പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ആക്രമിച്ച് ഇന്ത്യ ബുധനാഴ്‌ച “ഓപ്പറേഷൻ സിന്ദൂർ” ആരംഭിച്ചു. ഈ സംഭവ വികാസത്തിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവ ആയുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷത്തിന് മറുപടിയായി ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
പാകിസ്ഥാൻ്റെ അടുത്ത സഖ്യകക്ഷിയായ ചൈന ഇരുരാജ്യങ്ങളുമായും കര അതിർത്തി പങ്കിടുന്നു. ഇന്ത്യയുടെ “ബുധനാഴ്‌ച രാവിലത്തെ സൈനിക നടപടിയിൽ” ബീജിംഗ് ഖേദം പ്രകടിപ്പിക്കുകയും “നിലവിലെ സംഭവ വികാസങ്ങളിൽ ആശങ്കയുണ്ടെന്ന്” പറയുകയും ചെയ്‌തു.
“ഇന്ത്യയും പാകിസ്ഥാനും വേർപെടുത്താൻ കഴിയാത്ത അയൽക്കാരാണ്, അവർ ചൈനയുടെ അയൽക്കാരും കൂടിയാണ്. എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നു,” -വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്‌താവനയിൽ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും സമാധാനത്തിനും സ്ഥിരതക്കും മുൻഗണന നൽകണമെന്നും ശാന്തതയും സംയമനവും പാലിക്കണമെന്നും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു,” -വക്താവ് കൂട്ടിച്ചേർത്തു.