കവിയൂർ പൊന്നമ്മയെ തകർത്തത് മലയാളി ആണുങ്ങളുടെ ടിപ്പിക്കൽ അമ്മ ബോധം

മലയാള സിനിമകളിലെ സ്ഥിരം പൊലീസ് കോൺസ്റ്റബിൾ പോലെ, ചായക്കടക്കാരൻ പോലെ കവിയൂർ പൊന്നമ്മ എന്ന അഭിനേത്രിയും ചുരുക്കപ്പെട്ടു. ഒരുപക്ഷെ നായികാ സങ്കൽപ്പങ്ങൾ ഈ ചുരുങ്ങിക്കൂടലിൽ അവരും മറന്നു പോയതാകാം.

| സാൻ

മലയാളിയുടെ ടിപ്പിക്കൽ ചിന്തകൊണ്ട് നേട്ടമുണ്ടായിട്ടുള്ള അനേകം വ്യക്തികളിൽ ഒരാൾ മാത്രമാണ് കവിയൂർ പൊന്നമ്മ. അമ്മയെന്നാൽ പൊന്നമ്മയെ പോലെ എന്ന് പാടി നടന്ന ഒരു സിനിമാ കാലഘട്ടമുണ്ടായിരുന്നു. അന്ന് പൊന്നമ്മയ്ക്ക് പൊന്നിന്റെ വിലയും ഉണ്ടായിരുന്നു. ദിലീപ് മോഹൻലാൽ ജയറാം തുടങ്ങിയ താരങ്ങളുടെയെല്ലാം സ്ഥിരം അമ്മവേഷം പൊന്നമ്മയ്ക്ക് ലഭിക്കുകയും, ആ സിനിമകളിൽ എല്ലാം തന്നെ സഹനത്തിന്റെയും, സഹാനുഭൂതിയുടെയും ചിറകുകൾ പൊന്നമ്മയ്ക്ക് സംവിധായകൻ വെച്ച് പിടിപ്പിക്കുകയും ചെയ്തതോടെ ഇത് മാത്രമാണ് അമ്മ മകൻ ബന്ധമെന്ന് വരെ മനുഷ്യർ കരുതിപ്പോന്നു.

സത്യത്തിൽ പൊന്നമ്മയുടെ കഥാപാത്രങ്ങൾ പോലെ ആൺമക്കളെ വഷളാക്കുന്ന അമ്മമാരായിരുന്നു അന്നത്തെ മലയാളികളുടെ ശാപമെന്ന് ഞാൻ വിലയിരുത്തുന്നു. സിനിമയുടെ നട്ടെല്ലും, വാരിയെല്ലും, തുടയെല്ലും, തോളെല്ലും വരെ ആണുങ്ങൾ അടക്കി വാണിരുന്ന കാലത്ത് അമ്മ എന്നതിനെ വ്യാഖ്യാനിക്കാൻ, വളരെ മൃദുവായ സമീപനമുള്ള, സ്വന്തം ഭക്ഷണം വരെ നമുക്ക് മാറ്റിവെച്ച് തരുന്ന, അച്ഛൻ കാണാതെ പാത്രിരാത്രി വൈകി വരുമ്പോൾ നമുക്ക് വാതിൽ തുറന്ന് തരുന്ന, എന്ത് നെറികേടിനും കൂട്ടുനിൽക്കുന്ന, ഭൂമിയോളം ക്ഷമയുള്ള ഒരാളെ തെരഞ്ഞെടുക്കുന്നതിൽ അത്ഭുതമില്ല. പക്ഷേ അതൊരു സംസ്കാരമായി മാറുമ്പോൾ അൽപ്പം പ്രശ്നമുണ്ട്.

ഒരു കാലഘട്ടത്തിനിപ്പുറം സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട കവിയൂർ പൊന്നമ്മയ്ക്ക് പേര് പോലെ തന്നെ അമ്മ വേഷങ്ങളിൽ നിന്നും വ്യതിചലിച്ചു അഭിനയിക്കാൻ കഴിഞ്ഞില്ല. വ്യക്തമായി വിശകലനം ചെയ്യുമ്പോൾ മലയാളി ആണുങ്ങളുടെ, കുടുംബ പ്രേക്ഷകരുടെ അമ്മ ബോധം അവരുടെ അഭിനയ സാധ്യതകൾ സംസ്കാരം കൊണ്ട് തളച്ചിട്ടു എന്ന് വേണം പറയാൻ.

