11 March 2026

നാടുകടത്തൽ വേഗത്തിലാക്കാൻ ട്രംപ് ഭരണകൂടം; ഇമിഗ്രേഷൻ റെയ്‌ഡുകൾ തടഞ്ഞ് ജനങ്ങളുടെ പ്രതിഷേധം

നാൽപതിലധികം ആളുകൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

വാഷിംഗ്ടൺ: ഫെഡറൽ ഇമിഗ്രേഷൻ റെയ്‌ഡുകളെ തുടർന്ന് രണ്ടാം ദിവസവും ലോസ് ആഞ്ചലസിൽ പ്രതിഷേധം ശക്തം. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ 2,000 നാഷണൽ ഗാർഡ് സൈനികരെ സംഭവസ്ഥലത്ത് വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞ ദിവസവും ഇമിഗ്രേഷൻ റെയ്‌ഡുകളെ തുടർന്ന് അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിത്താതിനെ തുടർന്നാണ് കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുന്നത്.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യുസ്‌കമിനും ലോസ് ആഞ്ചലസ് മേയർ കാരെൻ ബാസിനും അവരുടെ ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഫെഡറൽ ഗവൺമെന്റ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറ‍ഞ്ഞു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഗാവിൻ ന്യുസ്‌കാമിനും കാരെൻ ബാസിനും പ്രശ്‍നം പരിഹരിക്കാൻ ഒരിക്കലും കഴിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. കലാപങ്ങളും കൊളളകളും പരിഹരിക്കേണ്ട രീതിയിൽ പരിഹരിക്കാൻ ഫെഡറൽ ഗവൺമെന്റിന് സാധിക്കുമെന്നും ട്രംപ് കുറിച്ചു.

ഭരണകൂടത്തിൻ്റെ പുതിയ നീക്കം പ്രകോപനം സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം കുറ്റപ്പെടുത്തി. സൈനികരെ വിന്യസിപ്പിക്കുന്നത് പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും ഗാവിൻ ന്യൂസോം മുന്നറിയിപ്പ് നൽകി. പ്രതിഷേധം ഇല്ലാതാക്കാനുളള ദൗത്യം തെറ്റായ ദിശയിലാണിപ്പോൾ പോയി കൊണ്ടിരിക്കുന്നത്.

ഇത് പൊതുജന വിശ്വാസത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് നേതാക്കൾ അവരുടെ പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൂർണമായും ഉപേക്ഷിച്ചുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആരോപിച്ചു. ട്രംപ് ഭരണകൂടത്തിന് ഒരു വിട്ടുവീഴ്‌ചയും ഇല്ലാത്ത നയമാണുള്ളതെന്നും അവർ കുറ്റപ്പെടുത്തി.

അതേ സമയം, ഫെഡറൽ ഇമിഗ്രേഷൻ നടപടിയെ തുടർന്ന് നിരവധി അറസ്റ്റിലായിട്ടുണ്ട്. നാൽപതിലധികം ആളുകൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന പേരിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ഏറ്റുമുട്ടലുകളും ശക്തമാണ്.

ലോസ് ആഞ്ചലസിലെ പാരാമൗണ്ട് നഗരത്തിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. വെള്ളിയാഴ്‌ച ഒന്നിലധികം സ്ഥലങ്ങളിൽ ഇമിഗ്രേഷൻ റെയ്‌ഡുകൾ നടത്തിയ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതോടെ ആണ് സംഘർഷം ആരംഭിച്ചത്. പാരാമൗണ്ട് നഗരത്തിൽ റെയ്‌ഡുകൾ വ്യാപിച്ചതോടെ പ്രതിഷേധങ്ങൾ ശക്തമാകുകയായിരുന്നു.

അമേരിക്കയിൽ ഉടനീളം നാടുകടത്തൽ നടപടികൾ വേഗത്തിൽ ആക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തിൻ്റെ ഭാഗമാണ് ലോസ് ആഞ്ചലസിൽ ഇത്തരമൊരു നടപടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രേഖകളില്ലാത്ത രാജ്യത്ത് തുടരുന്ന കുടിയേറ്റക്കാരെ നീക്കം ചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറൽ ഇമിഗ്രേഷൻ റെയ്‌ഡുകൾ ആരംഭിച്ചത്.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News