അയാളുടെ ജീവിതം മാത്രമല്ല, പേര് പോലും താങ്കൾ സമൂഹത്തിന് മുന്നിൽ നജീബാക്കി

സിനിമ ഇറങ്ങുന്നതിന്റെ തൊട്ട് മുമ്പ് ഇത്തരമൊരു മൃഗരതിയുടെ കഥ വിവാദമാക്കാൻ ശ്രമിച്ചത് താങ്കൾ തന്നെയല്ലേ.. അതിന്റെ പിന്നിലുള്ള മാർക്കറ്റിംഗ് എന്തെന്ന് മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവരാണോ മലയാളികൾ

- Advertisement -
- Advertisement -

| ബഷീർ വള്ളിക്കുന്ന്

ബെന്യാമിന്റെ ഇന്നത്തെ പോസ്റ്റിൽ അദ്ദേഹം പറയുന്നത് എന്റെ നായകൻ “നജീബ് ആണ് , ഷുക്കൂർ അല്ല” എന്നാണ്. സമ്മതിച്ചു, നജീബ് ആണ് നായകൻ.. പക്ഷെ ഷുക്കൂറിനെ നജീബ് എന്ന് വിളിച്ചു പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത് ആരാണ്?.

താങ്കൾ തന്നെയല്ലേ അത് ചെയ്തത്?.. അയാളുടെ പേര് ശുകൂർ ആണെന്ന് അറിയുന്നവർ എത്ര പേരുണ്ട്.. അയാളുടെ ജീവിതം മാത്രമല്ല, പേര് പോലും താങ്കൾ സമൂഹത്തിന് മുന്നിൽ നജീബാക്കി. “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” എന്നൊരു ടാഗ്‌ ലൈൻ ഉണ്ടാക്കി എല്ലാ വേദികളിലും നജീബിനെ പിടിച്ചിരുത്തി, അയാൾക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്ത് ഇപ്പോൾ പറയുന്നു, അയാൾ ഷുക്കൂറും എന്റെ കഥാപാത്രം നജീബുമാണെന്ന്.

സിനിമ ഇറങ്ങുന്നതിന്റെ തൊട്ട് മുമ്പ് ഇത്തരമൊരു മൃഗരതിയുടെ കഥ വിവാദമാക്കാൻ ശ്രമിച്ചത് താങ്കൾ തന്നെയല്ലേ.. അതിന്റെ പിന്നിലുള്ള മാർക്കറ്റിംഗ് എന്തെന്ന് മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവരാണോ മലയാളികൾ.

പുസ്തകത്തിലുണ്ടെങ്കിലും ഇത്രകാലവും പൊതുസമൂഹത്തിൽ ചർച്ചയാകാത്ത ഈ മൃഗരതി ഈ സിനിമ പുറത്തിറങ്ങുന്ന സമയത്ത്, നജീബ് എന്ന മനുഷ്യനിലേക്ക് എല്ലാ കണ്ണുകളും ഇന്റർവ്യൂകളും കേന്ദ്രീകരിക്കുന്ന സമയത്ത് വിവാദത്തിന് ഇട്ടുകൊടുക്കുക വഴി താങ്കൾ അപമാനിച്ചതും അവഹേളിച്ചതും ആ പാവം മനുഷ്യനെയല്ലേ.. അത് തിരിച്ചറിയാനുള്ള സാമൂഹ്യബോധം പോലും താങ്കൾക്കില്ലേ. മുപ്പത് ശതമാനമേ ഷുക്കൂർ ഉള്ളൂ ബാക്കി എന്റെ ഭാവനയാണ് എന്ന് താങ്കൾ ഇന്ന് പറഞ്ഞു. പക്ഷേ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ താങ്കൾ എഴുതി വെച്ചത് മറ്റൊന്നാണ്. എന്റെ വകയായി ഒന്നും കൂട്ടിച്ചേർക്കേണ്ടി വന്നിട്ടില്ല, ഇത് നജീബ് ജീവിച്ച ജീവിതമാണ് എന്ന്.

“നജീബിന്റെ ജീവിതത്തിന് മേൽ വായനക്കാരന്റെ രസത്തിന് വേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വെച്ച് കെട്ടുവാൻ എനിക്ക് തോന്നിയില്ല. അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അർഹിക്കുന്നുണ്ട്, ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ്” താങ്കൾ എഴുതിയ വരികളാണ് ഇത്. ആ നജീബിന്റെ ജീവിതത്തിലാണ് മൃഗരതിയടക്കം താങ്കൾ ചേർത്ത് വെച്ചത്. ഒരു നോവലെന്ന നിലക്ക് കഥാകാരന്റെ സ്വാതന്ത്ര്യത്തെ മനസ്സിലാക്കുന്നു, പക്ഷേ ഷുക്കൂർ എന്ന മനുഷ്യനെ അയാളുടെ പേര് പോലും തന്റെ കഥാപാത്രത്തിന്റേതാക്കി പൊതുസമൂഹത്തിൽ നിരന്തരം പ്രദർശിപ്പിച്ച് താങ്കൾ വിറ്റഴിച്ചത് ഇരുനൂറ്റമ്പത് പതിപ്പുകളാണ്.

സാഹിത്യവും അതിന്റെ ഭാവനാതലങ്ങളും ഒന്നുമറിയാത്ത ഒരു പാവം മനുഷ്യനെ ഇങ്ങനെ എഴുന്നള്ളിപ്പിച്ച് കൊണ്ട് നടക്കുകയും അതോടൊപ്പം അയാളുടെ സാമൂഹിക അസ്തിത്വത്തെ അങ്ങേയറ്റം അവഹേളിക്കുന്ന പരാമർശങ്ങൾ അയാളുടെ ജീവിത കഥയായി അവതരിപ്പിക്കുകയും ചെയ്തതിൽ താങ്കൾക് തെല്ലും മനസ്താപം തോന്നുന്നില്ലേ, ഇല്ലേ?.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...