മുസ്ലിം രാഷ്ട്രീയഅഭിപ്രായ രൂപീകരണങ്ങളിലെ ജമാഅത്തിന്റെ പങ്ക്?

മീഡിയ വണ്ണും മാധ്യമവും മുസ്ലിങ്ങൾക്കുള്ളിൽ നടത്തുന്ന പ്രവർത്തനം സിറാജിനോ സുപ്രഭാതത്തിനോ വർത്തമാനത്തിനോ ദർശനടിവിക്കോ രിസാലക്കോ നടത്താനാവുന്നില്ല.

| സയിദ് അബി

മാധ്യമങ്ങളെപോലെ തന്നെ ചെയ്യുന്ന പണിക്ക് റിസൾട്ട് ഉണ്ടാകുമ്പോൾ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നവരാണ് ജമാഅത്തെഇസ്ലാമി. മുസ്ലിം സമൂഹം പല വിഷയങ്ങളിൽ ഉന്നതതീർപ്പുകൾക്ക് ആശ്രയിക്കുന്ന ഇടങ്ങൾ വിഭിന്നമാണ്‌.മത കാര്യങ്ങളിൽ,മതചര്യകളിൽ,വിശ്വാസ ദർശനങ്ങളിൽ ജമാഅത്തെഇസ്ലാമിയെ കേരളീയമുസ്ലിം സമൂഹം ഒട്ടുമേ പരിഗണിക്കില്ല എന്ന തീർപ്പ് ജമാഅത്തെ ഇസ്ലാമിക്ക് മാറ്റരേക്കാളുമുണ്ട്.അത്കൊണ്ട് വിശ്വാസങ്ങളിൽ അഭിപ്രായം പറഞ്ഞും ഇടപ്പെട്ടും കൂടുതൽ എതിർപ്പ് ക്ഷണിച്ച് വരുത്താതെ സമുദായത്തിനകത്തൊരു ‘രാഷ്ട്രീയ’ കസേര ഉറപ്പിക്കാനുള്ള ശ്രമം ജമാഅത്തെ ഇസ്ലാമി പതിറ്റാണ്ടുകളായി ചെയ്യുന്നുണ്ട്.

സംഘിനെക്കാൾ മാർകിസ്റ്റിനേക്കാൾ ജമാഅത്തുകാരൻ വിശ്വാസപരമായി വെറുക്കുകയും ആട്ടുകയും ചെയ്യുന്ന സുന്നികളോടും പാരമ്പര്യമുസ്ലിങ്ങളോടും മിടുക്കോടെ- തന്ത്രപരമായ സൗഹൃദം ആഴത്തിലുറപ്പിക്കാനുള്ള ആദ്യ ശ്രമമായിരുന്നു മതകാര്യങ്ങളിൽ നേരിട്ടുള്ള സംവാദങ്ങളിൽ നിന്നുള്ള പിൻവാങ്ങൽ. മുസ്ലിങ്ങൾക്കുള്ളിൽ നിന്ന് പിൻവാങ്ങുമ്പോൾ തന്നെ- സുന്നികൾക്ക് പരിചയമില്ലാത്ത മത- തർക്ക സംവാദങ്ങളിലേക്ക് ഇതരമതസ്ഥരെ നിർബന്ധപൂർവം ക്ഷണിച്ച് കൊണ്ട് ജമാഅത്തുകാർ ഇസ്ലാമിന്റെ പ്രത്യേക്ഷമുഖമായി മറ്റ് വിഭാഗങ്ങളിലേക്ക് പടർന്നു.

ജമാഅത്ത് ഇസ്ലാമിയുടെ മതം അവിടെ താത്കാലികമായി അവസാനിച്ചു.മതരാഷ്ട്രത്തിനുള്ള ആഗ്രഹവും സ്വപ്നവും യാഥാര്ഥ്യങ്ങളെ മുൻനിർത്തി കൊണ്ട് തന്നെ അവർ അവസാനിപ്പിച്ചു (ആശയം അവസാനിക്കുന്നില്ല) അത് കൊണ്ട് ജമാഅത്തുകാർ മതരാഷ്‌ട്രത്തിനായി എന്തെങ്കിലും ശ്രമം നടത്തുന്നു എന്ന ആരോപണം തെളിവുകളിലാതെ തള്ളി പോകും. ജമാഅത്ത് ഇസ്ലാമി മോഹിക്കുന്ന രാഷ്ട്രത്തിനുള്ളിൽ സുന്നികളില്ല എന്നതൊന്നും ഇതര മതസ്ഥർക്ക് അറിയില്ല.

