ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ യുഎസ് നിലപാടിനെ അപലപിച്ച് കമ്യൂണിസ്ററ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്ററ് (സിപിഐഎം) പൊളിറ്റ് ബ്യൂറോ. പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്ക തെമ്മാടി രാഷ്ട്രമായ ഇസ്രയേലിനെ ഉപയോഗിക്കുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാട് പശ്ചിമേഷ്യയെ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുമെന്നും സിപിഐഎം വ്യക്തമാക്കി.
ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ ഇസ്രയേല്‍, യുഎസ് അനുകൂല നിലപാട് ഉപേക്ഷിക്കണം. ജി-7 ഇറാനെ മാത്രം കുറ്റപ്പെടുത്തുന്നത്, അപലപനീയമാണ്. ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്നും സിപിഐഎം പിബി പ്രസ്‌താവനയിൽ പറഞ്ഞു.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:























