19 March 2025

ഇസ്രായേൽ – ഗാസ സംഘർഷം വീണ്ടും മുറുകുന്നു; വ്യോമാക്രമണവുമായി ഇസ്രായേൽ

ആദ്യഘട്ടത്തിൽ തന്നെ ബന്ധികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. ഹമാസ് ബന്ധികളെ പൊതുമധ്യത്തിൽ കൊണ്ടുവന്ന് അപമാനിക്കുകയാണെന്ന് ആരോപിച്ച് ഇസ്രായേലും ബന്ധി കൈമാറ്റം ഏറെ വൈകിപ്പിച്ചിരുന്നു .

മധ്യസ്ഥ ചർച്ചകൾ സ്തംഭിച്ചതോടെ ഇസ്രായേൽ ഗാസ സംഘർഷം വീണ്ടും മുറുകുകയാണ് . ഗാസ മുനമ്പിൽ ഉടനീളം നടന്ന വ്യോമാക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. ബന്ധുക്കളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിക്കുകയും മധ്യസ്ഥ കരാർ നിരസിക്കുകയും ചെയ്തു എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നദിനായാഹു പറഞ്ഞു .

രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി മുന്നോട്ടുവെച്ച വ്യവസ്ഥകൾ ഹമാസ് ലംഘിച്ചു .അത് ഒരുതരത്തിലും ഹമാസ് അംഗീകരിക്കുന്നില്ലെന്നാണ് ഇസ്രായേലിന്റെ ആരോപണം. ആദ്യഘട്ടത്തിൽ തന്നെ ബന്ധികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. ഹമാസ് ബന്ധികളെ പൊതുമധ്യത്തിൽ കൊണ്ടുവന്ന് അപമാനിക്കുകയാണെന്ന് ആരോപിച്ച് ഇസ്രായേലും ബന്ധി കൈമാറ്റം ഏറെ വൈകിപ്പിച്ചിരുന്നു .

പിന്നീട് സമാധാനം പുലരുന്നു എന്ന തരത്തിൽ ആദ്യഘട്ട വെടിനിർത്തൽ ചർച്ചകൾ പെട്ടെന്ന് തന്നെ പുരോഗമിച്ചു. ബന്ധികളെ എല്ലാം കൈമാറ്റം ചെയ്തു .രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ പിന്നീട് നീണ്ടുപോയി. ഒരു മാസം മുൻപേ തുടങ്ങേണ്ടിയിരുന്ന ചർച്ചകൾ ഏറെ വൈകിയാണ് പുനരാരംഭിച്ചത് .പക്ഷേ അപ്പോഴും ഗാസയിൽ സമാധാനം പുലരുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു .

പക്ഷേ ഇപ്പോൾ അതെല്ലാം വിപരീതമായി മാറുന്നു. ഗാസയിൽ യുദ്ധം കനക്കുന്നു. രണ്ടാം ഘട്ടത്തെ വെടി നിർത്തൽ ചർച്ചകളുടെ ഭാഗമായും ഇസ്രായേൽ മുന്നോട്ടുവെച്ചിരുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങളായിരുന്നു. ഒന്ന് പൂർണമായും മുഴുവൻ ബന്ധികളെയും ഇസ്രായേലിന് തിരികെ നൽകണം .അതായത് ബന്ധികളുടെ മൃതദേഹങ്ങൾ ഉൾപ്പെടെ ബന്ധികളാക്കിയ മുഴുവൻ പേരെയും വിട്ടുനൽകണം. ഒപ്പം തന്നെ ഗാസയിൽ ഉടനീളം വിന്യസിച്ചുള്ള സൈനികരെ പിൻവലിക്കണം. ഈ രണ്ട് ആവശ്യങ്ങളായിരുന്നു പ്രധാനമായും ഇസ്രായേൽ മുന്നോട്ടുവെച്ചിരുന്നത്.

