്കി.

Share

More Stories

എന്തുകൊണ്ടാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെസ്സ് നിരോധിച്ചത്

0
താലിബാൻ സർക്കാർ അഫ്ഗാനിസ്ഥാനിൽ ചെസ്സ് നിരോധിച്ചിരിക്കുകയാണ് . താലിബാൻ അഫ്ഗാനിസ്ഥാൻ നാഷണൽ ചെസ് ഫെഡറേഷനെയും (ANCF) സസ്പെൻഡ് ചെയ്തിട്ടുണ്ട്. മതപരമായ കാരണങ്ങളാൽ ചെസ് കളി പരിശോധനയ്ക്ക് വിധേയമാകുന്നത് ഇതാദ്യമല്ല. "മതപരമായ പരിഗണനകൾ" കാരണം...

ഇന്ത്യ-പാകിസ്ഥാൻ യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുന്നു; പക്ഷേ ഇത്തവണ സോഷ്യൽ മീഡിയയിൽ

0
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷത്തിന്റെ വക്കിലെത്തിയ ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ, ഇരു രാജ്യങ്ങളിലെയും പൗരന്മാർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് പൊതുജനങ്ങളുടെ ധാരണകളെ നിയന്ത്രിക്കാൻ മത്സരിക്കുന്നു. ഫേസ്ബുക്ക്, എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ...

ഉക്രൈൻ നാസിസത്തിന്റെയും ഫാസിസത്തിന്റെയും ലോക തലസ്ഥാനം: നിക്കോളാസ് മഡുറോ

0
നാസിസത്തിന്റെയും ഫാസിസത്തിന്റെയും ലോക തലസ്ഥാനം എന്ന് വിശേഷിപ്പിച്ച ഉക്രൈനിൽ വിജയദിനം ആഘോഷിച്ചതിന് ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളുടെ നേതാക്കളെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അപലപിച്ചു . മെയ് 9 ന്...

പൗരത്വം ലഭിക്കാൻ പത്തുവർഷം കാക്കണം; യുകെയിൽ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

0
രാജ്യത്ത് വിദേശികളുടെ കടന്നുകയറ്റത്തിനെതിരെ വികാരം തിരിയുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സർക്കാർ ധവളപത്രത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്ന പുതിയ നടപടികളിൽ, പൗരത്വത്തിനുള്ള താമസ...

കൂട്ടബലാത്സംഗത്തിന് ഇരയായത് നിരവധി സ്ത്രീകൾ; ഒമ്പത് പ്രതികൾക്കും മരണം വരെ ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു

0
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്‌ത കേസിൽ ആറ് വർഷത്തിനിപ്പുറം വിധി വന്നു. ഒമ്പത് പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷയാണ് കോയമ്പത്തൂർ മഹിളാ കോടതി വിധിച്ചത്. പൊള്ളാച്ചി...

ആണവായുധ കേന്ദ്രത്തില്‍ സൂപ്പർ സോണിക് മിസൈല്‍ പതിച്ചാല്‍ എന്താകും?

0
ഒരു ആണവായുധ ശേഖരത്തില്‍ ഒരു സൂപ്പര്‍സോണിക് മിസൈല്‍ പതിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെയൊരു കാര്യം ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും അത് ഒരു ആണവ സ്‌ഫോടനത്തിന് കാരണമാകുമോയെന്നും റേഡിയോ ആക്ടീവ് വസ്‌തുക്കള്‍ സജീവമാക്കുമോയെന്നും...

Featured

More News