ഒരു സർക്കാർ ജീവനക്കാരൻ മാതാപിതാക്കളെ അവഗണിച്ചാൽ, അവരുടെ ശമ്പളത്തിൻ്റെ 10 മുതൽ 15 ശതമാനം വരെ കുറക്കുകയും അവഗണിക്കപ്പെട്ട മാതാപിതാക്കൾക്ക് നൽകുകയും ചെയ്യുന്ന നിയമനിർമ്മാണം തെലങ്കാന കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ശനിയാഴ്‌ച പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ്-II ജീവനക്കാർക്ക് നിയമന കത്തുകൾ കൈമാറുന്നതിന് മുമ്പ് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് റെഡ്ഡി, പ്രശ്‌നങ്ങളുമായി തങ്ങളെ സമീപിക്കുന്ന ആളുകളോട് അനുകമ്പയുള്ളവർ ആയിരിക്കണമെന്ന് അഭ്യർത്ഥിച്ചു.
“ഞങ്ങൾ ഒരു നിയമം കൊണ്ടുവരുകയാണ്. ഒരു സർക്കാർ ജീവനക്കാരൻ മാതാപിതാക്കളെ അവഗണിക്കുക ആണെങ്കിൽ, ശമ്പളത്തിൻ്റെ 10 മുതൽ 15 ശതമാനം വരെ കിഴിവ് ചെയ്‌ത് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. നിയമനിർമ്മാണം നടത്തേണ്ടത് നിങ്ങളായിരിക്കും. നിങ്ങൾക്ക് പ്രതിമാസ ശമ്പളം ലഭിക്കുന്നത് പോലെ, നിങ്ങളുടെ മാതാപിതാക്കൾക്കും അതിൽ നിന്ന് പ്രതിമാസ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും,” -റെഡ്ഡി പറഞ്ഞു.
നിയമനിർമ്മാണം തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി രൂപീകരിക്കാൻ റെഡ്ഡി ചീഫ് സെക്രട്ടറി രാമകൃഷ്‌ണ റാവുവിനോട് ആവശ്യപ്പെട്ടു. -പിടിഐ.