എന്നാൽ ഈ രണ്ട് ആവശ്യങ്ങളും ഹമാസ് അത് അംഗീകരിച്ചില്ല. ഹമാസ് അതിൽ വിമുഖത കാണിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് ഇപ്പോൾ വീണ്ടും യുദ്ധം കനപ്പിച്ച് ഇസ്രായേൽ രംഗത്തെത്തിയത്. റഫേൽ അടക്കം ആശുപത്രിയിൽ ശക്തമായ വ്യോമാക്രമണം തന്നെയാണ് തുടരുന്നത് . ഒപ്പം തന്നെ ഹൂതികൾ ചെങ്കടലിൽ വളരെ വ്യോമാക്രമണം ശക്തിപ്പെടുത്തുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട് .

അതായത് യുഎസ് നേരത്തെ തന്നെ ഹൂതികളുടെ കേന്ദ്രങ്ങളിൽ ചെന്ന് ആക്രമിച്ചിരുന്നു . അതിന് തിരിച്ചടി എന്നോണം ഹൂത്തികൾ ചെങ്കടലിൽ അക്രമം ശക്തമാക്കിയിരിക്കുകയാണ്. ഒപ്പം ആദ്യഘട്ടത്തിൽ ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയ വേളയിൽ തന്നെ ഹമാസിന് പിന്തുണയുമായി ഹൂത്തികൾ എത്തിയതും ചെങ്കടലിൽ വളരെ വ്യാപകമായി വ്യോമാക്രമണം നടത്തുകയും ഒക്കെ ചെയ്തിരുന്നു .ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ഈ യുദ്ധം വീണ്ടും ശക്തമാകും എന്നാണ് കരുതപ്പെടുന്നത്.

Share

More Stories

ആഫ്രിക്കൻ രാഷ്ട്രം നൈജർ ഫ്രഞ്ച് യൂണിയനിൽ നിന്ന് പിന്മാറി

0
മുൻ കൊളോണിയൽ ശക്തിയായ ഫ്രാൻസുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾക്കിടയിൽ, ഫ്രഞ്ച് സംസാരിക്കുന്ന ആഗോള ഗ്രൂപ്പായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ഫ്രാങ്കോഫോൺ നേഷൻസിൽ (OIF) നിന്ന് നൈജർ പിന്മാറി. രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം...

റോഡ് നിർമ്മാണ തട്ടിപ്പ് റിപ്പോർട്ട് ചെയ്തതിന് ഛത്തീസ്ഗഢിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

0
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിനാണ് ഫ്രീലാൻസ് ജേണലിസ്റ്റ് മുകേഷ് ചന്ദ്രകർ കൊല്ലപ്പെട്ടതായി പോലീസ് . ഒരു കരാറുകാരനും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും ഒരു സൂപ്പർവൈസറും ചേർന്നാണ്...

ഐമാക്സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാകാൻ മോഹൻലാലിന്റെ ‘എൽ2: എമ്പുരാൻ’

0
സൂപ്പർസ്റ്റാർ മോഹൻലാൽ തന്റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രം "L2: എമ്പുരാൻ" ഐമാക്സിൽ റിലീസ് ചെയ്യുന്ന മലയാള സിനിമയിലെ ആദ്യ ചിത്രമാകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ചുകൊണ്ട്...

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

0
പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയായ വണ്ടിപ്പെരിയാ‌ർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്. 15 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുമായുള്ള...

വിവോ V50e ഏപ്രിൽ പകുതിയോടെ ഇന്ത്യയിൽ എത്തുമെന്ന് സൂചന

0
Vivo V50e മുമ്പ് നിരവധി സർട്ടിഫിക്കേഷൻ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ തന്നെ വിപണികളിൽ ലോഞ്ച് ചെയ്തേക്കാം. സ്മാർട്ട്‌ഫോണിന്റെ സാധ്യതയുള്ള ഇന്ത്യൻ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഒരു സമീപകാല റിപ്പോർട്ട് സൂചന നൽകിയിട്ടുണ്ട്. 2024...

“കേന്ദ്രം അത്തരം ഡാറ്റ സൂക്ഷിച്ചിട്ടില്ല”: മഹാ കുംഭമേളയിലെ മരണങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം

0
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആറ് ആഴ്ചകൾക്കുശേഷം , കേന്ദ്രം സ്വന്തമായി അന്വേഷണം നടത്തിയിട്ടില്ലെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

Featured

More News