3 May 2025

അമേരിക്കയിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ട്രംപ്

"അമേരിക്കയില്‍ അനധികൃതമായി എത്തുന്നവരുടെ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കുന്നത് നിര്‍ത്തലാക്കുന്നത് സുപ്രധാനമാണ്,"

അമേരിക്കന്‍ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മതിയായ രേഖകളില്ലാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കാതിരിക്കാന്‍ പദ്ധതിയിടുന്നതാണ് ഈ നീക്കത്തിൻ്റെ പ്രധാന ലക്ഷ്യം.

എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ ക്രിസ്റ്റന്‍ വെല്‍ക്കറുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍, ട്രംപ് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള തൻ്റെതായ നിലപാട് വ്യക്തമാക്കി. “അമേരിക്കയില്‍ അനധികൃതമായി എത്തുന്നവരുടെ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കുന്നത് നിര്‍ത്തലാക്കുന്നത് സുപ്രധാനമാണ്. ഇത് രാജ്യത്തിൻ്റെ സുരക്ഷയും ആഭ്യന്തര കാര്യങ്ങളും പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാനുള്ള ഘടകമാണ്,” -ട്രംപ് പറഞ്ഞു.

അതേസമയം, പൗരത്വവുമായി ബന്ധപ്പെട്ട നിയമം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാറ്റാന്‍ തനിക്കുണ്ടായേക്കുന്ന അധികാരം ഉപയോഗിക്കുമോ എന്ന ചോദ്യത്തിന്, “എന്‍റെ കഴിവിനുള്ളില്‍ എക്‌സിക്യൂട്ടീവ് നടപടി സ്വീകരിച്ച് ഈ മാറ്റം നടപ്പാക്കും,” -ട്രംപ് വ്യക്തമാക്കി.

എന്നിരുന്നാലും, അതിഥി തൊഴിലാളികള്‍ അടക്കം ചെറുപ്പത്തില്‍ യുഎസിലെത്തിയതും അവരുടെ ജീവിതത്തിൻ്റെ ഭൂരിഭാഗവും രാജ്യത്ത് തന്നെ ചെലവഴിച്ച രേഖകളില്ലാത്ത കുടിയേറ്റക്കാരായ ‘ഡ്രീമര്‍മാരെ’ സംരക്ഷിക്കാനുള്ള ചർച്ചയ്ക്കായി ഡെമോക്രാറ്റിക് പാര്‍ട്ടിയുമായും മറ്റ് ഗണങ്ങളെ പ്രതിനിധീകരിക്കുന്ന അവരുമായും സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. “ഡ്രീമര്‍മാര്‍ക്ക് യുഎസില്‍ ഒരു നിലനില്‍പുണ്ടാക്കുക എന്നത് സാമൂഹികവും മാനവികവുമായ ബാധ്യതയാണ്,” -അദ്ദേഹം പറഞ്ഞു.

സമകാലിക രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായ മറ്റൊരു വിഷയമായ ഗര്‍ഭച്ഛിദ്ര ഗുളികകളുടെ ലഭ്യത നിയന്ത്രണത്തില്‍ താനിപ്പോള്‍ ഒന്നും ആലോചിക്കുന്നില്ലെന്നും, അതൊന്നും ഇപ്പോള്‍ തന്‍റെ അജണ്ടയിലില്ലെന്നും ട്രംപ് പറഞ്ഞു. “ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതും കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതും അജണ്ടയില്‍ പ്രധാനമായ ഘടകങ്ങളാണ്. ഇത് നടപ്പാക്കാന്‍ എനിക്ക് കഴിയുന്നതെല്ലാം ചെയ്യും,” -എന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.

