7 March 2026

കേരളത്തിൽ ഒരാൾക്ക് കുരങ്ങുപനിയെന്ന് സംശയം; ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ

സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചു ഫലം കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

മലപ്പുറം ജില്ലയിൽ കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്ന റിപ്പോർട്ട്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരാൾ രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണം.

ദിവസങ്ങൾക്ക് മുമ്പാണ് രോഗി കേരളത്തിൽ എത്തിയതെന്നും അസുഖം വന്നതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും കുരങ്ങുപനിയാണെന്ന് സംശയിച്ച് സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഫലം കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞയാഴ്‌ച ദേശീയ തലസ്ഥാനത്ത് കുരങ്ങുപനി (Mpox) റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഹരിയാനയിലെ ഹിസാറിലെ താമസക്കാരനായ 26 കാരന് വൈറസ് പോസിറ്റീവ് ഫലം കണ്ടെത്തുകയും ഡൽഹി എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

2022 ജൂലൈ മുതൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത 30 കേസുകൾക്ക് സമാനമായി ഇത് ഒറ്റപ്പെട്ട കേസാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചിരുന്നു. കൂടാതെ ഇത് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്‌ത നിലവിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമല്ലെന്നും ഇത് ക്ലേഡ് 1-ൻ്റെ ഭാഗമാണെന്നും അടിവരയിട്ടു.

26 കാരനായ ഹിസാർ സ്വദേശിക്ക് പശ്ചിമ ആഫ്രിക്കൻ ക്ലേഡ് -2ൻ്റെ എംപോക്‌സ് വൈറസിന് പോസിറ്റീവ് ഉണ്ടായതായി അതിൽ പറയുന്നു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ മാസം ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നത് കണക്കിലെടുത്ത് രണ്ടാം തവണയും എംപോക്‌സിനെ പബ്ലിക് ഹെൽത്ത് എമർജൻസി ഓഫ് ഇൻ്റർനാഷണൽ കൺസേൺ (PHEIC) ആയി പ്രഖ്യാപിച്ചിരുന്നു.

Mpox അണുബാധകൾ സാധാരണയായി സ്വയം പരിമിതപ്പെടുത്തുന്നു. രണ്ടോ നാലോ ആഴ്‌ചകൾ നീണ്ടുനിൽക്കും. കൂടാതെ രോഗികൾ സാധാരണയായി സപ്പോർട്ടീവ് മെഡിക്കൽ കെയറും മാനേജ്മെൻ്റും ഉപയോഗിച്ച് സുഖം പ്രാപിക്കുന്നു. രോഗബാധിതനായ രോഗിയുമായുള്ള ദീർഘവും അടുത്തതുമായ സമ്പർക്കത്തിലൂടെ ആണ് പകരുന്നത്. സാധാരണയായി പനി, ചുണങ്ങു, വീർത്ത ലിംഫ് നോഡുകൾ എന്നിവയിൽ പ്രകടമാവുകയും നിരവധി മെഡിക്കൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

നിപ ബാധിച്ച് 24 കാരൻ മരിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ സ്ഥാപിച്ചതിൻ്റെ പശ്ചാത്തലത്തിൽ കേരളം ജാഗ്രതയിലാണ്. സെപ്തംബർ 9ന് മരിച്ചയാൾക്ക് നിപ വൈറസ് ബാധയുണ്ടെന്ന് ഞായറാഴ്‌ച സർക്കാർ സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ ഉള്ളവരിൽ 11 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.

ജൂലൈ 21ന് നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഒരു കുട്ടി മരിച്ചിരുന്നു. സംസ്ഥാനത്ത് ഈ വർഷം ആദ്യമായി നിപ ബാധ സ്ഥിരീകരിച്ച കേസാണിത്.

2018, 2021, 2023 വർഷങ്ങളിൽ കോഴിക്കോട് ജില്ലയിലും 2019ൽ എറണാകുളം ജില്ലയിലും നിപ ബാധ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിലെ വവ്വാലുകളിൽ നിപ വൈറസ് ആൻ്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News