7 March 2026

കടുത്ത സ്ത്രീ വിരുദ്ധത തീവ്രവാദ കുറ്റം; പുതിയ നിയമവുമായി യുകെ

തീവ്രവത്കരണത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോയെന്നും കൗൺസിലിങ് ആവശ്യമാണോയെന്നും പരിശോധിക്കും

കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിൻ്റെ പരിധിയിൽ കൊണ്ടുവരാനൊരുങ്ങി യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമറിൻ്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാറിൻ്റെ തീവ്രവാദ വിരുദ്ധ അവലോകങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ നേരിടാനും ഓൺലൈനിലൂടെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് തടയിടാനും ലക്ഷ്യമിട്ടാണ് നടപടി.

നിർദേശിക്കപ്പെട്ട നിയമനിർമാണമനുസരിച്ച്, കടുത്ത സ്ത്രീവിരുദ്ധത ഉണ്ടെന്ന് സംശയിക്കുന്ന സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തേണ്ടത് അധ്യാപകരാണ്. അവരാണ് സർക്കാരിൻ്റെ തീവ്രവാദവിരുദ്ധ പരിപാടിയിലേക്ക് അത്തരം കുട്ടികളെ റഫർ ചെയ്യേണ്ടത്. തീവ്രവാദവിരുദ്ധ പ്രോഗ്രാമിലേക്ക് റഫർ ചെയ്യപ്പെടുന്നവരെ ലോക്കൽ പോലീസ് വിലയിരുത്തും. അവർ തീവ്രവത്കരണത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോയെന്നും കൗൺസിലിങ് ആവശ്യമാണോയെന്നും പരിശോധിക്കും.

ലക്ഷകണക്കിന് ഫോളോവേഴ്‌സ് ഉള്ള ആൻഡ്രൂ ടേറ്റിനെപ്പോലുള്ള സ്ത്രീവിരുദ്ധർ, കൗമാര പ്രായക്കാരായ ആൺകുട്ടികളെ സ്വാധീനിക്കുണ്ടെന്നാണ് യുകെ സർക്കാരിൻ്റെ കണ്ടെത്തൽ. തീവ്രവാദ സംഘടനകൾ ഭീകരവാദത്തിനായി ആളുകളെ സംഘടിപ്പിക്കുന്ന സമാനരീതിയിലാണ് ഇക്കൂട്ടരും പ്രവർത്തിക്കുന്നത് എന്നാണ് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. അതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് കെയിർ സ്റ്റാമർ സർക്കാർ നീങ്ങുന്നത്. കഴിഞ്ഞവർഷം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രൂ ടേറ്റിനെ പോലുള്ള കടുത്ത സ്ത്രീവിരുദ്ധ ഇൻഫ്ളുവൻസർമാരുടെ സ്വാധീനം സ്‌കൂൾ കുട്ടികളിൽ വർധിച്ചുവരുന്നുണ്ട്. സ്വാധീനിക്കപ്പെടുന്ന കുട്ടികൾ വനിതാ അധ്യാപകരെയോ മറ്റ് വിദ്യാർഥികളെയോ വാക്കാൽ അധിക്ഷേപിക്കുന്ന സംഭവങ്ങളുടെ എണ്ണവും കൂടുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നിരവധി വിഷയങ്ങളെ തീവ്രവാദ പ്രവർത്തനമായി യുകെ ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നുണ്ട്. എന്നാൽ കടുത്ത സ്ത്രീവിരുദ്ധത അതിൽ ഉൾപെട്ടിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ അതിനെയും പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്നാണ് യുകെ അധികൃതർ കരുതുന്നത്. കഴിഞ്ഞ മാസം, യുകെയിലെ നാഷണൽ പോലീസ് ചീഫ്‌സ്‌ കൗൺസിൽ പ്രസിദ്ധീകരിച്ച സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്, കടുത്ത സ്ത്രീവിരുദ്ധതയെ ദേശീയ അടിയന്തരാവസ്ഥയായി വിശേഷിപ്പിച്ചിരുന്നു.

Share

More Stories

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

Featured

More News