Share

More Stories

പഹൽഗാം ഭീകര ആക്രമണവുമായി ബന്ധമുള്ള പ്രതികൾക്കായി കൊളംബോയിൽ തിരച്ചിൽ

0
ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ പഹൽഗാം ഭീകര ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ആറ് പ്രതികൾ ശ്രീലങ്കയിൽ എത്തിയിട്ടുണ്ടെന്ന ഇന്ത്യയുടെ രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്‌ച ഉച്ചയ്ക്ക് കൊളംബോ വിമാന താവളത്തിൽ വൻ തിരച്ചിൽ നടത്തി. രാവിലെ...

‘മധ്യകാല ചരിത്രം തേടി അവരെത്തി’; മോയിൻകുട്ടി വൈദ്യർ അക്കാദമി സന്ദർശിച്ച് ബ്രിട്ടീഷ് ഗ്രന്ഥശാല സംഘം

0
ബ്രിട്ടീഷ് ഗ്രന്ഥശാല സംഘം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ അതിഥികളായി എത്തി. കേരളത്തിലെ മധ്യകാല ചരിത്രത്തെ സംബന്ധിച്ച വിലയേറിയ മലയാളം, സംസ്‌കൃതം, അറബി, മലയാളം പുരാരേഖകൾ ലണ്ടനിലെ ലൈബ്രറിയിൽ സംരക്ഷിക്കുന്നുണ്ട്. ഇവ പുതുതലമുറയിലെ...

‘വസുദൈവ കുടുംബകം, ആർ.എസ്‌.എസ്‌ നൂറാം വാർഷികം ആഘോഷിക്കുന്നില്ല’: ഗവർണർ രാജേന്ദ്ര ആർലേക്കർ

0
ആദരിക്കേണ്ട ഡോ.ഹെഡ്ഗേവാറിനെയും ഗുരുജിയെയും കുറിച്ച് തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. പെഹൽഗാമിൽ ആക്രമണം നടന്നത് സനാതനികൾക്ക് നേരെയാണ്. മതം നോക്കിയുള്ള ആക്രമണമാണ് നടന്നത്. പാക്കിസ്ഥാൻ സാർവദേശീയ ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നു....

‘ആരോഗ്യമുള്ള തലമുടി’; ഈ അഞ്ചു ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം

0
കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയെന്ന സ്വപ്നം നമുക്കെല്ലാവർക്കുമുണ്ട്. എല്ലാവർക്കും അങ്ങനെയൊരു മുടി കിട്ടണമെന്നില്ല. പലരും നല്ല മുടിക്കായി വിവിധ തരത്തിലെ എണ്ണകളും ഹെയർ പ്രൊഡക്ടസും ഉപയോഗിക്കുന്നുണ്ട്. തലയോട്ടിയിൽ നിങ്ങൾ എന്ത് പ്രയോഗിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ്...

‘കൂട്ട ബലാത്സംഗത്തിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം’: സുപ്രീം കോടതി

0
കൂട്ട ബലാത്സംഗത്തിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്ന് സുപ്രീം കോടതി. കൂട്ട ബലാത്സംഗ കേസുകളിൽ ലൈംഗിക പീഡനം നടത്തിയത് ഒരാൾ ആണെങ്കിലും സംഘത്തിലെ മറ്റുള്ളവരെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. ഓരോ പ്രതിയും പീഡിപ്പിച്ചതിൻ്റെ തെളിവുകൾ പ്രത്യേകം...

ചാവേറായി പാക്കിസ്ഥാനില്‍ പോകാം, മോദിയും അമിത് ഷായും അനുവദിക്കണം: കര്‍ണാടക മന്ത്രി

0
പാക്കിസ്ഥാനെതിരെ ചാവേറാകാന്‍ ഒരുക്കമാണെന്ന് കര്‍ണാടകാ മന്ത്രി. പാകിസ്ഥാനെതിരെ യുദ്ധത്തിന് താന്‍ പോവാന്‍ തയ്യാറെന്നാണ് ഭവന വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ പ്രഖ്യാപിച്ചു. ശരീരത്തില്‍ ബോംബ് കെട്ടി പോകാമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

Featured

More News