7 March 2026

നാടുകടത്തൽ വേഗത്തിലാക്കാൻ ട്രംപ് ഭരണകൂടം; ഇമിഗ്രേഷൻ റെയ്‌ഡുകൾ തടഞ്ഞ് ജനങ്ങളുടെ പ്രതിഷേധം

നാൽപതിലധികം ആളുകൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

വാഷിംഗ്ടൺ: ഫെഡറൽ ഇമിഗ്രേഷൻ റെയ്‌ഡുകളെ തുടർന്ന് രണ്ടാം ദിവസവും ലോസ് ആഞ്ചലസിൽ പ്രതിഷേധം ശക്തം. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ 2,000 നാഷണൽ ഗാർഡ് സൈനികരെ സംഭവസ്ഥലത്ത് വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞ ദിവസവും ഇമിഗ്രേഷൻ റെയ്‌ഡുകളെ തുടർന്ന് അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിത്താതിനെ തുടർന്നാണ് കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുന്നത്.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യുസ്‌കമിനും ലോസ് ആഞ്ചലസ് മേയർ കാരെൻ ബാസിനും അവരുടെ ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഫെഡറൽ ഗവൺമെന്റ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറ‍ഞ്ഞു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഗാവിൻ ന്യുസ്‌കാമിനും കാരെൻ ബാസിനും പ്രശ്‍നം പരിഹരിക്കാൻ ഒരിക്കലും കഴിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. കലാപങ്ങളും കൊളളകളും പരിഹരിക്കേണ്ട രീതിയിൽ പരിഹരിക്കാൻ ഫെഡറൽ ഗവൺമെന്റിന് സാധിക്കുമെന്നും ട്രംപ് കുറിച്ചു.

ഭരണകൂടത്തിൻ്റെ പുതിയ നീക്കം പ്രകോപനം സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം കുറ്റപ്പെടുത്തി. സൈനികരെ വിന്യസിപ്പിക്കുന്നത് പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും ഗാവിൻ ന്യൂസോം മുന്നറിയിപ്പ് നൽകി. പ്രതിഷേധം ഇല്ലാതാക്കാനുളള ദൗത്യം തെറ്റായ ദിശയിലാണിപ്പോൾ പോയി കൊണ്ടിരിക്കുന്നത്.

ഇത് പൊതുജന വിശ്വാസത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് നേതാക്കൾ അവരുടെ പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൂർണമായും ഉപേക്ഷിച്ചുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആരോപിച്ചു. ട്രംപ് ഭരണകൂടത്തിന് ഒരു വിട്ടുവീഴ്‌ചയും ഇല്ലാത്ത നയമാണുള്ളതെന്നും അവർ കുറ്റപ്പെടുത്തി.

അതേ സമയം, ഫെഡറൽ ഇമിഗ്രേഷൻ നടപടിയെ തുടർന്ന് നിരവധി അറസ്റ്റിലായിട്ടുണ്ട്. നാൽപതിലധികം ആളുകൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന പേരിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ഏറ്റുമുട്ടലുകളും ശക്തമാണ്.

ലോസ് ആഞ്ചലസിലെ പാരാമൗണ്ട് നഗരത്തിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. വെള്ളിയാഴ്‌ച ഒന്നിലധികം സ്ഥലങ്ങളിൽ ഇമിഗ്രേഷൻ റെയ്‌ഡുകൾ നടത്തിയ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതോടെ ആണ് സംഘർഷം ആരംഭിച്ചത്. പാരാമൗണ്ട് നഗരത്തിൽ റെയ്‌ഡുകൾ വ്യാപിച്ചതോടെ പ്രതിഷേധങ്ങൾ ശക്തമാകുകയായിരുന്നു.

അമേരിക്കയിൽ ഉടനീളം നാടുകടത്തൽ നടപടികൾ വേഗത്തിൽ ആക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തിൻ്റെ ഭാഗമാണ് ലോസ് ആഞ്ചലസിൽ ഇത്തരമൊരു നടപടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രേഖകളില്ലാത്ത രാജ്യത്ത് തുടരുന്ന കുടിയേറ്റക്കാരെ നീക്കം ചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറൽ ഇമിഗ്രേഷൻ റെയ്‌ഡുകൾ ആരംഭിച്ചത്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News