സംവാദങ്ങളിൽ മനഃപൂർവം വരുന്ന ജമാഅത്തുകാരാണ് അവർക്ക് ഇസ്ലാം.അതിന്റെ പ്രശ്നങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും സുന്നികൾ അടക്കമുള്ള മറ്റ് മുസ്ലിം വിഭാഗങ്ങൾക്കുണ്ട്. മതകാര്യങ്ങളിൽ പരിഗണന ലഭിക്കില്ല എന്ന ബോധ്യങ്ങളിൽ നിന്ന് കൊണ്ടാണ് ഓരോ ജമാഅത്തുകാരനും മുസ്ലിങ്ങൾക്കുള്ളിലെ പുതിയ സാധ്യതകളെ ഉപയോഗിക്കുന്നത്. അത് രാഷ്ട്രീയമാണ്. ജിഫ്രി തങ്ങൾക്കോ കാന്തപുരത്തിനോ രാഷ്ട്രീയം പറഞ്ഞാൽ ലഭിക്കാത്ത ശ്രോതാക്കൾ സി ദാവൂദിനും മാധ്യമത്തിനും സമുദായത്തിനകത്ത് ലഭിക്കുന്നു എന്ന പുതിയകാല തിരിച്ചറിവ് സമുദായത്തിന് ഉണ്ടായാൽ വളരെ നല്ലതാണ്.

മീഡിയ വണ്ണും മാധ്യമവും മുസ്ലിങ്ങൾക്കുള്ളിൽ നടത്തുന്ന പ്രവർത്തനം സിറാജിനോ സുപ്രഭാതത്തിനോ വർത്തമാനത്തിനോ ദർശനടിവിക്കോ രിസാലക്കോ നടത്താനാവുന്നില്ല. മതകാര്യങ്ങളിലെ തീർപ്പുകൾക്ക് സമുദായം പള്ളിയെയും ഉസ്താദുമാരെയും ആശ്രയിക്കുന്നത് പോലെ രാഷ്ട്രീയ അഭിപ്രായരൂപീകരണങ്ങൾക്ക് സി ദാവൂദ് വലിയ സ്വാധീനമാവുന്നു. മീഡിയ വണ്ണും മാധ്യമവും ദാവൂദും അബ്ദുറഹിമാനും പറയുന്ന കാര്യങ്ങളൊക്കെ ഏറിയും കുറഞ്ഞും വലത്പക്ഷ മുസ്ലിം സാമാന്യത്തിന്റെ രാഷ്ട്രീയ അഭിപ്രായങ്ങളായി മാറുന്നു.

സുന്നികൾ കൂടി പങ്കാളികളായ രാഷ്ട്രീയലോകത്തിനാണ് ജമാത്തുകാരൻ തിയറി ഉണ്ടാക്കുന്നത്.അതിനെ പരിശോധിക്കാതെ- ഞങ്ങൾ അവരിൽ പെട്ടവരല്ല- എന്ന മുദ്രാവാക്യം കൊണ്ട് രക്ഷപ്പെടില്ല.അവരുടെ രാഷ്ട്രീയ നിയന്ത്രണങ്ങളുടെ അകത്ത് ഇരിക്കുകയും അവരെ ആശ്രയിക്കുകയും ചെയ്യുന്ന പ്രവണതകളെ എതിർക്കാതെ- മത കാര്യങ്ങളിൽ ഞങ്ങൾ അവരുടെ ശത്രുക്കളല്ലേ? എന്ന ന്യായം കൊണ്ട് പരിഹരിക്കാൻ കഴിയില്ല.സുന്നികൾക്ക് വിശ്വാസം പോലും ആ രീതിയിൽ സംരക്ഷിക്കാൻ കഴിയില്ല.ഒട്ടകത്തിന് ഇടം നൽകിയ പോലെ സുന്നികളെ എല്ലാ അർത്ഥത്തിലും ജമാഅത്ത് പുറത്താക്കും.

കഴിഞ്ഞ ആഴ്ചകളിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപെട്ട രണ്ട് വിവാഹങ്ങളുണ്ട്.ലിബറലുകളും പുരോഗനക്കാരും പിന്തുണ നൽകിയ ജമാഅത്ത് നികാഹുകൾ. വ്യക്തിയുടെ ഇഷ്ടം എന്നത് മാറി- യഥാർത്ഥ ഇസ്ലാം എന്ന വ്യാഖ്യാനത്തിൽ ആഘോഷിക്കപ്പെട്ടത് തീർത്തും സുന്നികളുടെ മതത്തിന് എതിരാണ്. നികാഹ് ഹലാൽ അല്ലെങ്കിൽ ഗുരുതരമായ തെറ്റാണ് ഇസ്ലാമിൽ. അവസരം വരുമ്പോൾ ജമാത്തുകാർ ആ കടന്ന് വരവ് നടത്തും.

ഏതെങ്കിലും സിപിഐഎം പ്രവർത്തകനാണ് ആ രീതിയിൽ നികാഹ് കഴിപ്പിച്ചെതെങ്കിൽ ഔട്ട് ഓഫ് ഫോക്കസിന്റെ മൂന്ന് ദിവസത്തെ ടോപ്പിക്ക് അതായിരിക്കും. ദാവൂദ് അപ്പോൾ പറയുക- ഇസ്ലാമിനെ തകർക്കാനുള്ള സിപിഐഎം പദ്ധതി എന്നായിരിക്കും- സുന്നികളടക്കമുള്ള മുസ്ലിങ്ങളുടെ വക്താവാകാൻ ദാവൂദ് ശ്രമിക്കും. പക്ഷെ- ഈ പരിഷ്‌കാരം ദാവൂദിന്റെ വിശ്വാസം മുമ്പോട്ട് കൊണ്ട് വന്ന് സുന്നീ ആശയങ്ങളെ പരിഹസിച്ചാൽ- അദ്ദേഹം പുരോഗമന ‘ഇസ്ലാമാകും’ ആദ്യ ഘട്ടത്തിൽ ദാവൂദിനെ കേൾക്കാൻ താല്പര്യം കാണിക്കുകയും കേട്ടത് രാഷ്ട്രീയമായി സൂക്ഷിക്കുകയും ചെയ്യുന്നു സുന്നികൾ! ആ സൂക്ഷിപ്പുകൾ ആവർത്തിച്ച ശേഷം ദാവൂദ് ഞങ്ങളിൽ പെട്ടവനല്ലല്ലോ! എന്ന പിൻവാങ്ങൽ നടത്തിയാൽ രാഷ്ട്രീയ വിമർശനങ്ങൾ അത് സൗജന്യമായി അനുവദിക്കില്ല.

അതെ സമയം- രാഷ്ട്രീയ നേതൃത്വങ്ങൾ വിമർശനം ഉന്നയിക്കുമ്പോൾ കാണിക്കേണ്ട പരിശോധനയിൽ പൂർണതയും വ്യക്തതയും വന്നില്ലെങ്കിൽ അതും ജമാഅത്തിന് ലഭിക്കുന്ന അംഗീകാരമാവും! മുസ്ലിം സമുദായത്തിനകത്ത് രാഷ്ട്രീയത്തിനപ്പുറം ഒരു പങ്കും ബലവും ജമാഅത്തിനില്ല. അത് പറഞ് കൊണ്ട് മാത്രമേ- സമുദായത്തിന്റെ രാഷ്ട്രീയ നേതൃത്വം സമ്മതത്തോടെയും അല്ലാതെയും ജമാഅത്ത് കയ്യിൽ വെക്കുന്നതിന്റെ അപകടം രാഷ്ട്രീയ പ്രശ്‌നമായി അവതരിപ്പിക്കാൻ കഴിയൂ.

അതിന് പകരം ജമാഅത്തിന്റെ മത അജണ്ടയെ- ആഗ്രഹങ്ങളെ (അവർ തന്നെ കൈവിട്ട) മൂലപ്രശ്നമാക്കിയാൽ മതഇടങ്ങളിൽ കൂടെ അവർക്ക് വലിയ ശക്തിയുണ്ട് എന്ന തോന്നലാണ് ജനിക്കുക. അത് അത്യന്തികമായി ജമാഅത്തിനെ ആനന്ദിപ്പിക്കും, സന്തോഷിപ്പിക്കും.

രാഷ്ട്രീയത്തിൽ മുസ്ലിം സമൂഹവും മത- രാഷ്ട്രീയ വിമർശനങ്ങളിൽ രാഷ്ട്രീയ വിമർശകരും ഞങ്ങൾക്ക് ഇടം നൽകുന്നു എന്ന ചിന്തയാണ് ജമാഅത്ത് ഇസ്ലാമിയെ വീണ്ടും സന്തോഷിപ്പിക്കുക. സമുദായത്തിന്റെ ‘രാഷ്ട്രീയനേതൃത്വങ്ങളിൽ’ നിന്ന് സുന്നികൾ അടക്കമുള്ളവർ ജമാഅത്തിനെ പുറത്താക്കിയില്ലെങ്കിൽ സുന്നികളുടെ രാഷ്ട്രീയമുഖമായി തന്നെ ജമാഅത്തുകാർ വരും,അത് അവർക്ക് രാഷ്ട്രീയ സ്വീകാര്യത വർധിപ്പിക്കും.അതിന്റെ പൂർണഉത്തരവാദിത്വം സമുദായത്തിനാണ് എന്ന വെല്ലുവിളി സുന്നീ പ്രസ്ഥാനങ്ങൾ ഉൾക്കൊള്ളണം.

ഇ കെ സമസ്തയുടെയും സുന്നികളുടെയും മുകളിൽ മുസ്ലിം ലീഗിനെ പതിറ്റാണ്ടുകൾക്ക് മുമ്പ് സുന്നികൾ തന്നെ സ്ഥാപിച്ചതിന്റെ ദുരിതങ്ങൾ ഇന്ന് ഭൂരിപക്ഷം സുന്നികളും അനുഭവിക്കുന്നുണ്ട്. ലീഗില്ലാതെ ഒരു ജീവിതം തന്നെ അവരുടെ സങ്കല്പത്തിലില്ല. ലീഗിന് പുറമെ ജമാഅത്തിനെ കൂടെ സ്ഥാപിച്ചാൽ വലത്പക്ഷ മുസ്ലിങ്ങൾക്ക് വെല്ലുവിളികളേറെയാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അഭിഷേകിന് എതിരായ ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ വീഴ്‌ചയെ മമത ചോദ്യം ചെയ്‌തു

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ശനിയാഴ്‌ച പാർട്ടി എംപി അഭിഷേക് ബാനർജിക്കെതിരായ ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ആശുപത്രിയിൽ അദ്ദേഹത്തെ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

അഭിഷേകിന് എതിരായ ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ വീഴ്‌ചയെ മമത ചോദ്യം ചെയ്‌തു

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ശനിയാഴ്‌ച പാർട്ടി എംപി അഭിഷേക് ബാനർജിക്കെതിരായ...

രാജസ്ഥാനിലെ മരുഭൂമി കാണാൻ യുഎസ് പ്രസിഡന്റിൻ്റെ മകൾ ടിഫാനി ട്രംപ് ജയ്‌സാൽമീറിൽ

ഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും ആഗ്രയിലെ താജ്‌മഹലും സന്ദർശിച്ച ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇളയ മകൾ ടിഫാനി...

സിയൂഇടി പരീക്ഷയിൽ സാങ്കേതിക പിഴവ്; 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല

സിയൂഇടി (Common University Entrance Test) പരീക്ഷയിൽ സാങ്കേതിക പിഴവ് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ...

‘പൊതുഇടത്തിലേക്ക്’; കൊച്ചിയിൽ ഒത്തുചേരാൻ കോക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ സന്ദേശം

പൊതുഇടത്തിൽ ഒത്തുകൂടാൻ ക്രോക്കോച്ച് ജനതാ പാർട്ടി. ഞായറാഴ്‌ച ഉച്ചക്ക് മൂന്ന് മണിക്ക് ഒത്തുചേരൽ ഉണ്ടാകുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ...

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും ഐഡി കാർഡ്; വിപ്ലവകരമായ ഡിജിറ്റൽ സംവിധാനവുമായി ചൈന

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും തിരിച്ചറിയൽ രേഖകൾ നൽകുന്ന വിപ്ലവകരമായ നീക്കവുമായി ചൈന. നിർമിതബുദ്ധിയുടേയും റോബോട്ടുകളുടേയും യുഗത്തിൽ, രാജ്യത്ത് നിർമിക്കപ്പെടുന്ന ഓരോ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; ചൈനീസ് ഔദ്യോഗിക മാധ്യമമായ ‘സി.സി.ടി.വി’ ലൈവ് സ്ട്രീം ഇ-കൊമേഴ്‌സിലേക്ക്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രക്ഷേപണ മാധ്യമമായ ചൈന സെൻട്രൽ ടെലിവിഷൻ (സി.സി.ടി.വി) പരസ്യവരുമാനത്തിലുണ്ടായ കടുത്ത ഇടിവിനെത്തുടർന്ന് മാധ്യമപ്രവർത്തനം...

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കാസര്‍കോടും കോഴിക്കോടും മലപ്പുറത്തും പരിശോധന നടത്തി

വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. മലപ്പുറത്ത് തിരൂരങ്ങാടിയില്‍...

ഇന്ത്യൻ ചരിത്രത്തിലെ വലിയ ഐപിഒ മുകേഷ് അംബാനി ജൂണിൽ ആരംഭിക്കുമെന്ന് സൂചന

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആരംഭിക്കാൻ ഒരുങ്ങുകയാണ്....