മലയാള സിനിമകളിലെ സ്ഥിരം പൊലീസ് കോൺസ്റ്റബിൾ പോലെ, ചായക്കടക്കാരൻ പോലെ കവിയൂർ പൊന്നമ്മ എന്ന അഭിനേത്രിയും ചുരുക്കപ്പെട്ടു. ഒരുപക്ഷെ നായികാ സങ്കൽപ്പങ്ങൾ ഈ ചുരുങ്ങിക്കൂടലിൽ അവരും മറന്നു പോയതാകാം. ഉർവശി, കെപി എസി ലളിത, സുകുമാരി തുടങ്ങി പൊന്നമ്മയ്ക്ക് ഒപ്പമുള്ളവരൊക്കെ വെല്ലുവിളികൾ നിറഞ്ഞ വേഷങ്ങളിലേക്ക് മൊഴിമാറ്റപ്പെട്ടപ്പോഴും മലയാളിയുടെ അമ്മബോധം അവരെ പിറകോട്ടടിച്ചു. ആജീവനാന്തം അമ്മയായി ജീവിച്ച് മരിക്കേണ്ടി വന്ന അഭിനേത്രി മാത്രമായി അവർ മാറി.

പൊന്നമ്മയുടെ കരിയർ പരിശോധിച്ചാൽ വ്യക്തമാണ്, ഒരു കാലഘട്ടത്തിനിപ്പുറത്തേക്ക് അവരിൽ നിന്നും അനുകമ്പയോ, ദയയോ, സ്നേഹമോ, നിർവികാരതയോ, ക്ഷമയോ, സഹനമോ ഒന്നുമല്ലാതെ മറ്റൊരു ഭാവവും ജനിച്ചിട്ടില്ല. ഉരച്ചുരച്ചു ആ പൊന്നിന്റെ മാറ്റ് കളഞ്ഞ ആൺ സംവിധായകർ തന്നെ ഏറ്റെടുക്കണം ആ തകർച്ചയുടെ എല്ലാ ബാധ്യതകളും.

‘ഉണ്ണീ എന്ന ആ വിളി, മുടിയിഴകൾക്കിടയിലൂടെയുള്ള തലോടൽ’

കിരീടത്തിലെ അമ്മു അമ്മ അതിമനോഹരമായ ഒരു സൃഷ്ടിയാണ്. പലർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കാലഘട്ടത്തിന്റെ അമ്മയായിരുന്നു അവർ. അതുതന്നെ വരും സിനിമകളിലും പകർത്താതിരുന്നെങ്കിൽ പൊന്നമ്മയിൽ നിന്നും എത്ര നല്ല കഥാപാത്രങ്ങൾ ജനിക്കുമായിരുന്നു. മലയാളി ആണുങ്ങളുടെ അമ്മ ബോധം ഇല്ലായിരുന്നെങ്കിൽ അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയേനെ ഒരുപക്ഷെ കവിയൂർ പൊന്നമ്മ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എസ്‌പിയോണേജ് ത്രില്ലറുകളിൽ നിന്ന് വ്യത്യസ്‌തമായി, ‘പാട്രിയറ്റ്’ സിനിമ

സൈനിക സ്ഫോടക വസ്‌തുക്കൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഡൈനാമൈറ്റിൻ്റെ ഉപജ്ഞാതാവ് എന്ന നിലയിൽ മാത്രം പരാമർശിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആൽഫ്രഡ് നോബൽ തൻ്റെ സമ്പത്തിൻ്റെ സിംഹഭാഗവും നോബൽ സമ്മാനങ്ങൾ സ്ഥാപിക്കാൻ സംഭാവന ചെയ്‌തതിനെ കുറിച്ചുള്ള അപ്പോക്രിഫൽ കഥ കേട്ടാണ് നാമെല്ലാവരും വളർന്നത്. ഈ കഥ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിലർ അത് തള്ളിക്കളയുന്നുപോലും,...

Keep exploring...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

More News

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

അദാനിക്ക് എതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ യുഎസ് അവസാനിപ്പിക്കുന്നു; റിപ്പോർട്ട്

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്‌ച യുഎസ് നീതിന്യായ വകുപ്പ്...

അതൃപ്‌തിയില്‍ രമേശ് ചെന്നിത്തല; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം

മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. തൻ്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ്...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

തിലക് വർമ്മയെ ടീം ഇന്ത്യ എ യുടെ ക്യാപ്റ്റനായി നിയമിച്ചു; യുവതാരങ്ങൾക്ക് ഇടം നൽകുന്നു

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ 'എ' പുരുഷ ക്രിക്കറ്റ് ടീമിനെ സ്റ്റാർ ഇടംകൈയ്യൻ...

വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ; ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിലെ സ്വാധീന ശക്തികൾ

| വേദനായകി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതോടെ സംസ്ഥാന രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്...