8 March 2026

ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് നടത്തിയത് അച്ഛനും മകനും ചേർന്നാണെന്ന് റിപ്പോർട്ട്

ആസൂത്രിതമായ ആക്രമണത്തിൻ്റെ മുൻ സൂചനകളൊന്നും ഇല്ലായിരുന്നു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ രണ്ട് തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ ഒരു കുട്ടി ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകര ആക്രമണമാണിതെന്ന് അധികൃതർ തിങ്കളാഴ്‌ച അറിയിച്ചു.

അക്രമികൾ അച്ഛനും മകനും ആണെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു. 50 വയസുള്ള പിതാവ് സംഭവസ്ഥലത്ത് തന്നെ പോലീസ് വെടിയേറ്റ് മരിച്ചു. 24 വയസുള്ള മകൻ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രായം കുറഞ്ഞ പ്രതി ഗുരുതരാവസ്ഥയിലാണ്.

വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർ 10നും 87നും ഇടയിൽ പ്രായമുള്ളവരാണെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കുറഞ്ഞത് 42 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ പലരുടെയും നില ഗുരുതരമാണ്.

പ്രധാനമന്ത്രി ആൻ്റെണി അൽബനീസ് സംഭവത്തെ അപലപിച്ചു, ‘രാഷ്ട്രത്തിൻ്റെ ഹൃദയത്തിൽ’ പതിച്ച ഒരു സെമിറ്റിക് വിരുദ്ധ ഭീകര പ്രവർത്തനമാണിതെന്ന് വിശേഷിപ്പിച്ചു. ഹനുക്കയുടെ ആദ്യ ദിനം ആഘോഷിക്കാൻ ഒത്തുകൂടിയ ജൂത ഓസ്‌ട്രേലിയക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ടവരിൽ ഒരാൾ ഹോളോകോസ്റ്റിൽ നിന്ന് അതിജീവിച്ച ആളായിരുന്നു. വെടിവയ്പ്പിൽ നിന്ന് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം കൊല്ലപ്പെട്ടു.

സുരക്ഷാ ഏജൻസികൾക്ക് അക്രമികളിൽ ഒരാളെ അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ ആസൂത്രിതമായ ആക്രമണത്തിൻ്റെ മുൻ സൂചനകളൊന്നും ഇല്ലായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് സിഡ്‌നിയിലെ ഒരു വസതിയിൽ അധികൃതർ റെയ്‌ഡ്‌ നടത്തുകയും പ്രായമായ പ്രതിക്ക് വിനോദ വേട്ട ലൈസൻസ് ഉണ്ടെന്ന് സ്ഥിരീകരിക്കുകയുംചെയ്‌തു.

“ഈ ഭീകര പ്രവർത്തനത്തെ അപലപിക്കാൻ നിങ്ങളുടെ സഹ ഓസ്‌ട്രേലിയക്കാർ നിങ്ങളോടൊപ്പം നിൽക്കുന്നു,” -അദ്ദേഹം പറഞ്ഞു, രാജ്യം ‘വിഭജനത്തിനോ അക്രമത്തിനോ വിദ്വേഷത്തിനോ’ വഴങ്ങില്ലെന്ന് കൂട്ടിച്ചേർത്തു.

അമേരിക്കയിൽ, മുൻകരുതൽ എന്ന നിലയിൽ സിനഗോഗുകളിലും പൊതു ആഘോഷങ്ങളിലും അധിക വിഭവങ്ങൾ വിന്യസിക്കുന്നതായി ന്യൂയോർക്ക് പോലീസ് വകുപ്പ് അറിയിച്ചു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News